റേഷന്‍ കടകളില്‍നിന്നു കോഴിക്കു കൊടുക്കാൻ അരി വാങ്ങിയിരുന്ന സ്ഥിതി മാറിയെന്നു മന്ത്രി
റേഷന്‍ കടകളില്‍നിന്നു കോഴിക്കു കൊടുക്കാൻ  അരി വാങ്ങിയിരുന്ന സ്ഥിതി മാറിയെന്നു മന്ത്രി
Sunday, June 26, 2022 12:18 AM IST
കൊച്ചി: സംസ്ഥാനത്തെ 90 ശതമാനം ജനങ്ങളും റേഷന്‍കടകളില്‍നിന്ന് മാസംതോറും കൃത്യമായി ഉത്പന്നങ്ങള്‍ വാങ്ങുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. ഒരുകാലത്ത് റേഷന്‍കടകളില്‍നിന്ന് അരിയും ധാന്യങ്ങളും വാങ്ങിയിരുന്നത് കോഴിക്കും മറ്റും കൊടുക്കാനായിരുന്നു. ഗുണമേന്മ ഉറപ്പുവരുത്തി ഏറ്റവും മെച്ചപ്പെട്ട ഉത്പന്നങ്ങള്‍ വിതരണംചെയ്തു തുടങ്ങിയതോടെ ഈ സ്ഥിതി മാറിയെന്ന് മന്ത്രി പറഞ്ഞു.

ഇടപ്പള്ളിയില്‍ സപ്ലൈകോയുടെ സയന്‍റിഫിക് ഗോഡൗണിന്‍റെയും ടീ ബ്ലെന്‍റിംഗ് യൂണിറ്റിന്‍റെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇടപ്പള്ളി റെയില്‍വേ സ്‌റ്റേഷന് സമീപം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഉന്നതനിലവാരത്തിലുള്ള സയന്‍റിഫിക് ഗോഡൗണും ചായപ്പൊടി നിര്‍മിക്കുന്നതിനുള്ള ടീ ബ്ലെന്‍റിംഗ് യൂണിറ്റും ആരംഭിക്കുന്നത്.


കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയായി. സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സഞ്ജീബ് പട്‌ജോഷി പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.