കെടിയു വിസി ചുമതല ഡോ. സജി ഗോപിനാഥിന് നല്കി ഗവർണറുടെ വിജ്ഞാപനം
കെടിയു വിസി ചുമതല ഡോ. സജി ഗോപിനാഥിന് നല്കി  ഗവർണറുടെ വിജ്ഞാപനം
Saturday, April 1, 2023 1:39 AM IST
തിരുവനന്തപുരം: മാസങ്ങൾക്ക് മുന്പ് പുറത്താക്കാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നല്കിയ ഡിജിറ്റൽ സർവകാലാശാല വിസി ഡോ. സജി ഗോപിനാഥിന് ഇന്നലെ സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറുടെ ചുമതല കൂടി നൽകി ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ വിജ്ഞാപനം ഇറക്കി.

ഇന്ന് ഡോ. സജി ഗോപിനാഥ് ചുമതലയേറ്റെടുക്കും. സാങ്കേതിക സർവകലാശാല വിസിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന് ഇതേ കാരണം ചൂണ്ടിക്കാട്ടി ഡോ. സജി ഗോപിനാഥ് ഉൾപ്പെടെയുള്ള വൈസ് ചാൻസലർമാർക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നല്കിയിരുന്നു. ഇതിന്‍റെ തുടർച്ചയായി രാജ്ഭവനിൽ ഹിയറിംഗും നടത്തിയിരുന്നു.


രാജശ്രീയ്ക്ക് പകരം താത്കാലിക വിസിയായി നിയമിക്കാനായി സർക്കാർ സമർപ്പിച്ച മൂന്നംഗ പാനലിലെ ഒന്നാമത്തെ പേരുകാരനായിരുന്നു ഡോ. സജി ഗോപിനാഥ്.

എന്നാൽ, അന്ന് സർക്കാർ നല്കിയ ലിസ്റ്റ് തള്ളിയ ഗവർണർ ഡോ. സിസ തോമസിന് താത്കാലിക വിസിയുടെ ചുമതല കൈമാറുകയായിരുന്നു. സർക്കാരും ഗവർണറും തമ്മിലുള്ള ശീതസമരത്തിന്‍റെ ഭാഗമായായിരുന്നു അന്നത്തെ നീക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.