ആനത്താര വിജ്ഞാപനത്തിനു കേന്ദ്ര നീക്കം
ആനത്താര വിജ്ഞാപനത്തിനു കേന്ദ്ര നീക്കം
Saturday, May 28, 2022 1:11 AM IST
മാനന്തവാടി: ആനത്താരകളുടെ സംരക്ഷണത്തിനു കേന്ദ്ര സർക്കാർ നടപടികൾ കർശനമാക്കുന്നു. കാട്ടാനകളുടെ പരന്പരാഗത സഞ്ചാരമാർഗങ്ങൾ കണ്ടെത്തി വിജ്ഞാപനം ചെയ്യാനാണു കേന്ദ്ര നീക്കം.

വനാതിർത്തികളിൽ കാട്ടാന-മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിനും നിർമാണങ്ങൾ തടയുന്നതിനും വിജ്ഞാപനം സഹായിക്കുമെന്നാണു കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.

വിജ്ഞാപനം ചെയ്യുന്നതിനു മുന്പ് ആനത്താരകളുടെ ആധികാരികത ഉറപ്പുവരുത്തും. എലിഫെന്‍റ് റിസർവുകളിലെ ഭൂവിനിയോഗം ഭൂമിശാസ്ത്ര, വിവര വിനിമയ സാങ്കേതികവിദ്യ ഉപയോഗിച്ച് പരിശോധിക്കും. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയവും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും സംയുക്തമായി 2005ൽ നടത്തിയ പഠനത്തിൽ രാജ്യത്ത് 88 ആനത്താരകൾ കണ്ടെത്തിയിരുന്നു.

2015ൽ 101 ആനത്താരകളാണു കാണാനായത്. പരന്പരാഗത സഞ്ചാരവഴികളിൽ മനുഷ്യരുണ്ടാക്കിയ തടസങ്ങളാണ് സഞ്ചാരത്തിനു പുതിയ പാതകൾ കണ്ടെത്താൻ ആനകളെ പ്രേരിപ്പിച്ചതെന്നാണു വെൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ വിദഗ്ധരുടെ അഭിപ്രായം. മനുഷ്യനിർമിത തടസങ്ങൾ മൂലം ഒരു പതിറ്റാണ്ടിനിടെ ഏഴ് പരന്പരാഗത വഴികൾ ആനകൾ ഉപേക്ഷിച്ചു. ഇവയും കണക്കിലെടുത്താൽ രാജ്യത്തെ ആകെ ആനത്താരകളുടെ എണ്ണം 108 ആകും.

റോഡ്, റെയിൽവേ തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതികളും കൃഷി, തോട്ടം പദ്ധതികളുമാണ് ഏതാനും ആനത്താരകൾ ഇല്ലാതാക്കിയത്. മുൻകാലത്ത് രേഖപ്പെടുത്തിയ പല ആനത്താരകളിലും പരിസരങ്ങളിലും മനുഷ്യവാസം ഉണ്ടായിരുന്നില്ല. പിന്നീടാണ് മനുഷ്യവാസം ഉണ്ടായത്.


സ്വകാര്യ ഭൂമികളിലൂടെയാണു ചില ആനത്താരകൾ. അതിനാൽ സ്വകാര്യഭൂമി വിനിയോഗം നിയന്ത്രിക്കുന്ന രീതിയിലുള്ള വിജ്ഞാപനമായിരിക്കും ഉണ്ടാകുക. ആനകളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താത്ത നിർമാണങ്ങൾ മാത്രം സ്വകാര്യ ഭൂമിയിൽ അനുവദിക്കാനാണ് സാധ്യത.

കാട്ടാന-മനുഷ്യ സംഘർഷത്തിൽ 2009-2022 കാലത്ത് 5,000ൽ അധികം മനുഷ്യരും 1,200 ആനകളും രാജ്യത്ത് കൊല്ലപ്പെട്ടു. പശ്ചിമബംഗാളിൽ മാത്രം 821 പേർ മരിച്ചു. രാജ്യത്ത് ഇക്കാലത്ത് 640 ആനകളാണ് ഷോക്കേറ്റ് ചരിഞ്ഞത്. ട്രെയിൻ തട്ടി 170 ഉം വിഷം അകത്തുചെന്ന് 62 ഉം ആനകൾ കൊല്ലപ്പെട്ടു. മനുഷ്യരും ആനകളും തമ്മിലുള്ള സംഘർഷത്തിൽ പ്രതിവർഷം 400 മുതൽ 450 പേർ രാജ്യത്ത് മരിക്കുന്നുവെന്നാണു വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കണക്കുകൾ പറയുന്നത്.

കേന്ദ്ര മന്ത്രാലയത്തിന്‍റെ രേഖകൾ അനുസരിച്ച് കേരളത്തിൽ 12 ആനത്താരകളാണുള്ളത്. കേരള, കർണാടക അതിർത്തിയിലും കേരള, തമിഴ്നാട് അതിർത്തിയിലും ഓരോ ആനത്താരകളുണ്ട്. കേരളത്തിലെ ഭൂരിഭാഗം ആനത്താരകളും മുന്പേ സുരക്ഷിതമാക്കിയതാണ്.

പേരിയ - കൊട്ടിയൂർ ആനത്താര സംരക്ഷണത്തിനു നടപടികൾ അന്തിമഘട്ടത്തിലാണ്. തമിഴ്നാട്ടിലെ നീലഗിരിയിൽ ആനത്താരകൾക്കു ഭീഷണിയായ നിരവധി റിസോർട്ടുകൾ കോടതി ഉത്തരവിനെത്തുടർന്ന് പൂട്ടിയിരുന്നു. വടക്കേ വയനാട്ടിൽ ആനത്താരയിലെ സ്വകാര്യഭൂമികൾ നഷ്ടപരിഹാരം നൽകി വനം വകുപ്പ് ഏറ്റെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.