എന്‍റെ മോളേ...
എന്‍റെ മോളേ...
Friday, February 3, 2023 5:12 AM IST
അനുമോൾ ജോയ്
കണ്ണൂർ: എന്‍റെ മോളേ.... ചങ്കു പൊട്ടുമാറ് ഉച്ചത്തിലുള്ള ഒരച്ഛന്‍റെ നിലവിളി...കൺമുന്നിൽ സ്വന്തം മകളും മരുമകനും കത്തിയമരുന്നത് കണ്ടിട്ടും ഒന്നും ചെയ്യാൻ കഴിയാതെ നിസഹായരായ ഒരച്ഛനും അമ്മയും. മുന്നിൽ കത്തിയമരുന്നത് അച്ഛനും അമ്മയുമാണെന്ന് അറിയാതെ കരയുന്ന ഒരു കുഞ്ഞു പെൺകുട്ടി. ജീവൻ പോകുന്ന വേദനയിൽ കൈകൊണ്ട് റീഷ അച്ഛനെ മാടിവിളിക്കുന്നുണ്ടായിരുന്നു.

മകൾ വിളിച്ചിട്ടും അടുത്തെത്താൻ പറ്റാതെ തലയ്ക്കു കൈ കൊടുത്ത് ആ അച്ഛൻ എന്‍റെ മോളേ എന്നു വിളിച്ച് ഉച്ചത്തിൽ കരഞ്ഞു. കണ്ടുനിന്നവരെയെല്ലാം കരയിക്കുന്നതായിരുന്നു ഈ കാഴ്ച.

ഓടിയെത്തിയ പലരും കണ്ടത് കത്തിക്കൊണ്ടിരിക്കുന്ന പ്രജിത്തിനെയും രക്ഷപ്പെടാനായി ഗ്ലാസിനടിയിൽക്കൂടി വാവിട്ട് കരയുന്ന റീഷയെയുമാണ്. തീ ആളിപ്പടരുന്നതിനാൽ ഓടിയെത്തിയവർക്കുപോലും ഇവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

ഇന്നലെ രാവിലെ 10.40 നാണ് കാറിൽ തീപടർന്നത്. തൊട്ടടുത്തുണ്ടായിരുന്ന അഗ്നിരക്ഷാസേന 10.44ന് സംഭവസ്ഥലത്തെത്തുമ്പോഴേക്ക് ഇരുവരും മരിച്ചുകഴിഞ്ഞിരുന്നു.

എട്ടുമാസം ഗർഭിണിയായ റീഷയ്ക്ക് രാവിലെ പ്രസവവേദന തുടങ്ങിയതിനെത്തുടർന്നാണ് കാറിൽ ജില്ലാ ആശുപത്രിയിലേക്കു തിരിച്ചത്. ഭർത്താവ് പ്രജിത്തായിരുന്നു കാർ ഓ‌ടിച്ചിരുന്നത്. ഡോക്‌ടർ അഡ്മിറ്റാകാൻ പറഞ്ഞാൽ വീട്ടിൽപോയി സാധനങ്ങളെല്ലാം എടുത്ത് വരാനായിരുന്നു പ്ലാൻ. എന്നാൽ, കാർ ജില്ലാ ആശുപത്രിയിൽ എത്തുന്നതിന് 50 മീറ്റർ അകലെ കാറിന്‍റെ മുൻവശത്ത് തീ ആളിപ്പടരുകയായിരുന്നു. കാറിന്‍റെ വലതുഭാഗത്തുനിന്നാണ് തീ പടർന്നത്.

ശ്രീപാർവതി ഇനി തനിച്ച്

കണ്ണൂർ: കഥ പറയാൻ ഇനി അമ്മയില്ല; കൈനിറയെ മിഠായി വാങ്ങിത്തരാൻ അച്ഛനുമില്ല, കുഞ്ഞാവയുടെ കൂടെ കളിക്കാൻ കാത്തിരുന്ന ശ്രീപാർവതി ഇനി തനിച്ചാണ്.

കൺമുന്നിൽ സ്വന്തം അച്ഛനും അമ്മയും കത്തിയമരുന്നതു കണ്ട ഞെട്ടലിൽനിന്ന് ഈ കുരുന്ന് ഇനിയും മോചിതയായിട്ടില്ല. രാവിലെ അമ്മയ്ക്കൊപ്പം കുഞ്ഞാവയെ കാണാനിറങ്ങിയതായിരുന്നു ഈ ഏഴുവയസുകാരി. എന്നാൽ, ആശുപത്രിയിൽ എത്തുന്നതിനു മുൻപേ കുഞ്ഞാവയും അച്ഛനും അമ്മയും ശ്രീപാർവതിയെ തനിച്ചാക്കി മടങ്ങി. അപ്രതീക്ഷിത അപകടത്തിന്‍റെ ഞെട്ടലിലാണ് ഈ രണ്ടാം ക്ലാസുകാരി.

ഞെട്ടൽ മാറാതെ സജീര്‍

കണ്ണൂർ:""കണ്‍മുമ്പില്‍ രണ്ട് ജീവനുകള്‍ കത്തിയമരുന്നു, നെഞ്ചിനുള്ളില്‍നിന്നുണ്ടായ ആളൽ ഇനിയും മാറിയിട്ടില്ല. നിസഹായനായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. അവസാനനിമിഷവും യുവാവ് കാറിനു മുന്നിലെ ഡോർ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി വാവിട്ടു കരയുന്നുണ്ടായിരുന്നു. തൊട്ടുമുന്നില്‍ അച്ഛനും അമ്മയും ഇല്ലാതാകുന്നതു നോക്കി വാവിട്ടു കരയുന്ന കുട്ടിയുടെ മുഖം കണ്‍മുന്നില്‍ നിന്നു മായുന്നില്ല. ഓര്‍ക്കുമ്പോള്‍ തന്നെ കൈകാലുകള്‍ വിറയ്ക്കുന്നു’ -കൺമുന്നിൽ കണ്ട ദുരന്തത്തിന്‍റെ ഞെട്ടലിൽനിന്ന് കാപ്പാട് സ്വദേശി സജീര്‍ നാലകത്ത് ഇനിയും മുക്തനായിട്ടില്ല.

ഇന്നലെ കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപമുണ്ടായ അതിദാരുണ ദുരന്തത്തിന്‍റെ ദൃക്സാക്ഷി‌യാണ് സജീർ. കണ്ണൂര്‍ മാര്‍ക്കറ്റിലെ ഡ്രൈവറായ സജീര്‍ സിറ്റിയിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് മുന്നിൽ പോകുകയായിരുന്ന കാറിൽനിന്ന് പുക ഉയരുന്നതുകണ്ടത്.


വാഹനം നിര്‍ത്തി കാറിനു സമീപത്തേക്ക് പോകുമ്പോള്‍ വണ്ടിയില്‍നിന്ന് ആളുകള്‍ ഇറങ്ങുന്നതു കണ്ടു. അപ്പോഴേക്കും മുന്‍ഭാഗത്ത് തീപിടിച്ചിരുന്നു. പിന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിക്കത്തി. എതിരേ വന്ന വാനിലെ യാത്രക്കാരും ഈ സമയത്ത് അവിടെയുണ്ടായിരുന്നു. അവരില്‍ ഒരാളാണ് അഗ്നിരക്ഷാനിലയത്തിൽ പോയി അപകടം അറിയിച്ചത്. അഗ്നിരക്ഷാസേന എത്തി തീയണച്ചു. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. സിറ്റി പോലീസ് സ്ഥലത്തെത്തിയാണ് ഇരു മൃതദേഹങ്ങളും ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയത്.

ഷോർട്ട് സർക്യൂട്ടെന്നു സംശയം

കണ്ണൂര്‍: ആശുപത്രിയിലേക്കുള്ള വഴിമധ്യേ കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിക്കാനിടയായ സംഭവത്തിൽ തീപിടിത്തത്തിനിടയാക്കിയത് ഷോർട്ട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് കണ്ണൂർ ആർടിഒ ഇ.എസ്. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

തീ പടർന്നത് കാറിന്‍റെ ഡാഷ് ബോർഡിൽനിന്നാണെന്നാണ് വിലയിരുത്തൽ. ഡാഷ് ബോർഡിലോ പരിസരത്തോ സാനിറ്റൈസർ പോലുള്ള എന്തെങ്കിലും വസ്തു സൂക്ഷിച്ചിരിക്കാമെന്നും ഇതാകാം തീ പെട്ടെന്നു പടരാൻ ഇടയാക്കിയതെന്നും സംശയമുണ്ട്.

അതേസമയം, തീ കാറിന്‍റെ യന്ത്രഭാഗങ്ങളിലേക്കോ പെട്രോൾ ടാങ്കിലേക്കോ പടർന്നിട്ടില്ല. കാറിന്‍റെ ഡാഷ് ബോർഡിനോടു ചേർന്ന് പ്രത്യേക സൗണ്ട് ബോക്സും കാമറയും സ്ഥാപിച്ചിരുന്നു. ഇതിലെ ഷോർട്ട് സർക്യൂട്ടായിരിക്കാം തീപിടിത്തത്തിനിടയാക്കിയതെന്ന് സംശയിക്കുന്നു. ഫോറൻസിക് വിഭാഗവും കത്തിയ കാറും പരിസരവും പരിശോധിച്ചു. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ കുറ്റ്യാട്ടൂർ കാരാറമ്പിലെ വീട്ടിലെത്തിച്ചശേഷം വൈകുന്നേരത്തോടെ കുറ്റ്യാട്ടൂർ ശാന്തിവനത്തിൽ സംസ്കരിച്ചു.

ആവര്‍ത്തിക്കുന്നത്‌ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: കാറുകൾ കത്തി അപകടമുണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ടാണെന്നു പരിശോധിച്ച് വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

സംസ്ഥാന ഗതാഗത കമ്മീഷണറും പുതിയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന കേന്ദ്ര ഏജൻസിയായ പൂനയിലെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്‌ടറും ഇതുസംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. കാറുകളുടെ മെക്കാനിക്കൽ തകരാറാണോ അപകടങ്ങൾക്കു പിന്നിലെന്ന് പ്രത്യേകം പരിശോധിക്കണമെന്നും ഉത്തരവിൽ പറയുന്നു. കണ്ണൂരിൽ കാർ കത്തി രണ്ടുപേർ മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.