ചന്ദ്രശേഖരനെ സ്നേഹിച്ച പ്രതിപക്ഷം
ചന്ദ്രശേഖരനെ സ്നേഹിച്ച പ്രതിപക്ഷം
Thursday, February 2, 2023 1:05 AM IST
സാബു ജോണ്‍

തിരുവനന്തപുരം: ഭരണപക്ഷത്തെ സിപിഐക്കാരനായ ഇ. ചന്ദ്രശേഖരനോടു പ്രതിപക്ഷത്തുള്ളവർക്കു വല്ലാത്ത സ്നേഹമായിരുന്നു. ചന്ദ്രശേഖരനുണ്ട ായ ദുരനുഭവത്തിൽ സഹതാപം പ്രകടിപ്പിച്ചും ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് നയപ്രഖ്യാപനപ്രസംഗത്തിന്‍റെ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷാംഗങ്ങൾ പ്രസംഗിച്ചത്.

2016 ലെ നിയമസഭാതെരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിനിടെ ഇ. ചന്ദ്രശേഖരനുനേരേ ബിജെപിക്കാർ ആക്രമണം അഴിച്ചു വിടുകയായിരുന്നു. കേസിൽ സാക്ഷികളായിരുന്ന സിപിഎമ്മുകാർ കോടതിയിൽ കൂറുമാറി. ഇതോടെ പ്രതികളെ വിട്ടയച്ചു. പകരം സിപിഎമ്മുകാർ പ്രതികളായിരുന്ന ഒരു കേസിൽ ബിജെപിയും അഡ്ജസ്റ്റ്മെന്‍റ് നടത്തിയത്രെ. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സംഭവം സഭയ്ക്കുള്ളിലും പരമാവധി കത്തിച്ചു നിർത്താനായിരുന്നു പ്രതിപക്ഷം ശ്രമിച്ചത്.

ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ച ചന്ദ്രശേഖരൻ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ വിശേഷങ്ങളിൽ ഒതുങ്ങി നിന്നു. പ്രതിപക്ഷത്തു നിന്നു പി.കെ. ബഷീർ പ്രകോപിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ചന്ദ്രശേഖരൻ അതിൽ വീഴാതെ പിടിച്ചു നിന്നു. മറ്റു കാര്യങ്ങളേക്കുറിച്ചൊന്നും പറയുന്നില്ലെന്നു മാത്രം പറഞ്ഞു ചന്ദ്രശേഖരൻ പ്രസംഗം നിർത്തി.

ബഷീർ എഴുന്നേറ്റു നിന്നു ബഹളം കൂട്ടിയപ്പോൾ ഭരണപക്ഷത്തു നിന്നു പ്രതിഷേധിക്കാൻ സിപിഐക്കാർ ഉണ്ടായിരുന്നില്ല.

ബാൻഡേജ് ഇട്ട കൈയുമായി സത്യപ്രതിജ്ഞ ചെയ്യുന്ന ചന്ദ്രശേഖരന്‍റെ ഫോട്ടോ ഉയർത്തിക്കാട്ടിയാണ് നാട്ടുകാരൻ കൂടിയായ എൻ.എ. നെല്ലിക്കുന്ന് രോഷം പ്രകടിപ്പിച്ചത്. ആർഎസ്എസിനു വേണ്ടി ചന്ദ്രശേഖരനെതിരേ മൊഴി മാറ്റി പറയാൻ മടികാട്ടാത്തവരല്ലേ നിങ്ങൾ എന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു.

ബിജെപിക്ക് എപ്പോൾ ഒരു ആവശ്യം വന്നാലും സഹായിക്കാൻ സിപിഎം ഉണ്ടാകുമെന്നായിരുന്നു എൻ. ഷംസുദ്ദീന്‍റെ പക്ഷം. മൂന്നാം മുന്നണി എന്നു പറഞ്ഞ് പിണറായി വിജയൻ തെലുങ്കാനയിൽ പോയത് മോദിയെ സഹായിക്കാനാണ്.

ത്രിപുരയിലും ബംഗാളിലും കോണ്‍ഗ്രസുമായി സഖ്യമാകാമെങ്കിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പറ്റില്ലെന്നു പറയുന്നത് മോദിയെ സഹായിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണെന്നാണു ഷംസുദ്ദീന്‍റെ ചോദ്യം. കൃഷി പഠിക്കാൻ ഇസ്രയേലിലേക്കു കൃഷിമന്ത്രി പോകുന്നതിനോട് എം. വിൻസന്‍റിനു യോജിക്കാനാകുന്നില്ല. തന്‍റെ മണ്ഡലത്തിലെ പുഞ്ചക്കരിയിലേക്കു വന്നാൽ കൃഷി നന്നായി പഠിപ്പിച്ചു വിടാമെന്ന ഓഫറും വിൻസന്‍റ് മുന്നോട്ടു വച്ചു.


മോദി വിരുദ്ധതയുടെ മൊത്തക്കച്ചവടക്കാർ എന്ന നിലയിൽ വർത്തമാനം പറയുന്ന ഇടതുപക്ഷം നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര വിരുദ്ധത പറയുന്നിടത്ത് ഉപയോഗിച്ച മൃദുഭാഷയിൽ പിടിച്ചു തുടങ്ങിയ. ഡോ. മാത്യു കുഴൽനാടൻ, സിപിഎമ്മിനും സർക്കാരിനുമെതിരേ ആഞ്ഞടിച്ചു. ഇന്ദ്രനെയും ചന്ദ്രനെയും ഭയമില്ലെന്നു പറയുന്ന നിങ്ങൾ എന്തിനാ മോദിയെ ഇത്ര ഭയപ്പെടുന്നതെന്നു കുഴൽനാടൻ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ സിപിഎം എതിർത്തത് മോദിക്കു വേണ്ടിയാണെന്നും കുഴൽനാടൻ ആരോപിച്ചു.

പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ ആരോപണങ്ങൾക്കു മറുപടി പറഞ്ഞത് പ്രധാനമായും പി.പി. ചിത്തരഞ്ജനായിരുന്നു. ഭാരത് ജോഡോ യാത്രയെ തങ്ങൾ സ്വാഗതം ചെയ്യുന്നു എങ്കിലും അതിനിടയിലും കോണ്‍ഗ്രസുകാർ ബിജെപിയിലേക്കു പോകുകയല്ലേ എന്നായിരുന്നു ചിത്തരഞ്ജന്‍റെ ചോദ്യം.

ലീഗിനെ സിപിഎമ്മുകാർ മാടിവിളിക്കുന്നതിനേക്കുറിച്ചു ലീഗുകാരനായ കുറക്കോളി മൊയ്തീൻ പറഞ്ഞതിനു ചിത്തരഞ്ജൻ മറുപടി കൊടുത്തു. ‘ഞങ്ങൾ ലീഗിനെ മാടി വിളിച്ചിട്ടില്ല. ഞങ്ങൾക്കു ലീഗ് വന്നിട്ടു ശക്തിപ്പെടേണ്ട കാര്യവുമില്ല. പക്ഷേ ലീഗിന് എത്രനാൾ അവിടെ നിൽക്കാൻ സാധിക്കും?

കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാന്പത്തികമായി തകർക്കാൻ ശ്രമിക്കുന്പോൾ അതിനെതിരേ ശബ്ദിക്കാൻ പ്രതിപക്ഷം തയാറാകുന്നില്ലെന്നായിരുന്നു ഭരണപക്ഷത്തു നിന്നു പ്രസംഗിച്ച ഒ.ആർ. കേളുവിന്‍റെയും സി.എച്ച്. കുഞ്ഞന്പുവിന്‍റെയും പരാതി. എ.സി. മൊയ്തീൻ ആയിരുന്നു നന്ദിപ്രമേയം അവതരിപ്പിച്ചത്.

ചർച്ചയ്ക്കിടയിൽ ജോബ് മൈക്കിളും മോൻസ് ജോസഫും തമ്മിലുണ്ടായ തർക്കം ഒടുവിൽ കേരള കോണ്‍ഗ്രസ് പോരായി മാറി. കെ.എം. മാണിയുടെ പൈതൃകത്തിന്‍റെ ഉടമകൾ ആരെന്നു തെളിയിക്കാനുള്ള മത്സരമായിരുന്നു അരങ്ങേറിയത്. നന്ദി പ്രമേയ ചർച്ച രണ്ടു ദിവസമായി ചുരുക്കിയതിനാൽ ചർച്ചയ്ക്ക് കൂടുതൽ സമയം അനുവദിച്ചു. പ്രസംഗിച്ചവരുടെ എണ്ണവും കൂടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.