നികുതി നിശ്ചയിച്ച കെട്ടിടങ്ങൾക്കു രൂപമാറ്റം: കർശന നടപടിയുമായി സർക്കാർ
നികുതി നിശ്ചയിച്ച കെട്ടിടങ്ങൾക്കു രൂപമാറ്റം: കർശന നടപടിയുമായി സർക്കാർ
Friday, March 24, 2023 2:03 AM IST
തിരുവനന്തപുരം: പുതുതായി പണികഴിപ്പിച്ച കെട്ടിടങ്ങൾക്കു നികുതി നിശ്ചയിച്ചശേഷം തറവിസ്തീർണത്തിലോ ഉപയോഗക്രമത്തിലോ വരുത്തിയ മാറ്റം മേയ് 15നു മുൻപ് അറിയിച്ചില്ലെങ്കിൽ പിഴ ഈടാക്കാനുള്ള നീക്കവുമായി സർക്കാർ. ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്നറിയുന്നതിനായി വീടുകൾ കയറിയുള്ള പരിശോധന ഉടൻ ആരംഭിക്കും.

കെട്ടിടങ്ങൾക്കു മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ ആ വിവരം 30 ദിവസത്തിനകം തദ്ദേശസ്ഥാപന സെക്രട്ടറിയെ രേഖാമൂലം അറിയിക്കണം. അല്ലാത്തപക്ഷം 1000 രൂപ പിഴ ഈടാക്കും. കെട്ടിട നിർമാണം പൂർത്തിയായി 15 ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപനത്തിൽ അറിയിച്ചില്ലെങ്കിൽ 500 രൂപ വരെ പിഴ ഈടാക്കും. എന്നാൽ മേയ് 15ന് മുൻപ് ഇക്കാര്യം അറിയിച്ചാൽ പിഴയിൽ നിന്നും ഒഴിവാകാമെന്നും ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും വസ്തു നികുതി പുതുക്കിക്കൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

കെട്ടിടങ്ങളുടെ വലിപ്പവും മറ്റു വിവരങ്ങളും സ്ഥല പരിശോധന നടത്തി ജൂണ്‍ 30നുള്ളിൽ ശേഖരിക്കും. ഇതിന്‍റെ അടിസ്ഥാനത്തിലാകും നികുതി നിർണയിക്കുക. വിവരശേഖരണം നടത്തിയ കെട്ടിടങ്ങളുടെ ഉദ്യോഗസ്ഥതല പരിശോധനയിൽ 25 ശതമാനത്തിലധികം വ്യത്യാസം കണ്ടാൽ ആദ്യം പരിശോധിച്ചയാളുടെ ഉത്തരവാദിത്തത്തിൽത്തന്നെ വീണ്ടും വിവരങ്ങൾ ശേഖരിക്കും.


പുനഃപരിശോധനയിൽ അഞ്ചു ശതമാനം വരെയുള്ള വ്യത്യാസത്തിനു പിഴ ചുമത്തില്ല. അതേസമയം നികുതി നിർണയത്തിലെ ആക്ഷേപം തീർപ്പാക്കുന്നതിനു സമിതി രൂപീകരിക്കുന്നതിനും നിർദേശമുണ്ട്. വിവര ശേഖരണത്തിനും ഡേറ്റ എൻട്രിക്കുമായി സിവിൽ എൻജിനിയറിംഗ് ഡിപ്ലോമ, ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐടിഐ സർവേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെയാകും നിയോഗിക്കുക.

ഒരു തദ്ദേശ സ്ഥാപനത്തിനു കീഴിൽ പരിശോധിക്കുന്ന കെട്ടിടങ്ങളിൽ 10 ശതമാനം കെട്ടിടങ്ങൾ തദ്ദേശസെക്രട്ടറി ചുമതലപ്പെടുത്തുന്ന ഉുദ്യോഗസ്ഥർ പരിശോധിക്കും. ആദ്യ പരിശോധനയിൽ 25 ശതമാനത്തിലേറെ ക്രമക്കേടുകൾ കണ്ടെത്തിയാൽ മുഴുവൻ കെട്ടിടങ്ങളും വീണ്ടും പരിശോധിക്കുന്നതിനും നിർദേശമുണ്ട്. പരിശോധനയ്ക്കു ശേഷം 30 ദിവസത്തിനുള്ളിൽ ഉടമയ്ക്കു ഡിമാൻഡ് നോട്ടീസ് നൽകും.

പരാതികളുണ്ടെങ്കിൽ 15 ദിവസത്തിനകം സെക്രട്ടറിയെ അറിയിക്കുന്നതിനുള്ള അവസരം ലഭിക്കും. സിറ്റിസണ്‍ പോർട്ടലിലെ 9ഡി ഫോമിൽ ഓണ്‍ലൈനായാണ് ആക്ഷേപം സമർപ്പിക്കേണ്ടത്. ഇതിനായി തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ് ഡെസ്ക് സൗകര്യവും ഒരുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.