ജഡ്ജിമാരെ സ്വാധീനിക്കാൻ കൈക്കൂലി: ഉത്തരവുകൾ തിരിച്ചുവിളിച്ചു
ജഡ്ജിമാരെ സ്വാധീനിക്കാൻ കൈക്കൂലി: ഉത്തരവുകൾ തിരിച്ചുവിളിച്ചു
Sunday, January 29, 2023 12:40 AM IST
കൊച്ചി: ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കക്ഷികളില്‍നിന്നു കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ മുഖേന ഹര്‍ജി നല്‍കിയ ആറു പ്രതികള്‍ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ച മുന്‍ ഉത്തരവുകള്‍ ഹൈക്കോടതി തിരിച്ചുവിളിച്ചു.

ജസ്റ്റീസ് എ.എ. സിയാദ് റഹ്‌മാനാണ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവുകള്‍ പിന്‍വലിച്ച് വീണ്ടും പരിഗണിക്കാന്‍ ഉത്തരവിട്ടത്. ഹൈക്കോടതിയുടെ ചരിത്രത്തില്‍ അപൂര്‍വമായാണ് മുന്‍ ഉത്തരവുകള്‍ തിരിച്ചുവിളിക്കുന്നത്.

വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട വഴക്കിനെത്തുടര്‍ന്ന് റാന്നി സ്വദേശികളായ ടി. ബാബു ഉള്‍പ്പെടെയുള്ളവരെ ജാതിപ്പേരു പറഞ്ഞ് ആക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കേസില്‍ റാന്നി മക്കപ്പുഴ സ്വദേശികളായ ബൈജു സെബാസ്റ്റ്യന്‍, കെ.ഇ. മാത്യു, റാന്നി വലിയകാവു സ്വദേശി ടോണി റോയ് മാത്യു, മക്കപ്പുഴ സ്വദേശികളായ ജിജോ വര്‍ഗീസ് ജോര്‍ജ്, എ.ടി. ജോയിക്കുട്ടി, ഷേര്‍ളി ജോര്‍ജ് എന്നിവര്‍ക്കു മുന്‍കൂർ ജാമ്യം അനുവദിച്ച ഉത്തരവുകളാണ് ഹൈക്കോടതി തിരിച്ചുവിളിച്ചത്.

2022 ഏപ്രില്‍ 29നാണ് ഹൈക്കോടതി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ പരാതിക്കാരെ നോട്ടീസ് നല്‍കി കേള്‍ക്കാതെയാണു ജാമ്യം അനുവദിച്ചതെന്നു വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവുകള്‍ തിരിച്ചുവിളിച്ചത്. ഈ ഹര്‍ജികളില്‍ ഇനിയും വാദം തുടരും.ബൈജു സെബാസ്റ്റ്യനടക്കമുള്ള പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതു സംശയകരമാണെന്നും ഇതില്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് കേസിലെ പരാതിക്കാരായ ടി. ബാബു, വി.ആര്‍. മോഹനന്‍ എന്നിവർ ഹൈക്കോടതി രജിസ്ട്രാര്‍ക്കു നേരത്തേ പരാതി നല്‍കിയിരുന്നു. അഡ്വ. സൈബി പണം വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്ന പോലീസ് സംഘവും ഹൈക്കോടതി വിജിലന്‍സ് വിഭാഗവും ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

മുൻകൂർ ജാമ്യഹർജി വാദികൾ അറിഞ്ഞില്ല

റാന്നി മന്ദമരുതി വട്ടാര്‍കയത്ത് വാടകയ്ക്കു താമസിക്കുന്നവരാണ് പരാതിക്കാര്‍. ഇവരുടെ വീട്ടിലേക്കുള്ള വഴി അടയ്ക്കുകയും കിണര്‍ ഇടിച്ചുനിരത്തുകയും ചെയ്തതാണ് കേസിനാധാരം. കേസിലെ ഒന്നാം പ്രതി ബൈജു സെബാസ്റ്റ്യന്‍റെ പിതാവ് റിട്ട. ഡിവൈഎസ്പിയാണെന്നും പ്രതികള്‍ പണവും പ്രതാപവുമുള്ളവരാണെന്നും പരാതിയില്‍ പറയുന്നു.

കേസില്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചതൊന്നും അറിഞ്ഞിരുന്നില്ലെന്നും പ്രതികള്‍ പണം ചെലവിട്ട് കേസു മറിച്ചെന്നു പറയുന്നതു കേട്ടതായി പഞ്ചായത്തംഗം ബിനു സി. മാത്യുവാണ് തങ്ങളോടു പറഞ്ഞതെന്നും ഇവർ പറഞ്ഞു. ""അദ്ദേഹത്തിന്‍റെ വീട്ടില്‍ ഞങ്ങള്‍ കൂലിപ്പണിക്കു പോകുന്നുണ്ട്.

2022 മേയ് അഞ്ചിന് പള്ളിയില്‍ രാവിലെ പ്രാര്‍ഥനയ്ക്കു പോയപ്പോള്‍ കേസില്‍ പ്രതിയായ ജോയിക്കുട്ടി മറ്റൊരാളോട്, 50 ലക്ഷം രൂപ ചെലവു വന്നെന്നും ഹൈക്കോടതിയില്‍ പണം കൊടുത്ത് പട്ടികജാതിക്കേസുകള്‍ തോട്ടില്‍ കളഞ്ഞു, പൊതുവഴി സ്വകാര്യവഴിയാക്കി, ഹൈക്കോടതി ജഡ്ജി ഞങ്ങള്‍ക്കുണ്ട്, നീയൊക്കെ എന്തു കേസു കൊടുത്താലും ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞതു കേട്ടതായി ബിനു സി. മാത്യു ഞങ്ങളോടു പറഞ്ഞു'' - പരാതിയില്‍ പറയുന്നു.

ജഡ്ജിക്ക് 50 ലക്ഷം രൂപ നല്‍കാനെന്ന പേരില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ കോഴ വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍നിന്നു പണം വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.