ശൈത്യകാലത്തും സംസ്ഥാനത്ത് മഴ ശക്തം
ശൈത്യകാലത്തും സംസ്ഥാനത്ത്  മഴ ശക്തം
Sunday, February 5, 2023 1:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കുറച്ച് മഴ പെയ്യുന്ന ശൈത്യകാലത്തും ഇക്കുറി മഴക്കണക്കുകൾ റിക്കാർഡിലേക്ക്.ജനുവരി ഒന്നു മുതൽ ഇന്നലെ വരെ 73 ശതമാനം അധിക മഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

ഇക്കാലയളവിൽ 8.7 മില്ലീമീറ്റർ പെയ്യേണ്ട സ്ഥാനത്തു പെയ്തത് 15 മില്ലീമീറ്ററും. ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ 22.4 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടത്.

ഇന്നലെ വരെ സംസ്ഥാനത്തെ 11 ജില്ലകളിലും അധിക മഴ ലഭിച്ചപ്പോൾ കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ മഴക്കുറവ് രൂക്ഷമാണ്. കണ്ണൂർ ജില്ലയിൽ 99 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയപ്പോൾ മലപ്പുറത്ത് 44 , വയനാട്ടിൽ 36 ശതമാനവുമാണ് മഴക്കുറവ്.


ഏറ്റവും കുടുതൽ മഴ പെയ്തത് കോഴിക്കോട് ജില്ലയിലാണ്. 332 ശതമാനം അധിക മഴയാണ് ജില്ലയിൽ പെയ്തത്. പത്തനംതിട്ടയിൽ 167 ശതമാനവും കോട്ടയം ജില്ലയിൽ 107 ശതമാനവും ഇടുക്കിയിൽ 93 ശതമാനവും അധിക മഴ പെയ്തു.

പാലക്കാട് 91 ശതമാനവും തിരുവനന്തപുരത്ത് 88 ശതമാനവും ആലപ്പുഴയിൽ 58 ശതമാനവും തൃശൂരിൽ 57 ശതമാനവും കൊല്ലത്ത് 50 ശതമാനവും എറണാകുളത്ത് 33 ശതമാനവും അധിക മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.