തർക്കമില്ല; അന്തർധാര സജീവമാണ്
തർക്കമില്ല; അന്തർധാര സജീവമാണ്
Saturday, March 4, 2023 12:25 AM IST
സാബു ജോണ്‍

തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളത്തിൽ ചിലരുമായുമുള്ള അന്തർധാര സജീവമാണെന്ന കാര്യത്തിൽ തർക്കമില്ല. ആരുമായാണ് അന്തർധാര എന്നതിൽ മാത്രമാണു സംശയം.

മുൻമന്ത്രികൂടിയായ പ്രതിപക്ഷത്തെ എ.പി. അനിൽകുമാറിന്‍റെ അഭിപ്രായത്തിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിലാണ് സജീവമായ അന്തർധാരയുള്ളത്. തെളിവും പറഞ്ഞു. കേന്ദ്രം കേരളത്തോടു കാട്ടുന്ന അവഗണനയ്ക്കെതിരേ ഭരണപക്ഷാംഗം സ്വകാര്യ പ്രമേയം കൊണ്ടുവന്നു.

ഇത്ര ഗൗരവമുള്ള വിഷയത്തിൽ സർക്കാർ തന്നെ ഔദ്യോഗിക പ്രമേയം കൊണ്ടുവന്നു പാസാക്കി വിടുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത് എന്നാണ് അനിൽകുമാറിന്‍റെ ചോദ്യം. പണ്ടു വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ മന്ത്രിമാരെയും കൂട്ടി ഡൽഹിയിൽ പോയി യുപിഎ സർക്കാരിനെതിരേ സമരം നടത്തിയതാണ്. അങ്ങനെയൊരു സമരം നടത്താൻ ഇപ്പോൾ ധൈര്യമുണ്ടോ എന്നതാണു ചോദ്യം.

നിയമസഭയിൽ മുന്പു പ്രമേയം പാസാക്കിയതും ബജറ്റിൽ വിമർശനം നടത്തിയതും മന്ത്രിസഭതന്നെ പ്രമേയം പാസാക്കി പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തതുമൊന്നും അനിൽകുമാറിന് അറിയില്ലേ എന്നായിരുന്നു മന്ത്രി എം.ബി. രാജേഷിന്‍റെ ചോദ്യം. അന്നൊക്കെ മൗനം പാലിച്ചവർ ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നു. പ്രതിപക്ഷത്തെ പതിനെട്ട് എംപിമാർ പാർലമെന്‍റിൽ ഇക്കാര്യങ്ങളൊന്നും ഇന്നേവരെ ഉന്നയിച്ചിട്ടില്ല. അവരുമായുള്ള അന്തർധാര സജീവമായതുകൊണ്ടാണെന്നാണ് മന്ത്രിയുടെ പക്ഷം.

പ്രമേയം കൊണ്ടുവന്ന ഭരണപക്ഷത്തെ വി. ജോയിയുടെ അഭാവത്തിൽ സി.എച്ച്. കുഞ്ഞന്പുവാണ് അവതരിപ്പിച്ചത്. കേന്ദ്ര അവഗണനയുടെ കഥകളും കണക്കുകളും കുഞ്ഞന്പു വിശദമായി അവതരിപ്പിച്ചു. പ്രതിപക്ഷത്തെ എ.കെ.എം. അഷ്റഫിനും അവഗണനയുടെ കാര്യത്തിൽ സംശയമൊന്നുമില്ല. ഔദ്യോഗിക പ്രമേയം കൊണ്ടുവരാതെ വിഷയത്തെ ലഘൂകരിക്കുന്നതിലാണ് അഷ്റഫിനും പ്രശ്നം. കേന്ദ്രത്തിന്‍റെ അവഗണനയേക്കുറിച്ചു വാചാലനായെങ്കിലും പ്രമേയം അംഗീകരിക്കുന്നതിനെ സർക്കാരിനു വേണ്ടി മന്ത്രി രാജേഷ് എതിർത്തു. മുന്പു പ്രമേയം പാസാക്കിയതും മന്ത്രിസഭ പ്രമേയം പാസാക്കി അയച്ചുകൊടുത്തതുമൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രമേയത്തെ എതിർത്തത്.


കേന്ദ്രസർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ നിർത്തലാക്കിയതിനെതിരേ എൻ. ഷംസുദീൻ അവതരിപ്പിച്ച പ്രമേയത്തിൽ സംസ്ഥാന സർക്കാരിനെയുമൊന്നു താങ്ങി. കേന്ദ്രം പദ്ധതികൾ തന്നെ അവസാനിപ്പിച്ചെങ്കിൽ, സംസ്ഥാന സർക്കാർ വിഹിതം അനുവദിച്ച ശേഷം ചെലവഴിക്കാതെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുന്നു എന്നായിരുന്നു ഷംസുദീന്‍റെ ആക്ഷേപം.

ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ്, മദർ തെരേസ സ്കോളർഷിപ്പ്, എ.പി.ജെ. അബ്ദുൾ കലാം സ്കോളർഷിപ്പ് എന്നിവയിലൊന്നും ഒരു പൈസ പോലും ഇതുവരെ ചെലവഴിച്ചില്ലത്രെ. ഈ പ്രസംഗം കേട്ടു കലികയറിയ എം. നൗഷാദ് പ്രമേയത്തെ തന്നെ എതിർത്തു.

സ്കോളർഷിപ്പ് തുക അനുവദിക്കുന്നതിനു നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നു നൗഷാദ് പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങൾ എന്നു പറഞ്ഞാൽ സ്കോളർഷിപ് മാത്രമല്ല, ഇഷ്ടഭക്ഷണം കഴിക്കാൻ, ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യമുള്ള, പള്ളികൾ തകർക്കപ്പെടാത്ത, വാങ്കുവിളികൾ തടസപ്പെടുത്താത്ത അവസ്ഥകൂടിയാണത്രെ. അങ്ങനെ നോക്കിയാൽ കേരളം ന്യൂനപക്ഷങ്ങൾക്കു സ്വർഗമാണല്ലോ.

ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാട്ടി ടി. സിദ്ദിഖ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയപ്പോൾതന്നെ ചട്ടത്തിനപ്പുറം പോകരുതെന്നു സ്പീക്കർ എ.എൻ. ഷംസീർ മുന്നറിയിപ്പു നൽകി.

എന്നാൽ സിദ്ദിഖിന്‍റെ പ്രസംഗം സിപിഎമ്മിലേക്കു കടന്നതോടെ ഭരണപക്ഷത്തെ സ്ഥിരം പ്രതിഷേധക്കാർ ഉണർന്നു. ഏതായാലും പ്രശ്നം വഷളായില്ല. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേർക്കുനേർ നിന്നു വാദമുഖങ്ങൾ ഉയർത്തുന്ന കാഴ്ചയാണു പിന്നീടു കണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.