റബർ കർഷകരെ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി‍യിൽനിന്ന് പുറത്താക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്
Sunday, July 3, 2022 3:39 AM IST
കോട്ടയം: സംസ്ഥാന സർക്കാരിന്‍റെ റബർ ഇൻസെന്‍റീവ് സ്കീം പ്രകാരം ധനസഹായം ലഭിച്ച റബർ കർഷകരെ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽനിന്നും പുറത്താക്കാനുള്ള സർക്കാരിന്‍റെ നടപടികൾ റബർ കർഷകരോടുള്ള ദ്രോഹമാണെന്നും ഈ നടപടി പിൻവലിക്കണമെന്നും എൻഎഫ്ആർപിഎസ് ദേശീയ പ്രസിഡന്‍റ് ജോർജ് ജോസഫ് വാതപ്പള്ളി.

റബറിന് ഉൽപാദന ചെലവനുസരിച്ചു വില ലഭിക്കാതെ വലഞ്ഞ കർഷകനെ റബർ കൃഷിയിൽ പിടിച്ചു നിർത്താൻ കേരള സർക്കാർ ആവിഷ്കരിച്ച റബർ ഇൻസെന്‍റിവ് പദ്ധതി ചെറുകിട റബർ കർഷകന് ഗുണകരമായിരുന്നു. റബറിന്‍റെ മാർക്കറ്റ് വിലയും സർക്കാർ നിശ്ചയിച്ച വിലയും തമ്മിലുള്ള അന്തരം ഇൻസെന്‍റീവായി കർഷകന്‍റെ ബാങ്ക് അക്കൗണ്ടിൽ വരുന്ന ഈ പദ്ധതി റബർ ബോർഡ് വഴിയാണ് നടപ്പാക്കിയിരുന്നത്. ഇപ്പോൾ റബറിന്‍റെ മാർക്കറ്റ് വില സർക്കാർ നിശ്ചയിച്ച വിലയേക്കാൾ കൂടുതലായതിനാൽ ഈ പദ്ധതിയുടെ ആനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ല. റബർ ഇൻസെന്‍റീവ് പദ്ധതി പ്രകാരം ധനസഹായം ലഭിച്ച കർഷകരിൽ പലരും തങ്ങളുടെ കൃഷി ഭൂമി മക്കൾക്ക് വീതം വച്ച് നൽകിയതിനാൽ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്.. മുന്പ് റബർ കർഷക ധനസഹായ പദ്ധതിയിൽനിന്നും നാമമാത്ര സഹായം ലഭിച്ച കർഷകരെ അതിന്‍റെ പേരിൽ അവരുടെ പെൻഷൻ തടയുന്ന നടപടി നീതീകരിക്കാവുന്നതല്ല. ഈ നടപടിയിൽനിന്നും സർക്കാർ പിൻവാങ്ങണമെന്നും കർഷകരുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ റദ്ദാക്കരുതെന്നും എൻഎഫ്ആർപിഎസ് യോഗം ആവശ്യപ്പെട്ടു.


താഷ്ക്കന്‍റ് പൈകട, ജോയ് കുര്യൻ, കുര്യാക്കോസ് ശ്രീകണ്ഠാപുരം, കെ.പി.പി. നന്പ്യാർ, പ്രദീപ് കുമാർ, രാജൻ ഫിലിപ്, രാജൻ മടിക്കൈ, സദാനന്ദൻ കൊട്ടാരക്കര, സി.എം. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.