അൽ അസ്ഹർ എൻജി. കോളജ് വിദ്യാർഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ
അൽ അസ്ഹർ എൻജി. കോളജ്  വിദ്യാർഥി ഹോസ്റ്റലിൽ മരിച്ച നിലയിൽ
Thursday, June 8, 2023 3:21 AM IST
തൊടുപുഴ: എൻജിനിയറിംഗ് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ പെരുന്പിള്ളിച്ചിറ അൽ അസ്ഹർ എൻജിനിയറിംഗ് കോളജ് വിദ്യാർഥി പത്തനാപുരം മാലൂർ ചരുവിള പുത്തൻവീട്ടിൽ എ.ആർ. അരുണ്‍രാജിനെ(19)യാണ് കോളജിനു സമീപം സ്വകാര്യ ഹോസ്റ്റലിൽ ഇന്നലെ മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടാം വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയായിരുന്നു.

ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെന്നു പോലീസ് പറഞ്ഞു. കോളജിൽനിന്നു രണ്ടു കിലോമീറ്റർ അകലെ മഠത്തിക്കണ്ടത്തുള്ള സ്വകാര്യ ഹോസ്റ്റലിലെ മുറിയിൽ ഒറ്റയ്ക്കായിരുന്നു അരുണ്‍ താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി മരണം പരാമർശിച്ചു

സമൂഹമാധ്യമത്തിൽ അരുണ്‍ പോസ്റ്റിട്ടിരുന്നു. പിറ്റേന്ന് ഇതു ശ്രദ്ധയിൽപ്പെട്ട അടുത്ത മുറികളിൽ താമസിക്കുന്ന സുഹൃത്തുക്കൾ അരുണിന്‍റെ മുറിയിലെത്തി പരിശോധിച്ചപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് തൊടുപുഴ പോലീസിൽ വിവരമറിയിച്ചു. ഇവർ ഹോസ്റ്റലിലെത്തി പരിശോധിച്ചപ്പോൾ അരുണ്‍ രാജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങൾ അലട്ടിയിരുന്നതായി പറയുന്നു.


പഠനത്തിൽ മികവു പുലർത്തിയിരുന്ന അരുണ്‍ രാജിനു മറ്റു പ്രശ്നങ്ങൾ നേരിട്ടിരുന്നതായി അറിയില്ലെന്നു സഹപാഠികൾ പോലീസിനു മൊഴി നൽകി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. സംഭവത്തിൽ തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.