പോർവിളി, സ്തംഭനം; നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ
പോർവിളി, സ്തംഭനം; നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ
Tuesday, June 28, 2022 2:57 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിലും, പോർ വിളിച്ച് ഇരിപ്പിടം വിട്ടിറങ്ങിയ മന്ത്രിമാർ അടക്കമുള്ള ഭരണകക്ഷി അംഗങ്ങളുടെ മറുമുദ്രാവാക്യം വിളിയിലും ആദ്യദിനംതന്നെ നിയമസഭ സ്തംഭിച്ചു. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തിൽ ചോദ്യോത്തരവേള മുതൽ നിയമസഭാ നടപടികൾ പൂർണമായി തടസപ്പെട്ടു. രാവിലെ ഒൻപതിന് സഭ ആരംഭിച്ചതു മുതൽ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുമായി എഴുന്നേറ്റു നിന്നു മുദ്രാവാക്യം മുഴക്കി. ഇതിനെതിരേ ഭരണപക്ഷം രംഗത്തെത്തിയതോടെ സഭയിൽ രാഷ്‌ട്രീയപ്പോര് ആളിക്കത്തി; ചോദ്യോത്തരവേള പൂർണമായി സ്തംഭിച്ചു.

പ്രതിപക്ഷത്തെ ആറ് എംഎൽഎമാർ പ്രതിഷേധസൂചകമായി കറുത്ത ഷർട്ട് ധരിച്ചെത്തി. കറുത്ത വസ്ത്രം ധരിച്ചു പ്ലക്കാർഡുകളുമേന്തിനിന്ന ഷാഫി പറന്പിൽ, അൻവർ സാദത്ത്, റോജി എം. ജോണ്‍, നജീബ് കാന്തപുരം, എൽദോസ് കുന്നപ്പിള്ളി, സനീഷ്കുമാർ എന്നിവർ പ്രതിഷേധം തുടർന്നു. ഇതോടെ ഭരണപക്ഷത്തിനും വാശികയറി. ബഹളം വച്ചെഴുന്നേറ്റ എ.എൻ. ഷംസീറുമായി പ്രതിപക്ഷത്തെ യുവനിര വാക്കേറ്റമായി.


സഭ ആരംഭിച്ച് അഞ്ചു മിനിറ്റിനുള്ളിൽ തന്നെ സ്പീക്കർ സഭ തത്കാലത്തേക്കു നിർത്തിവച്ചതായി അറിയിച്ച് ചേംബറിലേക്കു മടങ്ങി. രാഹുൽ ഗാന്ധിയുടെ ഓഫീസിനുനേർക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ടി. സിദ്ദിഖ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയെങ്കിലും പ്രതിപക്ഷം പ്രസംഗിക്കാതെ ബഹളം തുടർന്നു. പോർവിളിക്കൊടുവിൽ ശ്രദ്ധക്ഷണിക്കലും സബ്മിഷനുകളും റദ്ദാക്കി, ബില്ലിലേക്കു കടന്നു. മിൽമയുടെ ഭരണം പിടിച്ചെടുക്കുന്നതിനുള്ള കേരള സഹകരണ സംഘം ഭേദഗതി ബിൽ മന്ത്രി വി.എൻ. വാസവൻ അവതരിപ്പിച്ച് ചർച്ച കൂടാതെ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. കേരള സ്വകാര്യ വനങ്ങൾ നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും ഭേദഗതി ബിൽ മാറ്റിവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.