കൊച്ചി: അശ്ലീലം പറഞ്ഞ് മാനസികമായി പീഡിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരേ പരാതി നല്‍കിയ അടിമാലി സ്വദേശിയായ യുവതിയെ യുട്യൂബ് ചാനലിലൂടെ അസഭ്യം പറഞ്ഞ് മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതിന് ട്രൂടിവി യൂട്യൂബ് ചാനല്‍ എംഡി സൂരജ് പാലക്കാരനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തു.

സൂരജിനെ അന്വേഷിച്ച് എറണാകുളം സൗത്ത് പോലീസ് പാലായിലെ വീട്ടില്‍ എത്തിയെങ്കിലും ഇയാള്‍ സ്ഥലത്തുണ്ടായിരുന്നില്ല.


പട്ടികജാതി-വര്‍ഗ പീഡന അതിക്രമ നിരോധനനിയമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തതെന്ന് എസിപി പി. രാജ്കുമാര്‍ പറഞ്ഞു.