സംസ്ഥാനത്ത് പാൽ ഉത്പാദനം കുറഞ്ഞു: മന്ത്രി
സംസ്ഥാനത്ത് പാൽ ഉത്പാദനം കുറഞ്ഞു: മന്ത്രി
Thursday, February 9, 2023 12:17 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ആകെ പാൽ ഉത്പാദനം 26.50 ലക്ഷം മെട്രിക് ടണ്ണായിരുന്ന സ്ഥാനത്ത് 2021 -ൽ 25.34 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞെന്നു മന്ത്രി ജെ.ചിഞ്ചുറാണി. 2021-22 ൽ 4.5 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തി. 2015-ൽ പ്രതിദിനം 16.36 ലക്ഷം ലിറ്റർ പാൽ ക്ഷീര സംഘങ്ങൾ മുഖേന സംഭരിച്ചിരുന്ന സ്ഥാനത്ത് 2020-21 ൽ 21.3 ലക്ഷം ലിറ്ററായി വർധിച്ചതായും മന്ത്രി പറഞ്ഞു.

വിദ്യാർഥികൾ പഠനത്തിനായി വിദേശത്തു പോകുന്നതു സംബന്ധിച്ചു പഠനം നടത്തും

തിരുവനന്തപുരം: കേരളത്തിലെ വിദ്യാർഥികൾ പഠനത്തിനായി വിദേശത്തേക്കു പോകുന്നതു സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ പ്രത്യേക പഠനം നടത്തുമെന്നു മന്ത്രി ആർ.ബിന്ദു. ഇതിനായി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായി സമിതി രൂപീകരിച്ചു.

ബിരുദ കോഴ്സുകളുടെ ഭാഗമായുള്ള ഇന്‍റേണ്‍ഷിപ്പിനു പ്രത്യേകം ക്രെഡിറ്റ് ഏർപ്പെടുത്തുന്ന രീതിയിൽ പാഠ്യപദ്ധതി പരിഷ്ക്കരിക്കും. ഭാവി തൊഴിൽ സാധ്യതകൾക്കും സാങ്കേതിക വിദ്യകൾക്കും അനുയോജ്യമായ വിധത്തിൽ മാനവ വിഭവശേഷി വികസനത്തിന് ആർട്ടിഫിഷൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ക്ലൗഡ് കംപ്യൂട്ടിംഗ്, സൈബർ സെക്യൂരിറ്റി, ഡ്രോണ്‍ ടെക്നോളജി, ഗ്രാഫിക് ഡിസൈനിംഗ് തുടങ്ങിയ ആധുനിക കോഴ്സുകൾ സർവകലാശാലകളിലൂടെയും അസാപ് മുഖേനയും നടത്തുന്നുണ്ട്.

ആമസോണ്‍, അഡോബി, ഗൂഗിൾ, ഏണസ്റ്റ് ആൻഡ് യംഗ് തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന കോഴ്സുകൾ തൊഴിൽ സാധ്യതകൾ വർധിപ്പിക്കാൻ സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തു സ്വകാര്യ കൽപ്പിത സർവകലാശാലകൾ അനുവദിക്കുന്നതു സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ റിപ്പോർട്ടു പഠിച്ചു ശിപാർശ നൽകാൻ സമിതി രൂപീകരിച്ചു. ചീഫ് സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, ഡൽഹി സർവകലാശാലയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ പ്രഫസർ ഡോ. ശ്യാം ബി മേനോൻ, എംജി സർവകലാശാല വൈസ് ചാൻസലർ പ്രഫസർ സാബു തോമസ് എന്നിവരാണ് സമിതി അംഗങ്ങൾ.

പാലിൽ വിഷവസ്തുക്കൾ ഉണ്ടെങ്കിൽ തിരിച്ചറിയാനുള്ള സൗകര്യമുണ്ട്

തിരുവനന്തപുരം: പാലിലും മാംസത്തിലും അടങ്ങിയിരിക്കുന്ന വിഷവസ്തുക്കളുടെയും ആന്‍റി ബയോട്ടിക്കിന്‍റെയും സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള പരിശോധനാ സൗകര്യം വകുപ്പിൽ നിലവിലുണ്ടെന്നു മന്ത്രി ജെ.ചിഞ്ചുറാണി. ജനുവരി 11ന് ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 15,300 ലിറ്റർ പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് അംശം കണ്ടെത്തി. പരിശോധനയിൽ ഗുണനിലവാരമില്ലാത്ത പാൽ കണ്ടെത്തിയാൽ തുടർ നടപടിക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കും. നിയമപരമായ നടപടി സ്വീകരിക്കാൻ നിലവിൽ ഭക്ഷ്യസുരക്ഷാവകുപ്പിനാണ് അധികാരം. എന്നാൽ ആര്യങ്കാവിലെ പാലിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാലിലുള്ള പെറോക്സൈഡിന്‍റെയും കാറ്റലെസിന്‍റെയും പ്രവർത്തനം മൂലം ഹൈഡ്രജൻ പെറോക്സൈഡ് സമയം കഴിയും തോറും വെള്ളവും ഓക്സിജനുമായി പരിവർത്തനപ്പെടും. അതിനാൽ മണിക്കൂറുകൾക്കു ശേഷം നടത്തുന്ന പരിശോധന ഫലം ചെയ്യാറില്ലെന്നും മന്ത്രി പറഞ്ഞു.


മൂല്യവർധിത ഉത്പന്നങ്ങൾ ഓണ്‍ലൈൻ വിപണിയിൽ ലഭ്യം

തിരുവനന്തപുരം: കൃഷിവകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ‘കേരൾ അഗ്രോ’ എന്ന ബ്രാൻഡിൽ 65 മൂല്യവർധിത ഉത്പന്നങ്ങൾ ആമസോണ്‍ അടക്കമുള്ള ഓണ്‍ലൈൻ വിപണിയിൽ ലഭ്യമാണെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞു. മാർച്ച് 31ന് 100 ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാനാണു വകുപ്പു ലക്ഷ്യമിടുന്നത്. വിളകളെ അടിസ്ഥാനപ്പെടുത്തി നടന്നുവന്നിരുന്ന ആസുത്രണത്തിൽനിന്നു വ്യത്യസ്തമായി ഓരോ പ്രദേശത്തിന്‍റെയും സാധ്യതയനുസരിച്ചു കൃഷിയിടത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കൃഷിയാണു സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ കൃഷിഭവനിൽ നിന്നും 10 ഫാം പ്ലാനുകൾ വീതം തയാറാക്കാനാണു തീരുമാനിച്ചത്. ഇതിൽ 8000 ഫാം പ്ലാനുകൾ തയാറായിട്ടുണ്ട്. പരന്പരാഗത കൃഷിരീതികളും ശാസ്ത്രീയ അറിവുകളും സമന്വയിപ്പിച്ചുള്ള കൃഷിരീതിയാണു നടപ്പാക്കാനുദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കാർഷിക കടാശ്വാസം അനുവദിച്ച് ഉത്തരവിറങ്ങുന്ന കർഷകർ അവരുടെ വിഹിതം ബാങ്കിൽ അടച്ചാൽ ആധാരമടക്കമുള്ള രേഖകൾ ബാങ്കുകളിൽ പിടിച്ചു വയ്ക്കാൻ പാടില്ല. ഇതു സംബന്ധിച്ചു കടാശ്വാസ കമ്മീഷൻ സംസ്ഥാന സർക്കാർ, സഹകരണ രജിസ്ട്രാർ, ഹൈക്കോടതി എന്നിവയുടെ ഉത്തരവ് നിലവിലുണ്ടെന്നും ബാങ്കുകൾ അതു പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

നിർത്തിവച്ച സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കും

തിരുവനന്തപുരം: കോവിഡിനെത്തുടർന്നു നിർത്തിവച്ച കെഎസ്ആർടിസി സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുമെന്നു മന്ത്രി ആന്‍റണി രാജു. മഹാമാരിയുടെ സാഹചര്യത്തിൽ കെഎസ്ആർടിസിയെ ആശ്രയിച്ചിരുന്നവരുടെ എണ്ണം 35 ലക്ഷത്തിൽ നിന്ന് പകുതിയായി കുറഞ്ഞു. ഇതിൽ വർധനവുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എസി കനാൽ തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കും

തിരുവനന്തപുരം: പ്രളയജല നിയന്ത്രണം, വിനോദസഞ്ചാരം എന്നിവ ലക്ഷ്യം വച്ച് എസി കനാൽ തുറക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. എസി കനാൽ തുറക്കുന്നതു സംബന്ധിച്ച് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. സംയുക്ത കൂടിയാലോചനകൾക്കും പൊതു ചർച്ചകൾക്കും ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ജോബ് മൈക്കിളിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.

എസ്ബിഐയ്ക്കെതിരായ പരാതികൾ സംസ്ഥാന ബാങ്കേഴ്സ് സമിതിക്ക് കൈമാറും

തിരുവനന്തപുരം: സ്ഥിരം നിയമനം നടത്താത്തതും ക്ലർക്കുമാരെ മാർക്കറ്റിംഗ് മേഖലയിൽ അടക്കം മറ്റ് പദ്ധതികൾക്കായി മാറ്റുന്നത് ഉൾപ്പെടെ എസ്ബിഐയ്ക്കെതിരായ പരാതികൾ സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് കൈമാറുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.