ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയർത്തൽ: ഡിവിഷന്‍ ബെഞ്ച് അനുവദിച്ചില്ല
ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയർത്തൽ: ഡിവിഷന്‍ ബെഞ്ച് അനുവദിച്ചില്ല
Friday, June 2, 2023 1:07 AM IST
കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുവദിച്ചില്ല. ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ നയപരമാണെന്നും സര്‍ക്കാരാണു തീരുമാനമെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖും ജസ്റ്റീസ് സോഫി തോമസും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹര്‍ജികള്‍ തീര്‍പ്പാക്കിയത്.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ ശിപാര്‍ശ സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നും അതില്‍ എത്രയും വേഗം തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

കഴിവ് ഏക മാനദണ്ഡമായി നിശ്ചയിച്ച് ജഡ്ജിമാരുടെ ഉപസമിതി തയാറാക്കിയ 56 വയസിനുശേഷം തുടരാനുള്ള ജീവനക്കാരുടെ പട്ടിക സര്‍ക്കാര്‍ പരിഗണിക്കാത്തതില്‍ കടുത്ത അതൃപ്തി ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്.

56 വയസിനുശേഷവും സര്‍വീസില്‍ തുടരാന്‍ അനുവദിക്കണമെന്നായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ വിരമിച്ച ഹൈക്കോടതി ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.


ജീവനക്കാരുടെ പെന്‍ഷന്‍പ്രായം കൂട്ടിയാല്‍ തങ്ങളുടെ അവസരം നഷ്‌ടപ്പെടുമെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി അസിസ്റ്റന്‍റ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം സ്വദേശി എസ് മുഹമ്മദ് ഷായടക്കമുള്ള ഉദ്യോഗാര്‍ഥികള്‍ ഈ ആവശ്യത്തെ എതിര്‍ത്ത് ഹര്‍ജി നല്‍കിയിരുന്നു.

ചീഫ് ജസ്റ്റീസിന്‍റെ നിര്‍ദേശ പ്രകാരം ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56ല്‍നിന്ന് 58 ആക്കണമെന്ന ശിപാര്‍ശ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ഹൈക്കോടതി ജീവനക്കാര്‍ ഹര്‍ജി നല്‍കിയത്.

തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 18ന് രജിസ്ട്രാര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 വയസായി തുടരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം മാത്രമായി ഉയര്‍ത്തുന്നത് പ്രായോഗികമല്ലെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.