ഗാർഹിക ഉപയോക്താക്കൾക്ക് വൈദ്യുതിനിരക്ക് വർധന ഇങ്ങനെ
ഗാർഹിക ഉപയോക്താക്കൾക്ക് വൈദ്യുതിനിരക്ക് വർധന ഇങ്ങനെ
Sunday, June 26, 2022 12:56 AM IST
പ്രതിമാസം 51 യൂണിറ്റ് മുതൽ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കളുടെ നിരക്ക് യൂണിറ്റ് ഒന്നിന് 3.70 രൂപയിൽനിന്ന് 3.95 രൂപയായി വർധിപ്പിച്ചു. 50 യൂണിറ്റ് വരെ നിരക്കുവർധനയില്ല. 101 മുതൽ 150 യൂണിറ്റ് വരെ യൂണിറ്റൊന്നിന് 4.80 രൂപ എന്നത് അഞ്ചു രൂപയായും, 151 മുതൽ 200 യൂണിറ്റ് വരെ 6.40 രൂപയിൽ നിന്ന് 6.80 രൂപയായും 201 മുതൽ 250 യൂണിറ്റ് വരെ 7.60 രൂപയിൽ നിന്നും എട്ട് രൂപയായും വർധിപ്പിച്ചു. ഈ വിഭാഗത്തിൽ ടെലിസ്കോപിക്(സ്ലാബിനനുസരിച്ചു നിരക്കുകൾ മാറുന്ന രീതി) നിരക്കുകളായിരിക്കും ബാധകമാകുക. അതായത്, 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ ആദ്യത്തെ 50 യൂണിറ്റിന്, യൂണിറ്റ് ഒന്നിന് 3.15 രൂപ എന്ന നിരക്കിലും പിന്നീടുള്ള 50 യൂണിറ്റിന് 3.95 രൂപ എന്ന നിരക്കിലും നൽകണം.

ടെലിസ്കോപിക് (സിംഗിൾ ഫേസ്) വിഭാഗത്തിലെ വിവിധ സ്ലാബുകളിൽ 10 രൂപ മുതൽ 40 രൂപ വരെ വർധിപ്പിക്കുകയും ചെയ്തു. 51 യൂണിറ്റ് മുതൽ നൂറ് യൂണിറ്റ് വരെയുള്ള ഉപയോക്താക്കളുടെ ഫിക്സഡ് ചാർജ് 45 രൂപയിൽ നിന്നും 55 രൂപയായി വർധിപ്പിച്ചു. 101 യൂണിറ്റ് മുതൽ 150 വരെയുള്ളവർക്ക് 55 രൂപയിൽ നിന്നും 70 രൂപയായും, 151 യൂണിറ്റ് മുതൽ 200 വരെയുള്ള ഉപയോക്താക്കൾക്ക് ഫിക്സഡ് ചാർജ് 70 രൂപയിൽ നിന്നും 100 രൂപയായും 201 മുതൽ 250 യൂണിറ്റ് വരെയുള്ളവർക്ക് 80 രൂപയിൽ നിന്ന് 110 രൂപയായും വർധിപ്പിച്ചു.

ടെലിസ്കോപിക് വിഭാഗത്തിലെ ത്രീ ഫേസ് ഉപയോക്താക്കളുടെ ഫിക്സഡ് ചാർജിലും വർധന വരുത്തി. 51 യൂണിറ്റ് വരെ 100 യൂണിറ്റ് വരെ ഫിക്സഡ് ചാർജ് 90 രൂപയിൽ നിന്നും 120 രൂപയായും, 101 മുതൽ 150 യൂണിറ്റ് വരെ 100 രൂപയിൽ നിന്നും 150 രൂപയായും, 151 മുതൽ 200 യൂണിറ്റ് വരെ 100 രൂപയിൽ നിന്ന് 160 ആയും, 201 മുതൽ 250 യൂണിറ്റ് വരെ 100 രൂപയിൽനിന്ന് 175 രൂപയായും വർധിപ്പിച്ചു.

250 യൂണിറ്റിൽ കൂടുതൽ പ്രതിമാസ ഉപയോഗമുള്ള ഗാർഹിക ഉപയോക്താക്കൾക്ക് ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും ഒരേ നിരക്ക് ഈടാക്കുന്ന നോണ്‍ ടെലിസ്കോപിക് നിരക്കുകൾ അനുസരിച്ചാണ് വർധന വരുത്തിയത്. ഈ വിഭാഗത്തിൽ പ്രതിമാസം 300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരുടെ നിരക്ക് യൂണിറ്റിന് 5.80 രൂപയിൽ നിന്നും 6.20 രൂപയായി വർധിപ്പിച്ചു. 350 യൂണിറ്റ് വരെ 6.60 രൂപ എന്നത് ഏഴു രൂപയായും, 400 യൂണിറ്റ് വരെ 6.90 രൂപ എന്നത് 7.35 രൂപയായും 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 7.10 രൂപ എന്നത് 7.60 രൂപയായും വർധിപ്പിച്ചു. 500 യൂണിറ്റിനു മുകളിൽ ഉപയോഗിക്കുന്നവർ പുതുക്കിയ നിരക്ക് പ്രകാരം യൂണിറ്റ് ഒന്നിന് 8.50 രൂപ നൽകണം. നേരത്തേ ഇത് 7.90 രൂപയായിരുന്നു. നോണ്‍ ടെലിസ്കോപിക് വിഭാഗത്തിലെ സിംഗിൾ ഫേസ്, ത്രീ ഫേസ് ഉപയോക്താക്കളുടെ ഫിക്സഡ് ചാർജിലും വർധന വരുത്തി.


300 യൂണിറ്റ് വരെയുള്ള സിംഗിൾ ഫേസ് ഉപയോക്താക്കളുടെ ഫിക്സഡ് ചാർജ് 100 രൂപയിൽ നിന്ന് 130 രൂപയായി ഫിക്സഡ് ചാർജ് വർധിപ്പിച്ചു. 350 യൂണിറ്റ് വരെ 110 രൂപയിൽ നിന്നും 150 രൂപയായും, 400 യൂണിറ്റ് വരെ 120 രൂപയിൽ നിന്ന് 175 ആയും, 500 യൂണിറ്റ് വരെ 130 രൂപയിൽ നിന്ന് 200 രൂപയായും വർധിപ്പിച്ചു.

ത്രീ ഫേസിന് 400 യൂണിറ്റ് വരെയുള്ലവർക്ക് ഫിക്സഡ് ചാർജ് 175 രൂപയായും 500 യൂണിറ്റ് വരെയുള്ളവർക്ക് 200 രൂപയായും ഉയർത്തി. 500 യൂണിറ്റിനു മുകളിൽ ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കെല്ലാം ഫിക്സഡ് ചാർജ് 225 രൂപയായി ഉയർത്തി. നേരത്തേ ഇത് 150 രൂപയായിരുന്നു.


കാർഷിക, വ്യാവസായിക മേഖലകളിലും വർധന

തിരുവനന്തപുരം: കാർഷിക വിഭാഗം ഉപയോക്താക്കളുടെ ഫിക്സഡ് ചാർജ് 10 രൂപയിൽനിന്നു 15 രൂപയാക്കി വർധിപ്പിച്ചു. കൃഷിക്കുള്ള ജലസേചനത്തിനും കോഴി വളർത്തൽ, കന്നുകാലി വളർത്തൽ, അലങ്കാര മത്സ്യകൃഷി തുടങ്ങിയവയ്ക്കും നിരക്ക് വർധന ബാധകമായിരിക്കും. ഇതിനു പുറമെ കോഴി വളർത്തൽ, കന്നുകാലി വളർത്തൽ, അലങ്കാര മത്സ്യകൃഷി തുടങ്ങിയവയ്ക്കുള്ള നിരക്കിൽ 50 പൈസയുടെ വർധനവും വരുത്തി. 2.80 രൂപയിൽ നിന്നും 3.30 രൂപയായാണ് നിരക്ക് ഉയർത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.