പേവിഷബാധ: കോളജ് വിദ്യാർഥിനിയും ഗൃഹനാഥനും മരിച്ചു
പേവിഷബാധ: കോളജ് വിദ്യാർഥിനിയും ഗൃഹനാഥനും മരിച്ചു
Friday, July 1, 2022 2:25 AM IST
തൃശൂർ/പാലക്കാട്: പേവിഷബാധയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടു പേർ മരിച്ചു. പാലക്കാട്ട് കോളജ് വിദ്യാർഥിനിയും തൃശൂർ പെരിഞ്ഞനത്ത് ഗൃഹനാഥനുമാണു മരിച്ചത്.

പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണൻ-സിന്ധു ദന്പതികളുടെ മകളായ ശ്രീലക്ഷ്മി(19)യെ മേയ് 30നു രാവിലെ കോളജിലേക്കു പോകുന്നതിനിടെയാണ്, അയൽവീട്ടിലെ നായ കടിച്ചത്. കൈയിൽ ആഴത്തിലുള്ള മുറിവേറ്റു.

തുടർന്ന് ജില്ലാ ആശുപത്രി, ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രി, തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽനിന്നു വാക്സിനുകളും എടുത്തു. പേവിഷബാധയുടെ യാതൊരു ലക്ഷണവും ഇല്ലാതിരുന്ന ശ്രീലക്ഷ്മി തുടർച്ചയായി കോളജിൽ പോവുകയും ചെയ്തു.

27നാണു പാലക്കാട് ജില്ലാ ആശുപത്രിയിൽനിന്ന് അവസാനത്തെ ഡോസ് കുത്തിവയ്പെടുത്തത്. 28നു സെമസ്റ്റർ പരീക്ഷ കഴിഞ്ഞു തിരിച്ചുവരുന്പോൾ ചെറിയതോതിൽ പനിയും അസ്വസ്ഥതകളും തുടങ്ങി. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മൂന്നിനാണു മരിച്ചത്.

കോയന്പത്തൂരിലെ സ്വകാര്യ കോളജിൽ ബിസിഎ ഒന്നാംവർഷ വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി. സഹോദരങ്ങൾ: സിദ്ധാർഥ്, സനത്ത്.


ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങൾ പാലിച്ചു വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ ഉച്ചയോടെ പാന്പാടി ഐവർമഠത്തിൽ സംസ്കരിച്ചു.

അതേസമയം, നായ ഉടമയെയും കടിച്ചിരുന്നെങ്കിലും ഇയാ ൾക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ല.

തൃശൂർ പെരിഞ്ഞനത്ത് കോവിലകം സ്വദേശി പതുക്കാട്ടിൽ ഉണ്ണിക്കൃഷ്ണൻ (60) ആണു മരിച്ചത്. മൂന്നുമാസം മുന്പാണ് വളർത്തുനായയുടെ കടിയേറ്റത്. പിന്നീട് നായ ചത്തു.

ഏതാനും ദിവസം മുന്പ് അസ്വസ്ഥത തോന്നിയ ഉണ്ണിക്കൃഷ്ണനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു.

ഇന്നലെ ഉച്ചയോടെ ഇദ്ദേഹം മരിച്ചതായി വാർത്ത പരന്നിരുന്നെങ്കിലും സംസ്കാര ചടങ്ങുകൾക്കായി ഒരുക്കങ്ങളെല്ലാം കഴിഞ്ഞപ്പോൾ വിവരം തെറ്റാണെന്നു മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. പിന്നീട് ഇന്നലെ വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു. ഭാര്യ: ദീപ. മകൾ: ആരതി കൃഷ്ണ. മരുമകൻ: വൈഷ്ണവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.