റോഡിലെ കുഴികൾ വീതംവയ്ക്കുന്നത് വിചിത്രനിലപാട്: വി. മുരളീധരൻ
റോഡിലെ കുഴികൾ വീതംവയ്ക്കുന്നത് വിചിത്രനിലപാട്: വി. മുരളീധരൻ
Wednesday, August 10, 2022 1:13 AM IST
തിരുവനന്തപുരം : റോഡിലെ കുഴികളെ കേന്ദ്രത്തിന്‍റേതെന്നും കേരളത്തിന്‍റേതെന്നും വേർതിരിക്കുന്ന സംസ്ഥാന മന്ത്രി മുഹമ്മദ് റിയാസിന്‍റെ വിചിത്ര നിലപാട് തനിക്കില്ലെന്നു കേന്ദ്ര മന്ത്രി വി. മുരളീധരൻ.

ദേശീയപാതാ പരിപാലനത്തിൽ അപാകതകളുണ്ടെങ്കിൽ പരിശോധിക്കും. റോഡിൽ കുഴികളുണ്ടാകരുത് എന്നതിൽ സംശയമില്ല. വീഴ്ചകൾ പരിശോധികപ്പെടേണ്ടതുതന്നെയാണ്. വളരെ കാര്യക്ഷമതയോടെ വകുപ്പ് കൈകാര്യം ചെയ്യുന്നയാളാണു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.

സംസ്ഥാനത്തോട് നല്ല പരിഗണന കാണിക്കുന്ന വ്യക്തിയാണ് ഗഡ്കരിയെന്നു കേരളം ഭരിക്കുന്നവർ പലവട്ടം പറഞ്ഞതാണ്. അപ്പോൾ പിന്നെ വിവാദം വരുന്പോൾ മാത്രം അവഗണനയും വിവേചനവും എടുത്തിടുന്നതു രാഷ്‌ട്രീയമാണെന്നും വി.മുരളീധരൻ പറഞ്ഞു.

ഓർഡിനൻസ് ഭരണം അഭികാമ്യമല്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാട് സ്വാഗതാർഹമാണ്.

ലോകായുക്ത ഭേദഗതി അടക്കമുള്ള ഓർഡിനൻസുകളിൽ മുഖ്യമന്ത്രി തിടുക്കം കാണിക്കുന്നതു സ്വന്തം അധികാരം നഷ്ടപ്പെടാതിരിക്കാനാണ്. ലോകായുക്തയുടെ മുന്നിലിരിക്കുന്ന സ്വന്തം കേസിൽ തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് ഓർഡിനൻസ് ഇറക്കി നിയമസഭയുടെ അധികാരം കവരുന്നത്. അഴിമതി മാത്രമല്ല ദുരിതാശ്വാസനിധി കൈകാര്യം ചെയ്യുന്നതിൽ സ്വജനപക്ഷപാതമുണ്ടായെന്ന വിഷയവും ലോകായുക്തയുടെ മുന്നിലുണ്ട്.


ഭരണഘടനയുടെ കാവലാൾ എന്ന നിലയിൽ ഗവർണർ കൈക്കൊണ്ട തീരുമാനം അഭിനന്ദനാർഹമാണ്. അഴിമതിയിൽ വിട്ടുവീഴ്ച വേണ്ടെന്ന നരേന്ദ്രമോദി സർക്കാർ നയത്തെ ഉയർത്തിപ്പിടിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. ധൈര്യമുണ്ടെങ്കിൽ ഭേദഗതി നിയമസഭ വഴി പാസാക്കിയെടുക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു.

കോഴിക്കോട് മേയർ ബാലഗോകുലത്തിന്‍റെ പരിപാടിയിൽ പങ്കെടുത്തതിനാണോ ശ്രീകൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തിയതിനാണോ പ്രശ്നമുണ്ടായതെന്നു മനസിലായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.