സിപിഐ അംഗങ്ങൾക്ക് അസൗകര്യം; 24, 25 തീയതികളിൽ നിയമസഭ ചേർന്നേക്കില്ല
സിപിഐ അംഗങ്ങൾക്ക്  അസൗകര്യം; 24, 25 തീയതികളിൽ  നിയമസഭ  ചേർന്നേക്കില്ല
Wednesday, August 17, 2022 2:14 AM IST
തിരുവനന്തപുരം: 22ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം സിപിഐ അംഗങ്ങളുടെ അസൗകര്യം കണക്കിലെടുത്ത് 24നും 25നും ഒഴിവാക്കിയേക്കും.

സിപിഐ ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലാ സമ്മേളനങ്ങൾ ഈ ദിവസങ്ങളിൽ നടക്കുന്ന സാഹചര്യത്തിൽ മന്ത്രിമാർ അടക്കമുള്ള നിയമസഭാംഗങ്ങളുടെ അസൗകര്യത്തെത്തുടർന്നാണിത്.

സെപ്റ്റംബർ രണ്ടു വരെ ചേരാൻ ധാരണയിലെത്തിയതും ഇതു കണക്കിലെടുത്താണെന്നാണു വിവരം. കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലും ഇക്കാര്യത്തിൽ ചർച്ച നടന്നിരുന്നു. 22നു ചേരുന്ന നിയമസഭയുടെ കാര്യോപദേശകസമിതിയാകും ഇക്കാര്യത്തിൽ അന്തിമതീരുമാനത്തിലെത്തുക.


22ന് സ്വാതന്ത്ര്യത്തിന്‍റെ 75 -ാം വാർഷികം പ്രമാണിച്ചുള്ള പ്രത്യേക സമ്മേളനമാണ്. മൂന്നു മണിക്കൂർ സമ്മേളനത്തിൽ മറ്റ് അജൻഡകളില്ല. 23 മുതലാണു നിയമനിർമാണത്തിലേക്കു കടക്കുക. സെപ്റ്റംബർ രണ്ടു വെള്ളിയാഴ്ചയാണെങ്കിലും അന്നു സ്വകാര്യബില്ലുകൾക്കു പകരം നിയമനിർമാണത്തിനാകും പ്രാധാന്യം നൽകുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.