തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നു ഞായറാഴ്ച ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യൂളിൽ 25 ശതമാനം അധിക ഷെഡ്യൂളുകൾ. ഒക്ടോബർ 28 വരെയാണ് വേനൽക്കാല ഷെഡ്യൂൾ പ്രകാരം സർവീസുകൾ നടത്തുന്നത്. നിലവിലുള്ള 469 പ്രതിവാര ഓപ്പറേഷനുകൾ 582 ആയി ഉയരും. ഒന്പതു സ്ഥലങ്ങളിലേക്ക് അധിക സർവീസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര സർവീസുകളിൽ പ്രതിവാര എയർ ട്രാഫിക് മൂവ്മെന്റ് 224 ഫ്ളൈറ്റുകളിൽ നിന്ന് 15 ശതമാനം വർധിച്ച് 258 ആയി ഉയരും. ഒമാൻ എയർ മസ്കറ്റിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കും. എയർ അറേബ്യ അബുദാബിയിലേക്ക് ആഴ്ചയിൽ അഞ്ച് അധിക സർവീസുകൾ ആരംഭിക്കും.
എയർ ഇന്ത്യ എക്സ്പ്രസും ശ്രീലങ്കൻ എയർലൈനും ദുബായിലേക്കും കൊളംബോയിലേക്കും പ്രതിവാരം രണ്ട് അധിക സർവീസുകൾ ആരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് അബുദാബിയിലേക്കും മസ്കറ്റിലേക്കും കുവൈറ്റ് എയർവേയ്സ് കുവൈറ്റിലേക്കും മാൽഡിവിയൻ മാലിയിലേക്കും ആഴ്ചയിൽ ഒരു അധിക സർവിസ് ആരംഭിക്കും.
ഷാർജയിലേക്ക് 56, അബുദാബി 40, മസ്കറ്റ് 40, ദുബായ് 28, ദോഹ 22, ബഹ്റൈൻ 18, സിംഗപ്പൂർ 14, കൊളംബോ 12, കുവൈത്ത് 10, മാലെ 8, ദമ്മാം 6, ഹനീമധൂ 4 എന്നിങ്ങനെ ആയിരിക്കും പ്രതിവാര സർവീസുകൾ.
ഇൻഡിഗോ ഹൈദരാബാദിലേക്ക് രണ്ടാം പ്രതിദിന സർവീസ് ആരംഭിക്കും. എയർ ഇന്ത്യയും വിസ്താരയും മുംബൈയിലേക്ക് ഒരു പ്രതിദിന സർവീസ് കൂടി തുടങ്ങും. ഇൻഡിഗോ ബംഗളുരു വഴി പാറ്റ്നയിലേക്കും പൂനെ വഴി നാഗ്പൂരിലേക്കും സർവീസുകൾ തുടങ്ങും.
മുംബൈ 70, ബംഗളൂരു 58, ഡൽഹി 56, ഹൈദരാബാദ് 28, ചെന്നൈ 28, കണ്ണൂർ 14, കൊച്ചി 14, മുംബൈ, അഹമ്മദാബാദ് 14, ചെന്നൈ, കൊൽക്കത്ത 14, പുനെ നാഗ്പൂർ 14, ബംഗളൂരു, പാറ്റ്ന 14 എന്നിങ്ങനെ ആയിരിക്കും പ്രതിവാര ആഭ്യന്തര സർവീസുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.