സംസ്ഥാന വ്യാപക കര്‍ഷക സമരത്തിന് യുഡിഎഫ്
സംസ്ഥാന വ്യാപക കര്‍ഷക സമരത്തിന് യുഡിഎഫ്
Tuesday, February 7, 2023 11:42 PM IST
കോട്ടയം: കര്‍ഷകരെ കടക്കെണിയിലേക്കു തളളിവിടുന്ന ബജറ്റാണ് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍. സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹ നയത്തിനെതിരേ യുഡിഎഫിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി കര്‍ഷക സമരത്തിന് തുടക്കമിടും. കര്‍ഷക സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ 11നു കോട്ടയത്തു നടത്തുമെന്നും ഹസൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

കര്‍ഷകര്‍ വലിയ ദുരതിതമാണ് നേരിടുന്നത്. റബര്‍ മേഖലയ്ക്ക് 600 കോടി രൂപ സബ്സിഡി പ്രഖ്യാപിച്ചത് കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനാണ്. മുന്‍ കാലങ്ങളില്‍ കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കേണ്ട വില സ്ഥിരതാ ഫണ്ട് പോലും പൂര്‍ണമായും കൊടുത്തു തീര്‍ക്കാന്‍ ഈ തുക കൊണ്ടു കഴിയില്ലെന്നിരിക്കെ കര്‍ഷകരെ കബളിപ്പിക്കാനാണ് ഈ ബജറ്റ് പ്രഖ്യാപനം.


നാളികേര സംഭരണം പൂര്‍ണമായും പാളി നെല്ല് സംഭരണവും നിലച്ചിരിക്കുകയാണ്. കാര്‍ഷിക വിളകളുടെ വിലക്കുറവില്‍ കര്‍ഷകര്‍ ആത്മഹത്യാഭീക്ഷണിയിലാണ്. കര്‍ഷകരെ എങ്ങനെ ദ്രോഹിക്കാമെന്ന ഗവേഷണത്തിലാണു പിണറായി സര്‍ക്കാരെന്നും ഹസന്‍ കുറ്റപ്പെടുത്തി.

11നു കോട്ടയം തിരുനക്കര മൈതാനിയില്‍ നടക്കുന്ന സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള രണ്ടായിരം കര്‍ഷക പ്രതിനിധികള്‍ കര്‍ഷക സംഗമത്തില്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.