അനിത പുല്ലയിലിനെ നിയമസഭയിൽ എത്തിച്ചതു സീരിയൽ നിർമാതാവ്
അനിത പുല്ലയിലിനെ നിയമസഭയിൽ  എത്തിച്ചതു സീരിയൽ നിർമാതാവ്
Monday, June 20, 2022 1:32 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിവാദ നായിക അനിത പുല്ലയിലിനെ ലോക കേരള സഭ നടക്കുന്ന നിയമസഭയിൽ എത്തിച്ചതു സീരിയൽ നിർമാതാവ്. സഭാ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന സ്ഥാപനത്തിന്‍റെ വ്യക്തിയെന്ന നിലയിൽ ഇദ്ദേഹത്തിന് നിയമസഭാ പാസ് നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ സഹായത്തോടെയാണ് അനിത പുല്ലയിൽ നിയമസഭയിൽ പ്രവേശിച്ചത്. ലോകകേരള സഭയുടെ ഉദ്ഘാടന ചടങ്ങു മുതൽ ഇവർ ഇവിടെയുണ്ടായിരുന്നതായും സിസിടിവി പരിശോധനയിലൂടെ വ്യക്തമായി. രണ്ടുദിവസം ഇവർ ഇവിടെയുണ്ടായിരുന്നതായും ദൃശ്യങ്ങളിലുണ്ട്.

സംഭവം വിവാദമായതിനെത്തുടർന്നു പരിശോധിക്കാൻ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്, സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷലിനു നിർദേശം നൽകിയിരുന്നു. ചീഫ് മാർഷൽ സിസിടിവി ദൃശ്യങ്ങൾ പ്രാഥമികമായി പരിശോധിച്ചതിൽ നിന്നാണ് ഇതു വ്യക്തമായത്. ലോക കേരള സഭയുടെ ഓപ്പണ്‍ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്തും ഇവർക്കുണ്ടായിരുന്നു. ഇവരെ നിയമസഭയിൽ എത്തിച്ചയാൾക്കെതിരേയും അന്വേഷണം നടത്തും. നിയമസഭാ മന്ദിരത്തിൽ അനിത പുല്ലയിൽ എങ്ങനെ എത്തിച്ചേർന്നു എന്നതു സംബന്ധിച്ചു പോലീസ് ഇന്‍റലിജൻസ് വിഭാഗവും പരിശോധന തുടങ്ങി. ഓപ്പണ്‍ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ, മറ്റു പ്രമുഖർ എന്നിവർ വഴിയാണ് വിതരണം ചെയ്തിരുന്നത്.


എന്നാൽ, ലോക കേരളസഭ നടന്ന നിയമസഭയിലെ ശങ്കരനാരായണൻ തന്പി ഹാളിൽ അനിത പുല്ലയിൽ പ്രവേശിച്ചതായി കണ്ടെത്താനായിട്ടില്ലെന്നാണു സ്പീക്കറുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഇവിടെയായിരുന്നു ലോക കേരള സഭയിലെ പ്രതിനിധികൾ സമ്മേളിച്ചിരുന്നത്. നോർക്ക വഴിയായിരുന്നു പ്രതിനിധികളെ ക്ഷണിച്ചിരുന്നത്. ഇവരെ ക്ഷണിച്ചിട്ടില്ലെന്നു നോർക്ക അധികൃതർ സ്പീക്കറെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകേരള സഭയിൽ അനിത പുല്ലയിൽ പ്രതിനിധിയായിരുന്നു.

വ്യവസായ പ്രമുഖൻ എം.എ. യൂസഫലി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഓപ്പണ്‍ ഫോറത്തിനുശേഷം നിയമസഭാ മന്ദിരത്തിൽ കറങ്ങിനടക്കുന്നതിനിടയിലാണ് നിയമസഭയുടെ സുരക്ഷാ ജോലി നോക്കുന്ന വാച്ച് ആൻഡ് വാർഡ് വിഭാഗം ഇവരെ കണ്ടെത്തുകയും പുറത്താക്കുകയും ചെയ്തത്. കൂടുതൽ വിവാദങ്ങളുണ്ടായാൽ തുടർ അന്വേഷണ സാധ്യതകളും സ്പീക്കർ പരിശോധിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.