കെഎസ്ആർടിസി: സർവീസ് മുടങ്ങിയതിന്‍റെ നഷ്ടം ജീവനക്കാരിൽനിന്ന്‌ ഈടാക്കും
കെഎസ്ആർടിസി: സർവീസ് മുടങ്ങിയതിന്‍റെ നഷ്ടം ജീവനക്കാരിൽനിന്ന്‌ ഈടാക്കും
Monday, July 4, 2022 1:06 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ജീവനക്കാർ പണിമുടക്കിയ ദിവസത്തെ നഷ്ടം ജീവനക്കാരിൽ നിന്നും ഈടാക്കാൻ കെഎസ്ആർടിസി നടപടി തുടങ്ങി. ഇതിന്‍റെ പ്രാഥമിക ഘട്ടമെന്ന നിലയിൽ ജീവനക്കാരുടെ ശമ്പളം കുറവ് ചെയ്യാനാണ് നിർദേശം. സർവീസ് മുടക്കം മൂലം കോർപറേഷനുണ്ടായ നഷ്ടവും ഹാജരാകാതിരുന്ന ജീവനക്കാരുടെ വിവരവും ആറിന് മുമ്പ് ചീഫ് ഓഫീസിൽ എത്തിക്കണമെന്നും യൂണിറ്റ് ഓഫീസർമാർക്ക് ഉത്തരവ് നല്കിയിട്ടുണ്ട്.

ശമ്പള വിതരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മേയ് ആറിന് കോൺഗ്രസ് നേതൃത്വത്തിലുള്ള ടി ഡിഎഫ്, ബിഎംഎസ് നേതൃത്വത്തിലുള്ള എംപ്ലോയീസ് സംഘ് എന്നീ സംഘടനകൾ പണിമുടക്ക് നടത്തിയിരുന്നു. സിഐടിയു നേതൃത്വത്തിലുള്ള എംപ്ലോയീസ് അസോസിയേഷൻ പണിമുടക്ക് പ്രഖ്യാപിക്കുകയും പിന്നീട് പിന്മാറുകയും ചെയ്തിരുന്നു. ഫലത്തിൽ മേയ് ആറിന് കെഎസ്ആർടിസിയിൽ പൂർണ പണിമുടക്കായിരുന്നു. ഈ ദിവസം ജോലിയ്ക്ക് ഹാജരാകാതിരുന്നവർക്ക് ഡയസ്നോൺ ആയിരുന്നു.


എന്നാൽ സമരവുമായി ബന്ധപ്പെട്ട് മേയ് അഞ്ചിനും ഏഴിനും പ്രായോഗികവും സാങ്കേതികവുമായ കാരണങ്ങളാൽ ജോലിയ്ക്ക് ഹാജരാകാൻ ജീവനക്കാർക്ക് കഴിയാതെ വന്നിട്ടുണ്ട്. ഈ ദിവസങ്ങളിൽ ജോലിയ്ക്ക് ഹാജരാവാതിരിക്കുകയും അതു മൂലം സർവീസ് ഓപ്പറേഷൻ മുടങ്ങുകയും ചെയ്തതിന്‍റെ വിശദ വിവരങ്ങളും ജീവനക്കാരുടെ വിവരങ്ങളും ആറിന് മുമ്പ് യൂണിറ്റ് ഓഫീസർമാർ തയാറാക്കി ചീഫ് ഓഫീസിൽ എത്തിക്കണം. അഞ്ചിനും ഏഴിനും ഹാജരാകാതിരുന്ന ജീവനക്കാരുടെ ആ ദിവസത്തെ ശമ്പളം കുറവ് ചെയ്ത് മാത്രമേ ഈ മാസം ശമ്പള ബിൽ തയാറാക്കാവു.

ജീവനക്കാർ അനധികൃതമായി ഹാജരാകാതിരുന്നതിനാൽ റിസർവേഷൻ ഉൾപ്പെടെയുള്ള സർവീസുകൾ റദ്ദാക്കേണ്ടി വരികയും കോർപറേഷന് നഷ്ടം ഉണ്ടാവുകയും മുൻകൂട്ടി റിസർവ് ചെയ്തവർക്ക് യാത്രാ ക്ലേശമുണ്ടാവുകയും ചെയ്തതായി ഉത്തരവിൽ പറയുന്നു. ഇതിന് കാരണക്കാരായ ജീവനക്കാരിൽ നിന്നാണ് നഷ്ടപരിഹാരം ഈടാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.