കോവിഡ് കേസുകളിൽ വർധന, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
കോവിഡ് കേസുകളിൽ വർധന, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
Thursday, March 23, 2023 2:17 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് കേസുകളിൽ നേരിയ വർധന. ചൊവ്വാഴ്ച 172 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണു കൂടുതൽ രോഗികൾ. ആകെ 1,026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണു നിലവിൽ സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സയിലുള്ളത്. എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിനായി ഇന്നലെ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജീകരണങ്ങൾക്കായി ജില്ലകളും ആശുപത്രികളും സർജ് പ്ലാൻ തയാറാക്കണം.


കോവിഡ് രോഗികൾ വർധിക്കുന്നതു മുന്നിൽക്കണ്ട് ഐസിയു, വെന്‍റിലേറ്റർ ആശുപത്രി സംവിധാനങ്ങൾ കൂടുതൽ മാറ്റിവയ്ക്കാനും യോഗത്തിൽ മന്ത്രി നിർദേശം നൽകി. പുതിയ വകഭേദം വന്നിട്ടുണ്ടോ എന്നറിയാൻ ജിനോമിക് പരിശോധനകൾ വർധിപ്പിക്കും.

മെഡിക്കൽ കോളജ് ആശുപത്രികളിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല. രോഗികൾ, ആശുപത്രിയിൽ എത്തുന്നവർ എന്നിവർ കോവിഡ് പ്രതിരോധത്തിനായി മാസ്ക് ധരിക്കണമെന്നും യോഗത്തിൽ നിർദേശമുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.