ഈ വര്‍ഷം മുതല്‍ ഗ്രേസ് മാര്‍ക്ക് നല്‍കും: മന്ത്രി വി. ശിവന്‍കുട്ടി
ഈ വര്‍ഷം മുതല്‍ ഗ്രേസ് മാര്‍ക്ക് നല്‍കും: മന്ത്രി വി. ശിവന്‍കുട്ടി
Sunday, March 26, 2023 1:36 AM IST
ആലപ്പുഴ: ഈ വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കാലോചിതമായി പരിഷ്‌ക്കരിച്ച ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

സംസ്ഥാനത്തെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പുസ്തകവിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. ഇതു സംബന്ധിച്ച് സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ വേദിയില്‍ വെച്ച് മന്ത്രിക്ക് നിവേദനം നല്‍കി. നിവേദനം പരിഗണിച്ച ശേഷമാണ് ഗ്രേസ് മാര്‍ക്ക് നല്‍കാമെന്ന പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചത്.

വേനലവധിക്കാലത്ത് കുട്ടികള്‍ക്ക് അഞ്ച് കിലോ അരി നല്‍കുന്ന പദ്ധതിക്ക് 29-ാം തീയതി തുടക്കമിടുമെന്നും മന്ത്രി പറഞ്ഞു. പ്ലസ് വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ട്. ചില സ്ഥലങ്ങളില്‍ സീറ്റുകള്‍ അധികമായി ഒഴിഞ്ഞു കിടക്കുകയാണ്.

മറ്റ് സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആനുപാതികമായി സീറ്റുകള്‍ ഇല്ല. ഇത് പഠിക്കുന്നതിന് സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് സീറ്റുകളുടെ പുനഃക്രമീകരണം നടത്തും. ഇതുവഴി പ്ലസ് വണ്‍ സീറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്കാണ് സൗജന്യമായ പുസ്തകങ്ങള്‍ നല്‍കുന്നത്. പണം അടക്കുന്ന മുറയ്ക്ക് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും പുസ്തകങ്ങള്‍ നല്‍കും.


ഏകദേശം 100 കോടിയിലധികം രൂപയാണ് പാഠപുസ്തക അച്ചടി, വിതരണം എന്നീ ഇനങ്ങളില്‍ ഓരോ വര്‍ഷവും സര്‍ക്കാര്‍ ചെലവഴിക്കുന്നത്. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ ഏകദേശം 38 ലക്ഷം കുട്ടികള്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എംപി, എച്ച്. സലാം എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളായി. പി.പി. ചിത്തരഞ്ജന്‍ എംഎല്‍എ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.