കണ്ണൂർ വൈസ് ചാൻസലർ കോടതിയിലേക്ക്
കണ്ണൂർ വൈസ് ചാൻസലർ കോടതിയിലേക്ക്
Friday, August 19, 2022 2:09 AM IST
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രഫസറായി നിയമിച്ച നടപടി മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരേ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഹൈക്കോടതിയിലേക്ക്.

സർവകലാശാലാ ചാൻസലർകൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിക്കെതിരേ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഇന്നു ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യും. ഇന്നലെ നടന്ന അടിയന്തര സിൻഡിക്കറ്റ് യോഗത്തിലാണു നിയമനടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.

1996ലെ കണ്ണൂർ സർവകലാശാലാ ചട്ടത്തിലെ 7(3) വകുപ്പ് പ്രകാരമാണു നിയമനം ഗവർണർ സ്റ്റേ ചെയ്തത്. എന്നാൽ, നിയമനം സ്റ്റേ ചെയ്യുന്നതിനുമുന്പ് വൈസ് ചാൻസലർക്കു കാരണംകാണിക്കൽ നോട്ടീസ് നൽകേണ്ടതുണ്ട്. കാരണംകാണിക്കൽ നോട്ടീസിൽ അതൃപ്തിയുണ്ടെങ്കിൽ മാത്രമേ തുടർനടപടിയെന്നോണം നിയമനം സ്റ്റേ ചെയ്യാനാകൂ.


എന്നാൽ, കണ്ണൂർ വിസിക്കെതിരേ ഗവർണർ സ്വീകരിച്ച നടപടി നേരേ തിരിച്ചാണ്. നിയമനനടപടി സ്റ്റേ ചെയ്തശേഷമാണു ഗവർണർ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. ഇതു ചട്ടലംഘനമാണെന്നാണു വിസിക്കു ലഭിച്ച നിയമോപദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.