സഞ്ചാരം തുടർന്ന് അരിക്കൊമ്പൻ; കരുതലോടെ ദൗത്യസംഘം
സഞ്ചാരം തുടർന്ന് അരിക്കൊമ്പൻ; കരുതലോടെ ദൗത്യസംഘം
Friday, March 24, 2023 1:06 AM IST
രാജകുമാരി: അരിവച്ച് കെണിയൊരുക്കി പിടികൂടാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോഴും വിവിധ മേഖലകളിലൂടെ സഞ്ചാരം തുടരുകയാണ് അരിക്കൊമ്പൻ.

പെരിയകനാലിനു സമീപം ദേശീയപാത കടന്ന് ആനയിറങ്കൽ ജലാശയത്തിൽ ഇന്നലെ എത്തിയ അരിക്കൊമ്പൻ കുറച്ചു സമയം മേഖലയിൽ ചെലവഴിച്ചശേഷം പിടിയാനകളും കുട്ടിയാനകളും ഉൾപ്പെടുന്ന സംഘം നിൽക്കുന്ന ശങ്കരപാണ്ടിമെട്ട് ഭാഗത്തേക്കു തിരികെ പോയി.

ദൗത്യസംഘത്തിനു മയക്കുവെടി വയ്ക്കാൻ പാകത്തിന് കൊമ്പനെ 301 കോളനി ഭാഗത്തേക്ക് എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് വനംവകുപ്പിനുള്ളത്. കാട്ടാന സ്ഥിരമായി എത്തുന്ന കോളനിഭാഗത്ത് താത്കാലികമായി ഒരുക്കുന്ന റേഷൻകടയിൽ എത്തിച്ചു മയക്കുവെടി വയ്ക്കാനാണ് പദ്ധതി. നാളെ മോക്ഡ്രിൽ നടത്തിയേക്കും.

ഇപ്പോൾ ആനക്കൂട്ടം നിൽക്കുന്ന പ്രദേശത്തുനിന്ന് അരിക്കൊമ്പനെ മാത്രം ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് എത്തിക്കുക എന്നത് ദുഷ്കരമായേക്കാം. അഞ്ചോളം പേരടങ്ങുന്ന വാച്ചർമാരുടെ സംഘം പകലും രാത്രിയും അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ കുങ്കിയാനകളായ സൂര്യനും വിക്രമും ആനയിറങ്കൽ ജലാശയത്തിൽ കുളികഴിഞ്ഞ് തൊട്ടടുത്തുള്ള വനത്തിൽ മേഞ്ഞുനടക്കുന്ന കാഴ്ച കാണാൻ നിരവധി ആളുകളും ഈ ദിവസങ്ങളിൽ എത്തിയിരുന്നു. അതേസമയം, ദൗത്യസംഘത്തിന്‍റെ കൃത്യനിർവഹണം നടത്തുന്ന സമയത്ത് ഇത്തരത്തിൽ ആളുകൾ എത്താതിരിക്കാനുള്ള ക്രമീകരണങ്ങളും നടത്തുന്നുണ്ട്.


രണ്ടു കുങ്കിയാനകൾ നാളെ എത്തും

രാജകുമാരി: അരിക്കൊമ്പനെ കൂട്ടിലാക്കാൻ എല്ലാ സന്നാഹവും ഒരുക്കി വനംവകുപ്പ്. കുങ്കിയാനകളായ കോന്നി സുരേന്ദ്രനും കുഞ്ചുവും നാളെ ഇടുക്കിയിൽ എത്തും. ഇടുക്കിയിൽനിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ അടക്കം 71 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. കോട്ടയത്ത് ഇന്ന് ഫോറസ്റ്റ് സ്റ്റേഷൻ ഉദ്ഘാടനത്തിനെത്തുന്ന വനംമന്ത്രി എ.കെ. ശശീന്ദ്രൻ അരിക്കൊമ്പൻ ദൗത്യം ഉന്നതോദ്യോഗസ്ഥരുമായി വിലയിരുത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.