മുഖ്യമന്ത്രി വിളിച്ച യോഗം യുഡിഎഫ് എംപിമാർ ബഹിഷ്കരിച്ചു
മുഖ്യമന്ത്രി വിളിച്ച യോഗം യുഡിഎഫ് എംപിമാർ ബഹിഷ്കരിച്ചു
Sunday, July 3, 2022 4:05 AM IST
തിരുവനന്തപുരം: പാർലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം യുഡിഎഫ് എംപിമാർ ബഹിഷ്കരിച്ചു. മുഖ്യമന്ത്രിയോട് നേരിട്ടു പറയാൻ ഒരുപാടു കാര്യങ്ങൾ ഉണ്ടെന്നും യോഗം ഓണ്‍ലൈനാക്കിയതിലൂടെ ഒന്നും പറയാൻ കഴിയാത്ത സാഹചര്യം വന്നതിനാലാണ് യുഡിഎഫ് പ്രതിനിധികൾ യോഗം ബഹിഷ്കരിച്ചതെന്നും കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

അര ലക്ഷത്തോളം എപിഎൽ കാർഡുകാർക്ക് ഗോതന്പ് പൂർണമായും നഷ്ടപ്പെടുന്ന സ്ഥിതിക്കെതിരേയും മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം കുറവു വരുത്തിയതിനെതിരേയും സമ്മർദം ചെലുത്തണമെന്ന് യോഗത്തിൽ പങ്കെടുത്ത എൽഡിഎഫ് എംപിമാരോട് മുഖ്യമന്ത്രി നിർദേശിച്ചു.


പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിഷയത്തിൽ സാധ്യമാകുന്ന തരത്തിലെല്ലാം ഇടപെടണം. ഉദ്യോഗസ്ഥതലത്തിലും നിയമപരമായും സംസ്ഥാന സർക്കാർ ഇടപെടുന്നുണ്ട്. ജനവാസമേഖലയും കൃഷിയിടങ്ങളും സംരക്ഷിച്ചുള്ള നിലപാടാണ് സംസ്ഥാനത്തിന്‍റേത്. ഇക്കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി അംഗീകാരം ലഭ്യമാക്കുന്നതിന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണം. സുപ്രീംകോടതി ഉത്തരവിനെതിരേ മോഡിഫിക്കേഷൻ ഹർജിയും ഫയൽ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേമം കോച്ചിംഗ് ടെർമിനൽ ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരേയും പുതിയ ട്രെയിനുകൾ അനുവദിക്കാനും പുതിയ പാതകൾ ദീർഘിപ്പിക്കാനും സമ്മർദം ചെലുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.