സമൂഹമാധ്യമങ്ങളിൽ ഇടവേള ബാബുവിനെതിരേ അസഭ്യം: രണ്ടുപേർക്കെതിരേ കേസെടുത്തു
സമൂഹമാധ്യമങ്ങളിൽ ഇടവേള ബാബുവിനെതിരേ  അസഭ്യം: രണ്ടുപേർക്കെതിരേ കേസെടുത്തു
Tuesday, January 31, 2023 12:46 AM IST
കാക്കനാട് : ഇടവേള ബാബുവിനെതിരേ സമൂഹമാധ്യമങ്ങളിൽ അസഭ്യവീഡിയോ പങ്കുവച്ച രണ്ടുപേരെ കൊച്ചി സിറ്റി സൈബർ ഡോം പോലീസ് അറസ്റ്റ്ചെയ്തു. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ് (59), വിവേക് (30) എന്നിവരാണ് അറസ്റ്റ്ചെയ്തത്. ഇവരുടെ പക്കൽനിന്ന് നാല് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു.

വിനീത് ശ്രീനിവാസൻ ചിത്രം ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി’നെ വിമർശിച്ചു കൊണ്ട് ഇടവേള ബാബു രംഗത്തുവന്നിരുന്നു. സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും ഈ സിനിമയ്ക്ക് എങ്ങനെയാണ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്നുമായിരുന്നു ഇടവേള ബാബുവിന്‍റെ പ്രതികരണം.


ഈ പരാമർശത്തിനെതിരേ നാലുദിവസം മുന്പാണ് യുവാക്കൾ ഇൻസ്റ്റഗ്രാം വഴി ഇടവേള ബാബുവിനെ അസഭ്യവർഷം ചൊരിഞ്ഞുകൊണ്ട് വീഡിയോ പങ്കുവച്ചത്. തുടർന്ന് നടൻ സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. യുവാക്കളെ പോലീസ് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷം അറസ്റ്റ്ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.