രാഹുല്‍വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ട നിലപാട്: വി.ഡി. സതീശന്‍
രാഹുല്‍വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്  ഇരട്ട നിലപാട്: വി.ഡി. സതീശന്‍
Sunday, March 26, 2023 1:36 AM IST
കൊച്ചി: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ട നിലപാടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുവശത്ത് രാഹുല്‍ഗാന്ധിക്കു പിന്തുണയെന്ന് പറയുകയും മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുകയും ചെയ്യുന്ന രീതിയാണു സംസ്ഥാനത്ത് ഇടതുപക്ഷം സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിർദേശപ്രകാരമാണ് പ്രതിഷേധക്കാരുടെ തലയടിച്ചു പൊളിക്കുന്നത്.

ഇരട്ട അജൻഡയുമായാണ് സംസ്ഥാനസര്‍ക്കാര്‍ നില്‍ക്കുന്നത്. തലയ്ക്കു മീതെ ഡെമോക്ലീസിന്‍റെ വാളുപോലെ നില്‍ക്കുന്ന കേസുകളില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണ് ബിജെപി നേതൃത്വവുമായി സംസ്ഥാനസര്‍ക്കാര്‍ ധാരണയില്‍ എത്തിയിരിക്കുന്നത്. അതിനുവേണ്ടിയാണ് പ്രതിഷേധിക്കുന്നവരെ മര്‍ദിക്കുന്നതും.


രാഹുല്‍ഗാന്ധിയെ വേട്ടയാടാനുള്ള സംഘപരിവാര്‍ അജൻഡയ്‌ക്കെതിരേ കോണ്‍ഗ്രസിനൊപ്പം യുഡിഎഫും സമരമുഖം തുറക്കുകയാണ്. നികുതികൊള്ളയ്‌ക്കെതിരായ സമരം യുഡിഎഫ് തുടരുന്നു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വീടുകള്‍ കയറിയുള്ള കാമ്പയിന്‍ നടക്കുന്നു. ഏപ്രില്‍ ഒന്നിന് കരിദിനമായി ആചരിക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.