മാർ പവ്വത്തിൽ കിഴക്കുദിച്ച നക്ഷത്രം: മാർ മഠത്തിക്കണ്ടത്തിൽ
മാർ പവ്വത്തിൽ കിഴക്കുദിച്ച നക്ഷത്രം: മാർ മഠത്തിക്കണ്ടത്തിൽ
Wednesday, March 22, 2023 12:12 AM IST
കോതമംഗലം: ആരാധനാക്രമം, ന്യൂനപക്ഷ അവകാശങ്ങൾ, ധാർമികമൂല്യങ്ങളുടെ സംരക്ഷണം എന്നിവയിൽ കർക്കശ നിലപാടായിരുന്നു മാർ ജോസഫ് പവ്വത്തിലിന്‍റേതെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുസ്മരിച്ചു.

അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളെ വൈജ്ഞാനികലോകവും പൊതുസമൂഹവും സവിശേഷമാം വിധം ശ്രദ്ധിച്ചു. ഈ കർശന നിലുപാടുകൾ അദ്ദേഹത്തെ പലപ്പോഴും ഒരു യാഥാസ്ഥിതികനായി മുദ്രകുത്താൻ പല ബുദ്ധിജീവികളെയും പ്രേരിപ്പിച്ചു. എന്നാൽ പവ്വത്തിൽ പിതാവിന്‍റെ ശരികളെ കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു.

സീറോ മലബാർ സഭയുടെ ആത്മീയ അഭിവൃദ്ധിക്കും തനിമയ്ക്കുമായി അക്ഷീണം പരിശ്രമിച്ച വ്യക്തിയായിരുന്നു പിതാവ്. സമുദായത്തിന്‍റെ വളർച്ചയും വികസനവും അദ്ദേഹത്തിന്‍റെ ചിന്തയുടെയും പ്രവർത്തനങ്ങളുടെയും നിരന്തര വിഷയമായിരുന്നു. ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളും പണ്ഡിതോചിതമായ ഇടപെടലുകളും വിദ്യാഭ്യാസമേഖലയ്ക്കായി അദ്ദേഹം ചെയ്ത സംഭാവനകളും കേരള സഭയ്ക്കും പൊതുസമൂഹത്തിനും വിസ്മരിക്കാനാവില്ല.

സീറോ മലബാർ സഭയുടെ തനിമ വീണ്ടെടുക്കുന്നതിലും വത്തിക്കാൻ കൗൺസിൽ പഠിപ്പിച്ചതുപോലെ ബഹുമാന്യമായ പാരന്പര്യത്തിലേക്കുള്ള തിരിച്ചുപോക്കിലുള്ള പരിശ്രമത്തിലും കോതമംഗലം രൂപതയുടെ ദ്വിതീയ മെത്രാനായ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവും പവ്വത്തിൽ പിതാവും ആശയങ്ങൾ പങ്കുവച്ചും സ്വപ്നങ്ങൾ പങ്കുവച്ചും തോളോടുതോള്‍ചേർന്ന് യാത്ര ചെയ്തു എന്നത് കോതമംഗലം രൂപതയ്ക്ക് പവ്വത്തിൽ പിതാവിനോടുള്ള ബന്ധം വ്യക്തമാക്കുന്നതാണ്.


ആരാധനാക്രമവിഷയത്തിനു മുന്പേ കോതമംഗലം രൂപതയും പവ്വത്തിൽ പിതാവും ഒരുമിച്ചു നീങ്ങിയത് 1972ലെ കോളജ് സമരകാലത്താണ്. ആ കാലഘട്ടത്തിൽ‌ സഭയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ‌ക്കു കൂച്ചുവിലങ്ങിടാനും ന്യൂനപക്ഷാവകാശങ്ങളിൽ കവർച്ച നടത്താനും ശ്രമിച്ച രാഷ്‌ട്രീയ സർ‌ക്കാർ സംവിധാനങ്ങൾക്കെതിരേ ചങ്ങനാശേരിയിലെ പവ്വത്തിൽ പിതാവും കോതമംഗലത്തെ ജോൺ വള്ളമറ്റം അച്ചനുംനടത്തിയ പോരാട്ടം ഐതിഹാസികമാണ്.

സഭകൾ തമ്മിലുള്ള ഐക്യം എന്നും പിതാവിന്‍റെ സ്വപ്നമായിരുന്നു. പരസ്പരം സഹകരിച്ചും സ്നേഹിച്ചും മുന്നോട്ടു പോകുന്ന ക്രൈസ്തവ ശൈലി ഒരു കാലഘട്ടത്തെ മുഴുവൻ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും പിതാവിന് സാധിച്ചു. ദൈവസ്നേഹത്തിൽ അടിസ്ഥാനമുറപ്പിച്ച സഹോദര സ്നേഹം, സത്യസന്ധമായ നിലപാടുകൾ, പണ്ഡിതോചിതവും ധീരവുമായ ഇടപെടലുകൾ, ലളിതസുന്ദരമായ ജീവിതശൈലി, കലർപ്പില്ലാത്ത സഭാസ്നേഹം, സർവോപരി ദൈവാശ്രയബോധം- ഇവയെല്ലാ മായിരുന്നു ജോസഫ് പവ്വത്തിൽ പിതാവിനെ വ്യത്യസ്തനാക്കിയത്. അദ്ദേഹം ഒരു നക്ഷത്രമായിരുന്നു; കിഴക്കുദിച്ച സഭാ നക്ഷത്രം. ഇനി ആ താരകം സ്വർഗത്തിനു സ്വന്തമാണെന്നും മാർ മഠത്തിക്കണ്ടത്തിൽ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.