പെരിയ കേസ് പ്രതിയായ നേതാവിനെ സിപിഎം പുറത്താക്കി
പെരിയ കേസ് പ്രതിയായ  നേതാവിനെ സിപിഎം പുറത്താക്കി
Saturday, February 4, 2023 11:35 PM IST
പെരിയ (കാസർഗോഡ്): പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ സിപിഎം നേതാവിനെ പാര്‍ട്ടി ഗ്രൂപ്പില്‍ അശ്ലീല ശബ്ദസന്ദേശമയച്ചതിന് പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറിയും സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറിയുമായ രാഘവന്‍ വെളുത്തോളിക്കെതിരേയാണ് നടപടി.

സഭ്യതയുടെ എല്ലാ സീമകളും ലംഘിക്കുന്ന അശ്ലീല ശബ്ദസന്ദേശമാണ് വനിതാ നേതാക്കളുള്‍പ്പെടെ അംഗങ്ങളായ പാര്‍ട്ടി ഗ്രൂപ്പില്‍ രാഘവന്‍റെ ഫോണില്‍നിന്നും എത്തിയത്. പെരിയ ഇരട്ടക്കൊലക്കേസിലെ 22-ാം പ്രതിയായ രാഘവന്‍ കഴിഞ്ഞദിവസം വിചാരണ തുടങ്ങുന്നതിനായി എറണാകുളത്തേക്ക് പോകുന്നതിനിടെ ട്രെയിനിലിരുന്നാണ് സന്ദേശമയച്ചത്.


ഒരു വനിതാ നേതാവിനയച്ച സന്ദേശമാണ് അബദ്ധത്തില്‍ പാര്‍ട്ടി ഗ്രൂപ്പിലേക്കു പോയതെന്നാണ് ആരോപണം. എന്നാല്‍ സംഭവം വിവാദമായതോടെ താന്‍ തന്‍റെ ഭാര്യയ്ക്ക് അയച്ച സന്ദേശം നമ്പര്‍ മാറി പോയതാണെന്ന വിശദീകരണവുമായി രാഘവന്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ലോക്കലിനു കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരടക്കമുള്ള പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി എത്തിയതോടെ രാഘവനെതിരേ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.