പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം വീണ്ടും കൂട്ടി ഇടതുപക്ഷ ബജറ്റ്
പെട്രോളിനും ഡീസലിനും  രണ്ടു രൂപ വീതം വീണ്ടും കൂട്ടി ഇടതുപക്ഷ ബജറ്റ്
Saturday, February 4, 2023 5:57 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില കേന്ദ്രം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന സർക്കാർ ഇവയുടെ വിലയിൽ ലിറ്ററിന് രണ്ടു രൂപ വീതം വർധിപ്പിക്കാൻ തീരുമാനിച്ചു. സാമൂഹ്യസുരക്ഷാ സെസ് ഇനത്തിലാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം അധികമായി ഈടാക്കുമെന്നു സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചത്.

നിലവിൽ പെട്രോളിന് 26.38 രൂപയും ഡീസലിന് 24.89 രൂപയും വില്പന നികുതിയും സെസുമായി സംസ്ഥാന സർക്കാർ ഈടാക്കുന്നതിനു പിന്നാലെയാണ് വീണ്ടും രണ്ടു രൂപ വീതം സെസ് ഇനത്തിൽ ഈടാക്കുമെന്നു പ്രഖ്യാപിച്ചത്.

ഇതോടെ ഏപ്രിൽ ഒന്നുമുതൽ സംസ്ഥാനത്തു 108 രൂപയുള്ള പെട്രോൾ വില 110 രൂപയായി ഉയരും. 57.38 രൂപ അടിസ്ഥാനവിലയുള്ള പെട്രോളിന്‍റെ കേന്ദ്രതീരുവ സെസുകൾ ഉൾപ്പെടെ 19.90 രൂപയാണ്. സംസ്ഥാന സർക്കാർ വില്പനനികുതി ഇനത്തിൽ ഈടാക്കുന്നത് 24.38 രൂപയാണ്. കിഫ്ബിക്ക് ഒരു രൂപയും റോഡ് സുരക്ഷാ സെസ് ഇനത്തിൽ ഒരു രൂപയും സംസ്ഥാനം ഈടാക്കുന്നു.


കന്പനികളുടെ ഹാൻഡ്‌ലിംഗ് ചാർജും കമ്മീഷനും ഉൾപ്പെടെ 3.78 രൂപയാണ്. ഡീസലിനും ഏതാണ്ട് സമാനമായ തുകയാണു സംസ്ഥാനത്തിനു ലഭിക്കുന്നത്. നേരത്തേ ഈടാക്കിയിരുന്ന പ്രളയ സെസ് മാത്രമാണ് ഒഴിവാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.