കേരളം ഭരിക്കുന്നത് എൻഡിഎ- എൽഡിഎഫ് സഖ്യകക്ഷി സർക്കാർ: പ്രതിപക്ഷനേതാവ്
കേരളം ഭരിക്കുന്നത് എൻഡിഎ-  എൽഡിഎഫ് സഖ്യകക്ഷി  സർക്കാർ: പ്രതിപക്ഷനേതാവ്
Wednesday, September 27, 2023 6:18 AM IST
തിരുവനന്തപുരം: കേരളം ഭരിക്കുന്നത് എൻഡിഎ- എൽഡിഎഫ് സഖ്യകക്ഷി സർക്കാരെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. എൻഡിഎ സഖ്യകക്ഷിയായ ജെഡി-എസ് ഏത് സാഹചര്യത്തിലാണ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും തയാറാകണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ ചേർന്നതായി ജെഡിഎസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും പിണറായി വിജയൻ മന്ത്രിസഭയിൽ ജെഡിഎസിന്‍റെ പ്രതിനിധി ഇപ്പോഴും മന്ത്രിയായി തുടരുകയാണ്. ബിജെപി വിരുദ്ധതയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയോ എൽഡിഎഫോ ഇക്കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കാൻ തയാറാകാത്തതും വിചിത്രമാണ്.


ബിജെപിക്കെതിരേ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച "ഇന്ത്യ' എന്ന വിശാല പ്ലാറ്റ്ഫോമിൽ പാർട്ടി പ്രതിനിധി വേണ്ടെന്നു സിപിഎം തീരുമാനിച്ചതും കേരള ഘടകത്തിന്‍റെ തീരുമാനത്തിനു വഴങ്ങിയാണ്. ലാവ്‌ലിനും സ്വർണക്കടത്തും മാസപ്പടിയും ബാങ്ക് കൊള്ളയും ഉൾപ്പെടെയുള്ള അഴിമതികളിലെ ഒത്തുതീർപ്പും മോദിയോടുള്ള പിണറായി വിജയന്‍റെ വിധേയത്വവുമാണ് കേന്ദ്ര നേതൃത്വത്തിനുമേൽ സമ്മർദം സിപിഎം കേരള ഘടകത്തെ പ്രേരിപ്പിച്ചതെന്ന് സംശയിക്കണമെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.