കെ-സ്വിഫ്റ്റ് ബസുകൾ പറക്കണം; 110 കിലോമീറ്റര്‍ വേഗത്തില്‍
കെ-സ്വിഫ്റ്റ് ബസുകൾ പറക്കണം; 110 കിലോമീറ്റര്‍ വേഗത്തില്‍
Friday, October 7, 2022 12:50 AM IST
പ്രദീപ് ചാത്തന്നൂർ

ചാത്തന്നൂർ: കെ-സ്വിഫ്റ്റിന്‍റെ ദീർഘദൂര സർവീസ് ബസുകൾ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തില്‍ പറക്കണമെന്ന് മാനേജ്‌മെന്‍റ് തീരുമാനം.

കഴിഞ്ഞ ജൂലൈ 17ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനമാണ് ഇത്. കെ-സ്വിഫ്റ്റിന്‍റെ ബസുകളും സർവീസുകളും കെഎസ്ആർടിസിയുടെതാണെന്ന നിലയിൽ ഇതിന്‍റെ ഉത്തരവാദിത്വം കെഎസ്ആർടിസി യ്ക്കാണെന്നും ബിജു പ്രഭാകർ യോഗത്തെ അറിയിച്ചു.

നിലവിൽ കേരളത്തിലെ ദേശീയ പാതകളിലൂടെയോ മറ്റ് റോഡുകളിലൂടെയോ 60 കിലോമീറ്റർ വേഗത്തില്‍ പോലും വാഹനം ഓടിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിനു പുറമേയാണ് ദേശീയ പാത-66ന്‍റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതും. ദേശീയപാത നിർമാണംകൂടി ചർച്ചയായ യോഗത്തിലാണ് കെ- സ്വിഫ്റ്റ് ബസുകൾ പറക്കണമെന്ന തീരുമാനമുണ്ടായത്.


കെ-സ്വിഫ്റ്റിന്‍റെ 116 ബസുകളിൽ 50ലധികം ബസുകളും സർവീസ് തുടങ്ങി തുച്ഛമായ കാലയളവിനുള്ളിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്. കണ്ണൂരിൽനിന്നു ഗോവയിലേയ്ക്കുപോയ സർവീസാണ് അവസാനം അപകടത്തിൽപ്പെട്ടത്.

കേരളത്തിലെ എല്ലാ റോഡുകളിലും വേഗപരിധി മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. പരമാവധി 60 കിലോമീറ്റർ വേഗമാണ് ദേശീയ പാത ഉൾപ്പെടെയുള്ള റോഡുകളിൽ നിശ്ചയിച്ചിട്ടുള്ളത്. മോട്ടോർ വാഹന വകുപ്പിനെപ്പോലും പരിഹസിക്കുന്നതാണ് ഈ വേഗം.

സ്കൂൾ വിദ്യാർഥികൾ വിനോദ സഞ്ചാരത്തിന് പോയ ബസ് അപകടത്തിൽപ്പെട്ടപ്പോൾ ബസിന്‍റെ അമിത വേഗമാണ് അപകടകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. നടപടി എടുക്കുമെന്നും ഗതാഗത മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം നിയന്ത്രണത്തിലുള്ള കെ-സ്വിഫ്റ്റിന്‍റെ വേഗത്തെക്കുറിച്ച് പക്ഷേ മന്ത്രിക്ക് ഒന്നും പറയാനില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.