നെല്ല് സംഭരണം: കർഷക കുടിശിക ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്ന് മന്ത്രി
നെല്ല് സംഭരണം: കർഷക കുടിശിക ഒരാഴ്ചയ്ക്കുള്ളിൽ  നൽകുമെന്ന് മന്ത്രി
Thursday, February 2, 2023 1:05 AM IST
തിരുവനന്തപുരം: നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള കുടിശിക ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്നു മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ അറിയിച്ചു. 27,815 കർഷകർക്കായി മൂന്നു മാസത്തെ കുടിശികത്തുകയായ 189.37 കോടി രൂപയാണ് നൽകാനുള്ളത്. 46292 കർഷകർക്ക് 369.29 കോടി നൽകിയിട്ടുണ്ട്.

കേന്ദ്രത്തിൽ നിന്ന് 400 കോടിയിൽപരം രൂപ ലഭിക്കാനുണ്ട്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഏജന്‍റുമാരുടെ പ്രവർത്തനം സുതാര്യമാക്കുന്നതിനു സംഭരണ സീസണ്‍ ആരംഭിക്കുന്നതിനു മുൻപ് മില്ല് ഏജന്‍റുമാർക്ക് ഐഡി കാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

ഇ പോസ് മെഷീൻ തകരാറിലാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പലഘട്ടങ്ങളിലും കണക്ടിവിറ്റി പ്രശ്നം ഉണ്ടാകുന്നതിനാൽ റേഷൻ വ്യാപാരികൾക്ക് ഇഷ്ടമുള്ള സിം എടുക്കാൻ അനുവാദം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 50,000 മുൻഗണനാകാർഡുകൾ ഉടൻ വിതരണം ചെയ്യും. സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡുകളും ആധാറുമായി ലിങ്ക് ചെയ്ത് കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

ഫെസിലിറ്റേഷൻ സെന്‍ററുകൾ ആരംഭിക്കും

തിരുവനന്തപുരം: മുഴുവൻ സർക്കാർ വകുപ്പുകളിലെയും സർക്കാരിന്‍റെ വിവിധ ഏജൻസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഫെസിലിറ്റേഷൻ സെന്‍ററുകൾ ആരംഭിക്കുമെന്നു മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. ഇവ അക്ഷയ കേന്ദ്രങ്ങൾക്ക് പകരമല്ലെന്നും ഫെസിലിറ്റേഷൻ സെന്‍ററുകൾ വരുന്പോൾ അക്ഷയയുടെ വരുമാനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തുകളിലെ വരുമാനം അനുസരിച്ച് ഫെസിലിറ്റേഷൻ സെന്‍ററുകളിൽ ജീവനക്കാരെ നിയമിക്കുന്നതു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കെ ഫോണ്‍ 11,832 ഓഫീസുകളിൽ

തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതിയിൽ ഇതുവരെ 11,832 ഓഫീസുകളിൽ ഇന്‍റർനെറ്റ് കണക്‌ഷൻ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 26,759 സ്ഥാപനങ്ങളിൽ അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. 6,510 കിലോമീറ്റർ ബാക്ക്ബോണും 18,615 കിലോമീറ്റർ ഒഎഫ്സി കേബിളും സ്ഥാപിച്ചു. 375 പിഒപികളിൽ 337ഉം പൂർത്തിയായി.


കിൻഫ്ര പാർക്കിൽ ഗ്രാഫിൻ ഇന്നവേഷൻ സെന്‍റർ ആരംഭിക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിജിറ്റൽ സയൻസ് പാർക്ക് മൂന്നു വർഷത്തിനുള്ളിൽ

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 1515 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടെക്നോസിറ്റിയിലെ 14 ഏക്കറിൽ ഡിജിറ്റൽ സർവകലാശാലയോടു ചേർന്നാണ് പാർക്ക് ആസൂത്രണം ചെയ്യുന്നത്. പൊതു-സ്വാകാര്യ പങ്കാളിത്ത പദ്ധതിയിൽ കേന്ദ്രസർക്കാരിന്‍റെയും വ്യവസായമേഖലയുടെയും സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

റെയിൽവേ ഭൂമി കൈമാറ്റം: സ്റ്റേഷൻ വികസനത്തെ ബാധിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഭൂമി റെയിൽ ലാൻഡ് ഡെവലപ്മെന്‍റ് അഥോറിറ്റിക്ക് കൈമാറുന്നത് സ്റ്റേഷൻ വികസനത്തെ ബാധിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ നിയമസഭയിൽ പറഞ്ഞു.

45 വർഷത്തെ പാട്ടത്തിൽ അഥോറിറ്റിക്ക് ഭൂമി കൈമാറുന്നത് വികസന പദ്ധതികൾക്കായാണെന്നും ആശങ്ക വേണ്ടെന്നും പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ അറിയിച്ചിട്ടുണ്ട്. എന്നാൽ കൊല്ലം റെയിൽവേ സ്റ്റേഷനിലേത് അടക്കമുള്ള ഭൂമി വിൽക്കുമെന്നാണ് ലഭ്യമായ വിവരമെന്നും രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.

വയോജന കമ്മീഷൻ പരിഗണനയിൽ

തിരുവനന്തപുരം: സംസ്ഥാനത്തു വയോജന കമ്മീഷൻ രൂപീകരിക്കുന്നതു സർക്കാരിന്‍റെ പരിഗണനയിലാണെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. വയോജനങ്ങളുടെ ക്ഷേമത്തിനു മാർഗനിർദേശം നൽകുക, അവരുടെ കഴിവുകൾ സമൂഹത്തിന് ഉപയുക്തമാക്കുക, വയോജന സംരക്ഷണ നിയമങ്ങൾ നടപ്പാക്കുന്നതിൽ പരിശോധന നടത്തുക എന്നിവയ്ക്ക് വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് കമ്മീഷൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.