കണ്ണൂരിൽ ട്രെയിനിനു തീയിട്ടു , ഒരാൾ കസ്റ്റഡിയിൽ
കണ്ണൂരിൽ ട്രെയിനിനു തീയിട്ടു , ഒരാൾ കസ്റ്റഡിയിൽ
Friday, June 2, 2023 1:07 AM IST
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്‍റെ ബോഗിക്കു തീവച്ചകേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. ഇതരസംസ്ഥാന സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച രാത്രി പതിനൊന്നോടെ കണ്ണൂരിലെത്തി യാത്ര അവസാനിപ്പിച്ച ട്രെയിൻ മൂന്നാം പ്ലാറ്റ് ഫോമിനു സമീപത്തെ എട്ടാമത്തെ യാർഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. പുലർച്ചെ ട്രെയിനിന്‍റെ കോച്ചിൽനിന്നു തീ ഉയരുന്നതു കണ്ട റെയിൽവേ ജീവനക്കാർ ഫയർഫോഴ്സിനെ വിവരമറിച്ചു.

ട്രെയിനിന്‍റെ പിൻഭാഗത്ത് മൂന്നാമത്തെ ജനറൽ കോച്ചിനാണു തീയിട്ടത്. തീ മറ്റു കോച്ചുകളിലേക്കു പടരുന്നതിനു മുന്പ് അണയ്ക്കാനായതിനാലാണു ദുരന്തം ഒഴിവായത്. ഒരു ബോഗി പൂർണമായും മറ്റൊന്ന് ഭാഗികമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.

കോഴിക്കോട് എലത്തൂരിൽ ഏപ്രിൽ രണ്ടിന് രാത്രി ഷാരൂഖ് സെയ്‌ഫി എന്നയാൾ കത്തിച്ച അതേ ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിലാണു വ്യാഴാഴ്ച പുലർച്ചെ തീയിട്ടത്.


കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപത്തായി ഭാരത് പെട്രോളിയം കോർപറേഷന്‍റെ ഇന്ധന ഡിപ്പോയുമുണ്ട്. തീ  പെട്രോളിയം ഡിപ്പോയിലേക്കു പടർന്നിരുന്നെങ്കിൽ നഗരംതന്നെ ഇല്ലാതാകുമായിരുന്നു. തീപിടിത്തമുണ്ടായി അരമണിക്കൂറിനു ശേഷമാണ് അണച്ചത്.

ബിപിസിഎല്ലിന്‍റെ സിസി ടിവിയിൽനിന്നാണു പ്രതിയെന്നു സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആർപിഎഫും എസിപി ടി.കെ. രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും റെയിൽവേ പോലീസും അന്വേഷണം ആരംഭിച്ചത്. അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.