റോയ് തോമസ് കൊലക്കേസ്: ജോളി പോസ്റ്റ്മോർട്ടത്തിനു വിസമ്മതിച്ചു
റോയ് തോമസ് കൊലക്കേസ്: ജോളി  പോസ്റ്റ്മോർട്ടത്തിനു വിസമ്മതിച്ചു
Thursday, March 23, 2023 12:48 AM IST
കോഴിക്കോട്: കൂടത്തായ് കൊലക്കേസ് പരന്പരയിലെ റോയ് തോമസിന്‍റെ കൊലപാതകത്തിനു ശേഷം പോസ്റ്റ്മോർട്ടം നടത്തുന്നതിനു പ്രതിയായ ജോളി വിസമ്മതിച്ചതായി സാക്ഷിമൊഴി.

കേസിലെ 23-ാം സാക്ഷി അന്പലക്കുന്നത്ത കെ. അശോകനാണ് കോഴിക്കോട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ നിർണായക മൊഴി നൽകിയത്. 2011 സെപ്റ്റംബർ 30ന് രാത്രി പൊന്നാമറ്റത്തെ വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞുവീണുകിടന്ന റോയ് തോമസിനെ പുറത്തെടുക്കാൻ അയൽവാസി ബാവയ്ക്കൊപ്പം അശോകനായിരുന്നു സംഭവസ്ഥലത്തുണ്ടായിരുന്നത്.

ആശാരിപ്പണിക്കാരനായ അശോകൻ ഉളിയും കത്തിയും ഉപയോഗിച്ച് വാതിൽ പൊളിച്ച ശേഷമാണ്, കുഴഞ്ഞുവീണ റോയ് തോമസിനെ പുറത്തെടുത്തത്. തുടർന്ന് അശോകനും ബാവയും ചേർന്ന് റോയ് തോമസിനെ ആദ്യം ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇവിടെനിന്നാണ് റോയ് തോമസിന്‍റെ മരണം സ്ഥിരീകരിച്ചത്.

പോസ്റ്റ് മോർട്ടം നടത്തണമെന്ന ആവശ്യം ഉയർന്നപ്പോൾ ആശുപത്രിയിൽ വച്ചുതന്നെ ജോളി ആവശ്യം നിരാകരിച്ചു. നെഞ്ചു വേദനയെത്തുടർന്ന് റോയ് തോമസ് കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ഹൃദയ സ്തംഭനം മൂലമാണ് റോയ് മരിച്ചതെന്നും ജോളി പറഞ്ഞിരുന്നതായി അശോകൻ മൊഴി നൽകി.


രാത്രി ഏറെ വൈകിയതിനാൽ പോസ്റ്റ് മോർട്ടം നടത്താൻ കഴിയാതെ വന്നതോടെ മൃതദേഹം ആശുപത്രിയിൽത്തന്നെ അന്ന് സൂക്ഷിച്ചിരുന്നു. പിന്നീട് അടുത്ത ദിവസം ബന്ധുക്കളെല്ലാം ആശുപത്രിയിലേക്കു പോകാനൊരുങ്ങവെ അശോകൻ പൊന്നാമറ്റത്തെ വീട്ടിൽ എത്തിയിരുന്നു. ഈ സമയത്തും പോസ്റ്റ് മോർട്ടം നടത്തേണ്ടതില്ലെന്ന് ജോളി തന്നോടു പറഞ്ഞിരുന്നതായും 23-ാം സാക്ഷിയായ അശോകൻ കോടതി മുന്പാകെ ബോധിപ്പിച്ചു.

കേസിൽ ഇന്നലെ ഒരു സാക്ഷിയെ മാത്രമാണു വിസ്തരിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ ഹാജരായി. ജോളിയുടെ അഭിഭാഷകൻ അഡ്വ. ബി.എ. ആളൂർ സ്ഥലത്തില്ലാത്തതിനാൽ എതിർ വിസ്താരം മാറ്റണമെന്ന് കാണിച്ച് അപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.