കേരള സർവകലാശാലാ സെനറ്റ് വിവാദം: വിട്ടുവീഴ്ച ചെയ്യണമെന്നു കോടതി
കേരള സർവകലാശാലാ സെനറ്റ് വിവാദം: വിട്ടുവീഴ്ച ചെയ്യണമെന്നു കോടതി
Thursday, December 1, 2022 1:10 AM IST
കൊച്ചി: കേരള സര്‍വകലാശാലാ സെനറ്റില്‍നിന്നു ഗവര്‍ണറുടെ നോമിനികളെ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇരുവിഭാഗവും ചെറിയ വിട്ടുവീഴ്ചകള്‍ക്കു തയാറാകണമെന്നു ഹൈക്കോടതി.

വിസി നിയമനത്തിനു സെനറ്റിന്‍റെ പ്രതിനിധിയില്ലാതെ സെലക്‌ഷന്‍ കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ വിജ്ഞാപനം പിന്‍വലിക്കാതെ നോമിനിയെ നല്‍കില്ലെന്നു സെനറ്റ് പറയുമ്പോള്‍, വിജ്ഞാപനം പിന്‍വലിക്കാതെ സെനറ്റിന്‍റെ പ്രതിനിധിയെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നാണു ഗവര്‍ണര്‍ പറയുന്നത്.

പ്രതിനിധിയെ നല്‍കാന്‍ സെനറ്റ് തീരുമാനിക്കുകയോ വിജ്ഞാപനം പിന്‍വലിക്കാന്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുകയോ ചെയ്താല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.


സെനറ്റില്‍നിന്നു ഗവര്‍ണര്‍ തങ്ങളെ പിന്‍വലിച്ചതിനെതിരേ ഡോ. കെ.എസ്. ചന്ദ്രശേഖര്‍, എസ്. ജോയി, അഡ്വ. ജി. മുരളീധരന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം വാക്കാല്‍ പറഞ്ഞത്.

സര്‍ക്കാരിന്‍റെ നോമിനിയായി വരുന്നവര്‍ക്കു സര്‍ക്കാരിനെതിരായ നിലപാട് എടുക്കാനാവുമോ? സര്‍ക്കാര്‍ നിലപാട് അറിയിക്കാനല്ലേ സര്‍ക്കാരിന്‍റെ പ്രതിനിധികള്‍? എന്നു ചോദിച്ച കോടിതി, കക്ഷികള്‍ ഇതിൽ വാദത്തിനു തയാറാകാനും നിര്‍ദേശിച്ചു. ഹര്‍ജികള്‍ അടുത്ത ഏഴിനു പരിഗണിക്കാനായി മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.