Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കേരളം നാളെ ബൂത്തിലേക്ക്
വന്യമൃഗ ആക്രമണം: വിദഗ്ധസമിതി...
ബിജെപിയില്‍ ചേരാനെത്തിയ സിപിഎം ...
ലൈഫ് മിഷൻ ഫണ്ടിൽനിന്ന് 60.36 കോ...
വയനാട് കന്പമലയിൽ തെരഞ്ഞെടുപ്...
സംസ്ഥാനത്ത് കടുത്ത ചൂട് തുട...
Previous
Next
Kerala News
Click here for detailed news of all items
തിളക്കം മങ്ങാത്ത സഭാതാരകം
Sunday, March 19, 2023 2:00 AM IST
സെര്‍ജി ആന്റണി
ഭാരത കത്തോലിക്കാ സഭയ്ക്കും ക്രൈസ്തവസമൂഹത്തിനും എന്നും അഭിമാനത്തോടെ അനുസ്മരിക്കാവുന്ന ആത്മീയാചാര്യനാണ് മാര്‍ ജോസഫ് പവ്വത്തില്‍. ആഴവും പരപ്പുമുള്ള വായന പകര്‍ന്ന അറിവും ആധ്യാത്മിക ബോധ്യങ്ങളും പാറപോലെ ഉറച്ച നിലപാടുകള്‍ സ്വീകരിക്കാന്‍ മാര്‍ ജോസഫ് പവ്വത്തിലിന് എന്നും കരുത്തേകി.
മറ്റുള്ളവര്‍ക്കു മനസിലാക്കാന്‍ പ്രയാസമുള്ള കാര്യങ്ങളില്‍ ചില കാർക്കശ്യം സ്വീകരിക്കുമ്പോള്‍ അദ്ദേഹം കടുത്ത വിമര്‍ശനം നേരിട്ടിട്ടുണ്ട്. പക്ഷേ, വിമര്‍ശനങ്ങളോട് അദ്ദേഹം ഒരിക്കലും അസഹിഷ്ണുത കാട്ടിയില്ല. അതേസമയം ബോധ്യമുള്ള നിലപാടുകളില്‍നിന്നു കടുകിട വ്യതിചലിക്കാനും അദ്ദേഹം തയാറായില്ല. കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഉറച്ച നിലപാടുകളിലൂടെ സമൂഹശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിത്വമായിരുന്നു മാര്‍ ജോസഫ് പവ്വത്തില്‍.
ഇക്കണോമിക്സില്‍ ബിരുദാനന്തരബിരുദം നേടിയശേഷമാണ് കുറുമ്പനാടം പവ്വത്തില്‍ പാപ്പച്ചന് എന്ന വിളിപ്പേരുള്ള പി.ജെ. ജോസഫ് വൈദികനാകാന്‍ സെമിനാരിയിലെത്തിയത്. മൂത്ത പുത്രനായതുകൊണ്ട് കുടുംബത്തിന്റെ ചുമതലകളിലേക്കു കടക്കുമെന്നാണു വീട്ടുകാര്‍ കരുതിയിരുന്നത്. പക്ഷേ, തന്റെ വഴി തെരഞ്ഞെടുക്കാന്‍ പാപ്പച്ചന് തെല്ലും ശങ്കയുണ്ടായില്ല. ഈശോസഭയില്‍ ചേരാനായിരുന്നു ആഗ്രഹമെങ്കിലും ഇടവകപ്പട്ടമാണു തെരഞ്ഞടുത്തത്.
പൗരോഹിത്യസ്വീകരണത്തിനുശേഷം ചങ്ങനാശേരി എസ്ബി കോളജിലേക്ക് അധ്യാപക നായി നിയോഗിക്കപ്പെട്ടു. ഹോസ്റ്റല്‍ വാര്‍ഡനായും പ്രവര്‍ത്തിച്ചു. മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ കലാലയത്തിലെ സേവനകാലത്തുതന്നെ നേതൃപാടവം പ്രകടമാക്കിയിരുന്നു മാര്‍ പവ്വത്തില്‍. ഓക്സ്ഫഡില്‍ ഉന്നതപഠനത്തിനുള്ള സ്കോളര്‍ഷിപ്പിനും ഇതിനിടെ അര്‍ഹനായി. എസ്ബിയില്‍ അധ്യാപകനായിരിക്കെയാണ് ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായത്. ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി പടിയറയുടെ മാര്‍ഗനിര്‍ദേശത്തിലും പിന്തുണയിലും അതിരൂപതയില്‍ വലിയ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ സഹായമെത്രാനായ മാര്‍ ജോസഫ് പവ്വത്തിലിനു കഴിഞ്ഞു.
അതിരൂപതയിലെ യുവജനപ്രസ്ഥാനമായ യുവദീപ്തിക്ക് ഊടും പാവും നെയ്യുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവന ഏറെ വലുതായിരുന്നു. അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിലും മാര്‍ പവ്വത്തില്‍ ഏറെ ശ്രദ്ധിച്ചു. പിന്നീടു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു. പുതിയ രൂപതയുടെ ഭൗതികവും ആധ്യാത്മികവുമായ അടിത്തറ നിര്‍മിതിയില്‍ മാര്‍ പവ്വത്തില്‍ വലിയ സംഭാവനയാണു നല്‍കിയത്. അധികം വൈകാതെ ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി ചുമതലയേറ്റു. സിബിസിഐ, കെസിബിസി അധ്യക്ഷസ്ഥാനവും വഹിച്ചു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച മാര്‍ പവ്വത്തില്‍ സഹോദരസഭകളുമായി ഉറ്റബന്ധം പുലര്‍ത്തുന്നതില്‍ ഏറെ ശ്രദ്ധാലുവായിരുന്നു.
വിദ്യാഭ്യാസരംഗത്ത് മാര്‍ പവ്വത്തില്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണ്. എസ്ബി കോളജ് ഉള്‍പ്പെടെ അതിരൂപതയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമല്ല, സ്കൂളുകളുടെയും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഊറ്റമായ പിന്തുണയും പ്രോത്സാഹനവുമാണ് അദ്ദേഹം നല്കിപ്പോന്നത്. ചങ്ങാശേരി അതിരൂപതാ കോര്‍പറേറ്റ് മാനേജ്മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നിരവധിയായ വിദ്യാലയങ്ങള്‍ കേരളത്തിലെ വിശാലമായൊരു പ്രദേശത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക പുരോഗതിയില്‍ നാനാജാതി മതസ്ഥരായ ആളുകള്‍ക്ക് ആലംബമായി. ആയിരത്തിലധികം അധ്യാപകരുടെ കീഴില്‍ പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ ഈ സ്കൂളുകളില്‍ ഇന്നും പഠിക്കുന്നു.
മാധ്യമരംഗത്ത് പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാനുള്ള ദീര്‍ഘവീക്ഷണമായിരുന്നു ഇപ്പോള്‍ ചങ്ങനാശേരി കുരിശുംമ്മൂട്ടില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ വില്ലേജിലൂടെ സാധിതമായത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് അദ്ദേഹത്തിനു വ്യക്തമായൊരു കാഴ്ചപ്പാടുണ്ടായിരുന്നു. കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംരക്ഷണവും നിലനില്‍പ്പും ന്യൂനപക്ഷാവകാശവും മാത്രമായി ചുരുക്കിക്കാട്ടാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ യാഥാര്‍ഥ്യം അതല്ല എന്ന് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സസൂഷ്മം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും. വിദ്യാഭ്യാസമേഖലയില്‍ ന്യൂനപക്ഷാവകാശ സംരക്ഷണത്തിനായി പവ്വത്തില്‍ പിതാവ് കഠിനപരിശ്രമം നടത്തിയിട്ടുണ്ട്. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ മാര്‍ പവ്വത്തില്‍ എന്നും മുന്നണിപ്പോരാളിയായിരുന്നു.
കേരള രാഷ്ട്രീയത്തിലെ പല മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം ഉറ്റ സൗഹൃദം പുലര്‍ത്തിപ്പോന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പെട്ടവര്‍ ചങ്ങനാശേരി ആർച്ച്ബിഷപ്സ് ഹൗസിൽ അദ്ദേഹത്തെ സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ തേടുകയും ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, അവരുടെ പദവിയോ അധികാരമോ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ സ്വാധീനിച്ചിരുന്നില്ല. സഭയുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും അത് അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക ചുമതലകളില്‍നിന്നു വിരമിച്ചശേഷവും ഏറെക്കാലം പൊതുവിഷയങ്ങളില്‍ സജീവമായി ഇടപെടുകയും അതേക്കുറിച്ചു സമൂഹത്തിന് ബോധവത്കരണം നടത്തുകയും ചെയ്തുപോന്നു. ചിട്ടയായ ജീവിതവും വ്യക്തമായ കാഴ്ചപ്പാടുകളും നവതിയുടെ നാളുകളില്‍ പോലും അദ്ദേഹത്തെ കര്‍മനിരതനാക്കി.
ചില വിഷയങ്ങളില്‍ മാര്‍ പവ്വത്തിലിന്റെ പിന്തുണ തേടി എത്തിയ പ്രമുഖര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നിട്ടുണ്ട്. കേരള രാഷ്ട്രീയത്തില്‍ ഇന്നും തിളങ്ങിനില്‍ക്കുന്ന പലര്‍ക്കും ഈ അനുഭവമുണ്ടായിട്ടുണ്ട്. തങ്ങളുടെ നിലപാടുകളോട് അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അതു പരസ്യമായി പറയാതിരിക്കുകയെങ്കിലും ചെയ്യണമെന്ന അഭ്യര്‍ഥനയ്ക്കും അദ്ദേഹം വഴങ്ങിയിട്ടില്ല. എന്നു മാത്രമല്ല, തനിക്കു ബോധ്യമുള്ളതും സഭയുടെയും അതിരൂപതയുടെയും നന്മയ്ക്കുതകുന്നതുമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്ക് അദ്ദേഹം തയാറായിരുന്നുമില്ല. അതൊന്നും തന്റെ മേന്മയായി അദ്ദേഹം ഒരിക്കലും പറഞ്ഞിരുന്നുമില്ല.
സീറോ മലബാര്‍ സഭയുടെ കിരീടം എന്നാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മാര്‍ ജോസഫ് പവ്വത്തിലിനെ വിശേഷിപ്പിച്ചത്. അഞ്ചു മാര്‍പാപ്പമാരുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്താന്‍ പവ്വത്തില്‍ പിതാവിനു കഴിഞ്ഞു. അതില്‍ത്തന്നെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുമായി പ്രത്യേകമായൊരു അടുപ്പവും ആത്മീയബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് വത്തിക്കാനില്‍വച്ച് മാര്‍ പവ്വത്തിലിന്റെ മെത്രാഭിഷേകം നിര്‍വഹിച്ചത്.
സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയില്‍ പവ്വത്തില്‍ പിതാവിന്റെ സംഭാവനകള്‍ വരുംകാലങ്ങളിലാവും കൂടുതല്‍ ആഴത്തില്‍ ദൈവജനത്തിനു ബോധ്യമാവുക. ആരാധാനക്രമവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടിവന്നിട്ടുള്ള പവ്വത്തില്‍ പിതാവ്, അതിന്റെ ദൈവശാസ്ത്രവും പാരമ്പര്യവും നന്നായി മനസിലാക്കിത്തന്നെയാണ് നിലപാടുകള്‍ സ്വീകരിച്ചത്. അതു ചില തെറ്റിദ്ധാരണകള്‍ക്കു വഴിതെളിച്ചുവെങ്കിലും താന്‍ സ്വീകരിച്ച നിലപാടുകള്‍ സഭയുടെ വളര്‍ച്ചയ്ക്കും വിശ്വാസികളുടെ നന്മയ്ക്കും ഉതകുന്നതാണെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാര്യങ്ങള്‍ ആരെയും ബോധ്യപ്പെടുത്താന്‍ പിതാവ് തയാറുമായിരുന്നു. എന്നാൽ, ബോധ്യമാകാത്തവരോടു കലഹിക്കാനും അദ്ദേഹം തുനിഞ്ഞതേയില്ല.
വൈദികന്റെ ജീവിതം പൂര്ണസമര്പ്പണത്തിന്റേതാണെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. വൈദികരുടെയും സന്യസ്തരുടെയും പരിശീലനത്തില്‍ പവ്വത്തില്‍ പിതാവ് പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു. സെമിനാരിക്കാരുടെ പിതാവ് എന്നറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
സഭാവിജ്ഞാനീയത്തിലും ആരാധനാക്രമ രീതികളിലുമൊക്കെ മാര്‍ ജോസഫ് പവ്വത്തില്‍ പിന്തുടര്‍ന്ന ചില കര്‍ക്കശ നിലപാടുകള്‍ വിമര്‍ശനവിധേയമായിട്ടുണ്ട്. സീറോ മലബാര്‍ സഭ അടുത്തകാലത്തു കടന്നുപോകുന്ന പ്രതിസ ന്ധിയിൽ മാര്‍ പവ്വത്തിലിന്റെ പേരും അനാവശ്യമായി വലിച്ചിഴയ്ക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ പലതും വസ്തുതാവിരുദ്ധവും അബദ്ധജഡിലവുമാണ്. പവ്വത്തില്‍ പിതാവിന്റെ സംഭാവനകളുടെ സത്ത തിരിച്ചറിയാത്തവരുടെ ജല്പനങ്ങളായി മാത്രമേ അതിനെ കാണാനാവൂ.
വിവിധ ക്രൈസ്തവ സഭകളുമായി മാത്രമല്ല, ഇതര മതവിഭാഗങ്ങളുമായും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ പവ്വത്തില്‍ പിതാവ് ബദ്ധശ്രദ്ധനായിരുന്നു. ചങ്ങനാശേരിയുടെ പവിത്രമായ പാരമ്പര്യവും മതസൗഹാര്‍ദവും ഇതിലൂടെ കൂടുതല്‍ മിഴിവുള്ളതായി. എക്യുമെനിക്കല്‍ പ്രസ്ഥാനത്തിനു നടുനായകത്വം വഹിച്ച പുരോഹിതശ്രേഷ്ഠനായിരുന്നു അദ്ദേഹം. ""പറയേണ്ടതു പറയുകയും പറയേണ്ടതു മാത്രം പറയുകയും ചെയ്യുന്ന പിതാവാണു പവ്വത്തില്‍ പിതാവ്'' എന്ന് ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഒരിക്കല്‍ പ്രസ്താ വിക്കുകയുണ്ടായി.
വൈവിധ്യമാര്‍ന്ന ജീവിതപാതകളിലൂടെ കടന്നുപോന്ന ധിഷണാശാലിയായിരുന്നു മാര്‍ ജോസഫ് പവ്വത്തില്‍. ആ വ്യക്തിത്വത്തെ നിഷ്പക്ഷമായി വിലയിരുത്തിയാല്‍ മാത്രമേ പവ്വത്തില്‍ പിതാവിന്റെ സംഭാവനകളെ നമുക്കു പൂര്‍ണമായി മനസിലാക്കാനാവൂ. ഈടുറ്റ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള മാര്‍ ജോസഫ് പവ്വത്തില്‍ എഴുതിയ ഒരു പുസ്തകത്തിന്റെ പേര് "കരുതലും കാവലും' എന്നാണ്. സഭയെയും ദൈവജനത്തെയും സംബന്ധിച്ചിടത്തോളം ഈ പേര് അന്വര്‍ഥമാക്കിയ ആത്മീയാചാര്യനായിരുന്നു മാര്‍ പവ്വത്തില്‍.
യൗസേപ്പിതാവിന്റെ മരണത്തിരുനാളിനു തലേന്നുതന്നെ നിത്യസമ്മാനത്തിനു വിളിക്കപ്പെട്ട ജോസഫ് നാമധാരിയായ പവ്വത്തില്‍ പിതാവ് നീതിമാന്മാര്ക്കായി വാഗ്ദാനം ചെയ്യപ്പെട്ട സ്വര്ഗസൗഭാഗ്യത്തിലേക്കു കടക്കുന്നത് സഭയ്ക്കും സമൂഹത്തിനുംവേണ്ടി നല്ല ഓട്ടം ഓടിയതിന്റെ ചാരിതാര്ഥ്യത്തിലാവും.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേരളം നാളെ ബൂത്തിലേക്ക്
വന്യമൃഗ ആക്രമണം: വിദഗ്ധസമിതി യോഗം മേയ് രണ്ടാം വാരം
ബിജെപിയില്‍ ചേരാനെത്തിയ സിപിഎം നേതാവാര്? ; തൃശൂരില്‍ ചര്‍ച്ച കൊഴുക്കുന്നു
ലൈഫ് മിഷൻ ഫണ്ടിൽനിന്ന് 60.36 കോടി തിരിച്ചെടുത്ത് ധനവകുപ്പ്
വയനാട് കന്പമലയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി മാവോ വാദികൾ
സംസ്ഥാനത്ത് കടുത്ത ചൂട് തുടരും
ഡൽഹി ലഫ്. ഗവർണർ മാർ തട്ടിലുമായി കൂടിക്കാഴ്ച നടത്തി
മാഹി പാലം 29 മുതൽ മേയ് 10 വരെ അടച്ചിടും
12 വര്‍ഷത്തിനുശേഷം നിമിഷപ്രിയ അമ്മയെ കണ്ടു, പൊട്ടിക്കരഞ്ഞു
വോട്ട് ചെയ്യാൻ വേണം 13 തിരിച്ചറിയൽ രേഖകൾ
കോണ്‍ഗ്രസും സിപിഎമ്മും മത്സരിക്കുന്നത് രാജ്യവിരുദ്ധരുടെ പിന്തുണയോടെ: അമിത് ഷാ
അടിയൊഴുക്ക് തിരിച്ചറിഞ്ഞതോടെ മോദി വിദ്വേഷപ്രസംഗം ആരംഭിച്ചെന്ന് ഖാർഗെ
പ്രതീക്ഷയോടെ, പ്രതീക്ഷ കൈവിടാതെ
ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരെ ബിജെപി ഭീഷണിപ്പെടുത്തുന്നു: പ്രിയങ്ക
കൂറുമാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാർഥികൾ കോണ്‍ഗ്രസിലുണ്ടെന്ന് മുഖ്യമന്ത്രി
മോദിക്കും പിണറായിക്കും ഒരേ അജണ്ട: വി.ഡി. സതീശന്
പ്രധാനമന്ത്രിക്കു മതഭ്രാന്ത്: എം.വി. ഗോവിന്ദൻ
യുഡിഎഫിനു പിന്തുണ: ജമാഅത്ത് കൗണ്‍സില്‍
ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രഫി ഫെസ്റ്റിവൽ: ഓങ് ചാന് തറും സാദിഖ് ഖഫാഗയും ജേതാക്കൾ
കെഎസ്ആര്‍ടിസിയില്‍ ബ്രീത്ത്അനലൈസർ ടെസ്റ്റ് ഫലംകണ്ടു ; അപകടങ്ങളില്‍ 25 ശതമാനം കുറവ്
ഇന്ത്യ മുന്നണി അധികാരത്തിൽ വരും: മല്ലികാർജുൻ ഖാർഗെ
കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ എൽഡിഎഫ് -യുഡിഎഫ് സംഘർഷം
ജനദ്രോഹ നടപടികൾ വോട്ടർമാർ മറക്കരുത്: വി.ഡി. സതീശൻ
ഡൽഹി ലഫ്റ്റനന്റ് ഗവർണർ- ആർച്ച്ബിഷപ് കൂടിക്കാഴ്ച്ച ഉണ്ടായേക്കില്ല
എം.എം. വര്‍ഗീസ് ഇന്നലെയും ഹാജരായില്ല
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സിപിഎമ്മിനാകില്ല: കുഞ്ഞാലിക്കുട്ടി
സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണത്തിന് മന്ത്രിമാരെ നിയോഗിച്ചില്ല
സിസ്റ്റർ ഷാജി അറങ്ങാശേരി സുപ്പീരിയർ ജനറൽ
ഉത്തം പ്രകാശ് ഇപിഎഫ്ഒ റീജണൽ കമ്മീഷണർ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
എങ്ങനെയും തൃശൂർ ‘എടുക്കാൻ’ ; ആലത്തൂർ, ചാലക്കുടി വോട്ടുകൾ കൂട്ടത്തോടെ തൃശൂരിലേക്കു മാറ്റി
വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ
‘മഞ്ഞുമ്മല്‍ ബോയ്സ് ’നിര്‍മാതാക്കള്‍ക്കെതിരേ കേസെടുത്തു
കേരളത്തിൽ യുഡിഎഫ് തരംഗം: എം.എം. ഹസൻ
കെ.കെ. ശൈലജയെ അപമാനിച്ചുവെന്ന്; റിട്ട. ജസ്റ്റീസ് കമാൽ പാഷയ്ക്കെതിരേ എൽഡിഎഫ്
ചികിത്സയ്ക്കു ക്ലെയിം ലഭിച്ചില്ല; ഇൻഷ്വറൻസ് കന്പനി മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
യുഡിഎഫ് തരംഗം: രമേശ് ചെന്നിത്തല
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
തീരദേശ പരിപാലന നിയമലംഘനം; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലക്കിയുള്ള ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി
വേനൽമഴയെത്തി; ചൂടിന് കുറവില്ല
ഈയാഴ്ച മന്ത്രിസഭ ചേരില്ല; ഇനി മേയ് രണ്ടിന്
ഏപ്രിൽ 26ന് അവധി
വനിതാ ടിടിഇക്കു നേരേ കൈയേറ്റശ്രമം
ജെസ്ന കേസിൽ സിബിഐ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിനു തയാർ
സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ സന്ദർശിക്കും
ജാതീയ ആക്ഷേപം നടത്തിയെന്ന കേസ്; രാമകൃഷ്ണനോട് വിശദീകരണം തേടി
കളമശേരി സ്ഫോടനം: മാര്ട്ടിന് ഡൊമിനിക് ഏക പ്രതി
തൃശൂർ കമ്മീഷണറെ മാറ്റിയില്ല; കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം അന്തിമമാകും
തെരുവുനായയുടെ കടിയേറ്റയാൾ മൂന്നാഴ്ചയ്ക്കു ശേഷം മരിച്ചു
തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയെന്ന് ഹസൻ
മാവേലിക്കരയിൽ പ്രവചനം അസാധ്യം
വിദ്വേഷപ്രസംഗം: മോദിക്കെതിരേ ടി.എന്‍. പ്രതാപന് പരാതി നല്കി
പറഞ്ഞാൽ തിരിച്ചു കിട്ടുമെന്ന് രാഹുൽ ഗാന്ധി ഓർക്കണം: മുഖ്യമന്ത്രി
രാഹുൽ നെഹ്റുവിന്റെ കൊച്ചുമകനാണോ? സംശയമുണ്ടെന്നു പി.വി. അൻവർ
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമ ഭേദഗതി റദ്ദാക്കും: മല്ലികാർജുൻ ഖാർഗെ
നിശബ്ദ പ്രചാരണ സമയത്ത് കൂട്ടം ചേർന്നാൽ ക്രിമിനൽ നടപടി
നെല്ലിയാമ്പതി ചുരം റോഡിൽ കൗതുക കാഴ്ചയായി കാട്ടാനക്കുടുംബം
തെരഞ്ഞെടുപ്പ് ഉപജീവന വിഷയം: കർഷക ഉച്ചകോടി
സിസ്റ്റർ സുജ ജോഷ്വ മദർ ജനറൽ
കള്ളവോട്ടിന് കൂട്ടെന്ന്; ബിഎല്‍ഒയ്ക്ക് സസ്പെന്ഷന്
ഇനിയും ബിജെപി വന്നാൽ അപകടം: മുഖ്യമന്ത്രി
ആരെയും ഒരിക്കലും വ്യക്തിഹത്യ ചെയ്തിട്ടില്ല: ഷാഫി പറന്പിൽ
ഷാഫി പറന്പിലിന് കെ.കെ. ശൈലജയുടെ വക്കീൽ നോട്ടീസ്
ഡിഎന്‍എ പരിശോധന; മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് ഹൈക്കോടതി
ഇഎഫ്എല്ലിന്റെ പേരിൽ കൃഷിയിടം നഷ്ടമായ കർഷകർ പെരുവഴിയിൽ; ദുരിതം വിവരിച്ച് നിലന്പൂർ സ്വദേശി ജോയി
തോക്കുകളും ആയുധങ്ങളും സറണ്ടര്‍ ചെയ്യണമെന്ന ഉത്തരവ് പുനഃപരിശോധിക്കണം: ഹൈക്കോടതി
പി.വി. അന്‍വറിനെതിരേ പരാതി
രാഹുല്‍ ഗാന്ധിക്കെതിരേയുള്ള പരാമർശം; മുഖ്യമന്ത്രിയുടെ നിലവാരം അൻവറിനേക്കാൾ താഴെ: കെ. സുധാകരൻ
പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു: പി.വി. അന്‍വര്‍
അൻവറിനെ വിമർശിച്ച് പി.കെ. ബഷീർ
ഇരട്ടക്കവർച്ച : പ്രതികളെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
എം.എം. വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്
കെ. സുധാകരന്റെ മുൻ പിഎ ബിജെപിയിൽ
കേരളം നാളെ ബൂത്തിലേക്ക്
വന്യമൃഗ ആക്രമണം: വിദഗ്ധസമിതി യോഗം മേയ് രണ്ടാം വാരം
ബിജെപിയില്‍ ചേരാനെത്തിയ സിപിഎം നേതാവാര്? ; തൃശൂരില്‍ ചര്‍ച്ച കൊഴുക്കുന്നു
ലൈഫ് മിഷൻ ഫണ്ടിൽനിന്ന് 60.36 കോടി തിരിച്ചെടുത്ത് ധനവകുപ്പ്
വയനാട് കന്പമലയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി മാവോ വാദികൾ
സംസ്ഥാനത്ത് കടുത്ത ചൂട് തുടരും
ഡൽഹി ലഫ്. ഗവർണർ മാർ തട്ടിലുമായി കൂടിക്കാഴ്ച നടത്തി
മാഹി പാലം 29 മുതൽ മേയ് 10 വരെ അടച്ചിടും
12 വര്‍ഷത്തിനുശേഷം നിമിഷപ്രിയ അമ്മയെ കണ്ടു, പൊട്ടിക്കരഞ്ഞു
വോട്ട് ചെയ്യാൻ വേണം 13 തിരിച്ചറിയൽ രേഖകൾ
കോണ്‍ഗ്രസും സിപിഎമ്മും മത്സരിക്കുന്നത് രാജ്യവിരുദ്ധരുടെ പിന്തുണയോടെ: അമിത് ഷാ
അടിയൊഴുക്ക് തിരിച്ചറിഞ്ഞതോടെ മോദി വിദ്വേഷപ്രസംഗം ആരംഭിച്ചെന്ന് ഖാർഗെ
പ്രതീക്ഷയോടെ, പ്രതീക്ഷ കൈവിടാതെ
ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരെ ബിജെപി ഭീഷണിപ്പെടുത്തുന്നു: പ്രിയങ്ക
കൂറുമാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാർഥികൾ കോണ്‍ഗ്രസിലുണ്ടെന്ന് മുഖ്യമന്ത്രി
മോദിക്കും പിണറായിക്കും ഒരേ അജണ്ട: വി.ഡി. സതീശന്
പ്രധാനമന്ത്രിക്കു മതഭ്രാന്ത്: എം.വി. ഗോവിന്ദൻ
യുഡിഎഫിനു പിന്തുണ: ജമാഅത്ത് കൗണ്‍സില്‍
ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രഫി ഫെസ്റ്റിവൽ: ഓങ് ചാന് തറും സാദിഖ് ഖഫാഗയും ജേതാക്കൾ
കെഎസ്ആര്‍ടിസിയില്‍ ബ്രീത്ത്അനലൈസർ ടെസ്റ്റ് ഫലംകണ്ടു ; അപകടങ്ങളില്‍ 25 ശതമാനം കുറവ്
ഇന്ത്യ മുന്നണി അധികാരത്തിൽ വരും: മല്ലികാർജുൻ ഖാർഗെ
കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ എൽഡിഎഫ് -യുഡിഎഫ് സംഘർഷം
ജനദ്രോഹ നടപടികൾ വോട്ടർമാർ മറക്കരുത്: വി.ഡി. സതീശൻ
ഡൽഹി ലഫ്റ്റനന്റ് ഗവർണർ- ആർച്ച്ബിഷപ് കൂടിക്കാഴ്ച്ച ഉണ്ടായേക്കില്ല
എം.എം. വര്‍ഗീസ് ഇന്നലെയും ഹാജരായില്ല
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സിപിഎമ്മിനാകില്ല: കുഞ്ഞാലിക്കുട്ടി
സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണത്തിന് മന്ത്രിമാരെ നിയോഗിച്ചില്ല
സിസ്റ്റർ ഷാജി അറങ്ങാശേരി സുപ്പീരിയർ ജനറൽ
ഉത്തം പ്രകാശ് ഇപിഎഫ്ഒ റീജണൽ കമ്മീഷണർ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
എങ്ങനെയും തൃശൂർ ‘എടുക്കാൻ’ ; ആലത്തൂർ, ചാലക്കുടി വോട്ടുകൾ കൂട്ടത്തോടെ തൃശൂരിലേക്കു മാറ്റി
വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ
‘മഞ്ഞുമ്മല്‍ ബോയ്സ് ’നിര്‍മാതാക്കള്‍ക്കെതിരേ കേസെടുത്തു
കേരളത്തിൽ യുഡിഎഫ് തരംഗം: എം.എം. ഹസൻ
കെ.കെ. ശൈലജയെ അപമാനിച്ചുവെന്ന്; റിട്ട. ജസ്റ്റീസ് കമാൽ പാഷയ്ക്കെതിരേ എൽഡിഎഫ്
ചികിത്സയ്ക്കു ക്ലെയിം ലഭിച്ചില്ല; ഇൻഷ്വറൻസ് കന്പനി മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
യുഡിഎഫ് തരംഗം: രമേശ് ചെന്നിത്തല
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
തീരദേശ പരിപാലന നിയമലംഘനം; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലക്കിയുള്ള ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി
വേനൽമഴയെത്തി; ചൂടിന് കുറവില്ല
ഈയാഴ്ച മന്ത്രിസഭ ചേരില്ല; ഇനി മേയ് രണ്ടിന്
ഏപ്രിൽ 26ന് അവധി
വനിതാ ടിടിഇക്കു നേരേ കൈയേറ്റശ്രമം
ജെസ്ന കേസിൽ സിബിഐ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിനു തയാർ
സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ സന്ദർശിക്കും
ജാതീയ ആക്ഷേപം നടത്തിയെന്ന കേസ്; രാമകൃഷ്ണനോട് വിശദീകരണം തേടി
കളമശേരി സ്ഫോടനം: മാര്ട്ടിന് ഡൊമിനിക് ഏക പ്രതി
തൃശൂർ കമ്മീഷണറെ മാറ്റിയില്ല; കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം അന്തിമമാകും
തെരുവുനായയുടെ കടിയേറ്റയാൾ മൂന്നാഴ്ചയ്ക്കു ശേഷം മരിച്ചു
തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയെന്ന് ഹസൻ
മാവേലിക്കരയിൽ പ്രവചനം അസാധ്യം
വിദ്വേഷപ്രസംഗം: മോദിക്കെതിരേ ടി.എന്‍. പ്രതാപന് പരാതി നല്കി
പറഞ്ഞാൽ തിരിച്ചു കിട്ടുമെന്ന് രാഹുൽ ഗാന്ധി ഓർക്കണം: മുഖ്യമന്ത്രി
രാഹുൽ നെഹ്റുവിന്റെ കൊച്ചുമകനാണോ? സംശയമുണ്ടെന്നു പി.വി. അൻവർ
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമ ഭേദഗതി റദ്ദാക്കും: മല്ലികാർജുൻ ഖാർഗെ
നിശബ്ദ പ്രചാരണ സമയത്ത് കൂട്ടം ചേർന്നാൽ ക്രിമിനൽ നടപടി
നെല്ലിയാമ്പതി ചുരം റോഡിൽ കൗതുക കാഴ്ചയായി കാട്ടാനക്കുടുംബം
തെരഞ്ഞെടുപ്പ് ഉപജീവന വിഷയം: കർഷക ഉച്ചകോടി
സിസ്റ്റർ സുജ ജോഷ്വ മദർ ജനറൽ
കള്ളവോട്ടിന് കൂട്ടെന്ന്; ബിഎല്‍ഒയ്ക്ക് സസ്പെന്ഷന്
ഇനിയും ബിജെപി വന്നാൽ അപകടം: മുഖ്യമന്ത്രി
ആരെയും ഒരിക്കലും വ്യക്തിഹത്യ ചെയ്തിട്ടില്ല: ഷാഫി പറന്പിൽ
ഷാഫി പറന്പിലിന് കെ.കെ. ശൈലജയുടെ വക്കീൽ നോട്ടീസ്
ഡിഎന്‍എ പരിശോധന; മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് ഹൈക്കോടതി
ഇഎഫ്എല്ലിന്റെ പേരിൽ കൃഷിയിടം നഷ്ടമായ കർഷകർ പെരുവഴിയിൽ; ദുരിതം വിവരിച്ച് നിലന്പൂർ സ്വദേശി ജോയി
തോക്കുകളും ആയുധങ്ങളും സറണ്ടര്‍ ചെയ്യണമെന്ന ഉത്തരവ് പുനഃപരിശോധിക്കണം: ഹൈക്കോടതി
പി.വി. അന്‍വറിനെതിരേ പരാതി
രാഹുല്‍ ഗാന്ധിക്കെതിരേയുള്ള പരാമർശം; മുഖ്യമന്ത്രിയുടെ നിലവാരം അൻവറിനേക്കാൾ താഴെ: കെ. സുധാകരൻ
പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു: പി.വി. അന്‍വര്‍
അൻവറിനെ വിമർശിച്ച് പി.കെ. ബഷീർ
ഇരട്ടക്കവർച്ച : പ്രതികളെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
എം.എം. വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്
കെ. സുധാകരന്റെ മുൻ പിഎ ബിജെപിയിൽ
More from other section
"കൃത്രിമത്വത്തിന് തെളിവില്ല'; വോട്ടിംഗ് മെഷീൻ ഹർജിയിൽ സുപ്രീംകോടതി
National
യുക്രെയ്നും ഇസ്രയേലിനും തായ്വാനും യുഎസ് സാന്പത്തിക പാക്കേജ്
International
ഇ-മൊബിലിറ്റി ആപ്പിലൂടെ അടയ്ക്കുന്ന പണം സ്വകാര്യ കമ്പനിക്ക്; ഹൈക്കോടതി വിശദീകരണം തേടി
Business
ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റൺസിന് കീഴടക്കി ഡൽഹി
Sports
More from other section
"കൃത്രിമത്വത്തിന് തെളിവില്ല'; വോട്ടിംഗ് മെഷീൻ ഹർജിയിൽ സുപ്രീംകോടതി
National
യുക്രെയ്നും ഇസ്രയേലിനും തായ്വാനും യുഎസ് സാന്പത്തിക പാക്കേജ്
International
ഇ-മൊബിലിറ്റി ആപ്പിലൂടെ അടയ്ക്കുന്ന പണം സ്വകാര്യ കമ്പനിക്ക്; ഹൈക്കോടതി വിശദീകരണം തേടി
Business
ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റൺസിന് കീഴടക്കി ഡൽഹി
Sports
Latest News
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
Latest News
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: രാജ്യഭരണം നിശ്ചയിക്കാൻ കേരളത്തിലെ 20 ലോ...
Top