കെഎസ്ആർടിസിയിൽ ഡീസൽ ക്ഷാമം; ഓർഡിനറി ഓടില്ല
കെഎസ്ആർടിസിയിൽ ഡീസൽ ക്ഷാമം; ഓർഡിനറി ഓടില്ല
Saturday, August 6, 2022 2:32 AM IST
തിരുവനന്തപുരം: കുടിശിക തീർക്കാതെ ഡീസൽ നൽകാൻ കഴിയില്ലെന്ന് എണക്കന്പനികൾ നിലപാടെടുത്തതോടെ സർവീസുകൾ കൂട്ടത്തോടെ വെട്ടിക്കുറച്ച് കെഎസ്ആർടിസി.

ഡീസ ൽ ക്ഷാമം കടുത്തതോടെ സാധാരണക്കാരുടെയും ഗ്രാമീണമേഖലയിലെയും പ്രധാന യാത്രാശ്രയമായ ഓർഡിനറി സർവീസുകളിൽ 50 ശതമാനമാണ് ഇന്നലെ വെട്ടിക്കുറച്ചത്. ഇന്ന് 25 ശതമാനം ഓർഡിനറി സർവീസുകൾ മാത്രം സർവീസ് നടത്തിയാൽ മതിയെന്ന നിർദേശമാണ് സിഎംഡി നൽകിയിട്ടുള്ളത്.

ഞായറാഴ്ച ഓർഡിനറികൾ ഒന്നുംതന്നെ ഓടാനിടയില്ല. നിലവിൽ ഗ്രാമീണമേഖലയിൽ സർവീസുകൾ കുറവാണെന്നിരിക്കെ ഇന്ധന പ്രതിസന്ധിയുടെ പേരിൽ ശേഷിക്കുന്നവ കൂടി വെട്ടിക്കുറച്ചതോടെ കടുത്ത യാത്രാക്ലേശമാണുള്ളത്. അതേസമയം, ഓർഡിനറികൾ വെട്ടിക്കുറച്ച് മിച്ചം പിടിക്കുന്ന ഇന്ധനം കൊണ്ട് തിങ്കളാഴ്ച ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകൾ പരമാവധി നടത്താനാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം.

ഡീസൽ കുടിശിക ഇനത്തിൽ 13 കോടി രൂപയാണ് കെഎസ്ആർടിസി ഇന്ധനക്കന്പനികൾക്ക് നൽകാനുള്ളത്. കുടിശിക നൽകാതെ ഡീസൽ നൽകാനാവില്ലെന്ന് കന്പനികൾ നിലപാടെടുത്തതോടെയാണ് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമായത്.

ബൾക്ക് പർച്ചേസ് വിഭാഗത്തിന് കൂടിയ വില ഈടാക്കിയതിനെത്തുടർന്ന് റീട്ടെയിലായാണ് ഇപ്പോൾ ഇന്ധനം വാങ്ങുന്നത്. മുൻകൂട്ടി പണമടച്ച് ഓണ്‍ലൈനിൽ ഓർഡർ നൽകിയാലേ റീട്ടെയിലിൽ എണ്ണ കിട്ടൂ. എന്നിട്ടും 10 കോടി രൂപ വരെ കടമായി. ഈ തുക അടയ്ക്കാനില്ലാത്തതാണ് നിലവിൽ പ്രതിസന്ധി രൂക്ഷമാക്കിയത്.


പ്രതിദിന വരുമാനത്തിൽനിന്നാണ് ഇന്ധനത്തിനുള്ള തുക കണ്ടെത്തിയിരുന്നത്. എന്നാൽ, ഒരു വിഭാഗം ജീവനക്കാർക്ക് ജൂണ്‍മാസത്തെ ശന്പളം ഇനിയും നൽകാനാകാത്ത സാഹചര്യത്തിൽ പ്രതിദിന വരുമാനത്തിൽനിന്ന് ഇന്ധനത്തിനുള്ള പണം മാറ്റിവയ്ക്കൽ താത്കാലം മരവിപ്പിച്ച് പകരം ഈ തുക ശന്പളത്തിനായി വകമാറ്റി. ഇതോടെയാണ് കുടിശിക കൂടിയതും ഡീസൽ പ്രതിസന്ധി രൂക്ഷമായതും.

പെന്‍ഷന്‍ കുടിശിക 25നു മുമ്പു നല്‍കണമെന്നു ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍നിന്നു വിരമിച്ചവര്‍ക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പെന്‍ഷന്‍ കുടിശിക 25നു മുമ്പ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

സെപ്റ്റംബര്‍ മുതല്‍ പെന്‍ഷന്‍ ആദ്യ ആഴ്ചയില്‍ തന്നെ നല്‍കണമെന്നും കഴിയുന്നതും അഞ്ചാം തീയതിക്കകം നല്‍കാന്‍ ശ്രമിക്കണമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. പെന്‍ഷന്‍ മുടങ്ങുന്നതിനെതിരേ ഒരുകൂട്ടം വിരമിച്ച ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.