സിനിമാനിര്‍മാതാവ് ജയ്‌സണ്‍ ഇളങ്ങുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍
സിനിമാനിര്‍മാതാവ് ജയ്‌സണ്‍ ഇളങ്ങുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍
Tuesday, December 6, 2022 1:39 AM IST
കൊച്ചി: ചലച്ചിത്ര നിര്‍മാതാവ് ജയ്‌സണ്‍ ഇളങ്ങുളം (44) ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ . പനമ്പള്ളിനഗറിലെ വുഡ്‌സ്‌ഫോഡ് അപ്പാര്‍ട്ട്‌മെന്‍റ്ലെ കിടപ്പുമുറിയില്‍ ഇന്നലെ വൈകിട്ടാണ് ജയ്‌സണെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തറയില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വാര്‍ന്ന് ഒഴുകിയിരുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. മരണകാരണം വ്യക്തമല്ല. ഹൃദയാഘാതമാണെന്നാണു പ്രാഥമിക നിഗമനം.

കോട്ടയം പൊന്‍കുന്നം ഇളങ്ങുളം സ്വദേശിയായ ജയ്‌സന്‍റെ ഭാര്യ റൂബീനയും മകള്‍ പുണ്യയും അബുദാബിയിലാണ്. ഇവര്‍ ജയ്‌സണെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് റൂബീന റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളെ വിളിച്ചു വിവരം പറഞ്ഞു.


തുടര്‍ന്ന് ഇവര്‍ ഫ്ലാറ്റ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം സൗത്ത് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം ഇന്ന് നാലിന് ഇളങ്ങുളം സെന്‍റ് മേരീസ് പള്ളിയിൽ.

പ്രൊഡക്ഷന്‍ കണ്‍ട്രോളറായി സിനിമയിലെത്തിയ ജയ്‌സണ്‍ പിന്നീട് ആര്‍ജെ ക്രിയേഷന്‍ എന്നപേരില്‍ സിനിമാ നിര്‍മാണ കമ്പനി ആരംഭിച്ചു. 2013ല്‍ ജോസ് തോമസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം ശൃംഗാരവേലനാണ് ആദ്യമായി നിര്‍മിച്ച സിനിമ. ഓര്‍മയുണ്ടോ ഈ മുഖം (2014), ജമ്‌നാപ്യാരി (2015) എന്നീ ചിത്രങ്ങളും നിര്‍മിച്ചു. 2017ല്‍ പുറത്തിറങ്ങിയ ലവകുശയാണ് അവസാനം നിര്‍മിച്ച ചിത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.