കള്ളാട് സ്വദേശിക്ക് നിപ ബാധിച്ചത് കാവിലുംപാറ മലയിൽനിന്ന് എന്നു സംശയം
കള്ളാട് സ്വദേശിക്ക്  നിപ ബാധിച്ചത് കാവിലുംപാറ  മലയിൽനിന്ന് എന്നു സംശയം
Wednesday, September 13, 2023 4:16 AM IST
കുറ്റാടി: കള്ളാട് സ്വദേശിക്കു നിപ ബാധിച്ചത് മലയോരത്തെ സ്വന്തം പറമ്പിൽ തേങ്ങ ഇടാൻ പോയ സമയത്താണന്നു സംശയം. ഇക്കഴിഞ്ഞ മാസം 22നാണ് കള്ളാട് സ്വദേശി തന്‍റെ തെങ്ങിൻ തോട്ടത്തിൽ തേങ്ങ ഇടാൻ പോയത്. തെങ്ങുകയറ്റക്കാരൻ ആ പ്രദേശത്തുള്ള ആളാണ്. പറമ്പിലുള്ള മരങ്ങളിൽനിന്ന് പഴങ്ങൾ കഴിക്കാൻ ഇടയായിട്ടുണ്ടാകുമെന്ന് നാട്ടുകാർ സംശയിക്കുന്നു.

തുടർന്ന് 25നാണ് പനി ലക്ഷണം കണ്ടത്. വീട്ടിനടുത്തുള്ള സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. പനി കുറയാതിരിക്കുകയും ശ്വാസതടസം മൂർച്ചിക്കുകയും ചെയ്തതോടെ തൊട്ടില്‍പ്പാലത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓക്സിജന്‍റെ അളവ് കുറഞ്ഞതോടെ കോഴിക്കോട് സ്വകാര്യആശുപത്രിയിലേക്കു മാറ്റി. അവിടെവച്ചാണ്  മരണമുണ്ടായത്. മരണം സ്വഭാവികമായി കണ്ടതിനാൽ വീട്ടിൽ സംസ്‌കാരത്തിന് വൻ ജനാവലി ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.