ഹൈക്കോടതി ഇടപെടൽ: സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ 639 ഇംഗ്ലീഷ് അധ്യാപക തസ്തിക സൃഷ്ടിക്കും
ഹൈക്കോടതി ഇടപെടൽ: സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ  639 ഇംഗ്ലീഷ് അധ്യാപക തസ്തിക സൃഷ്ടിക്കും
Wednesday, November 29, 2023 12:56 AM IST
തിരുവനന്തപുരം: ഹൈക്കോടതി ഇടപെടലിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ 639 ഇംഗ്ലീഷ് അധ്യാപക തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മൂന്ന്, നാല് ഡിവിഷനുകളുള്ള ഹൈസ്കൂളുകളിൽ താത്കാലിക അടിസ്ഥാനത്തിൽ തസ്തിക സൃഷ്ടിച്ച് ദിവസ വേതന-കരാർ അടിസ്ഥാനത്തിലാകും നിയമനം.

ഹൈസ്കൂളുകളിൽ കൂടുതൽ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കാൻ എച്ച്എസ്എ (ഇംഗ്ലീഷ്) അധിക തസ്തികകൾ സൃഷ്ടിക്കണമെന്ന് രണ്ടുവർഷം മുന്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സോഷ്യൽ സ്റ്റഡീസ് അടക്കം മറ്റു വിഷയങ്ങളിലെ അധ്യാപകരെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ നിയോഗിക്കുന്നതു ശരിയല്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു. മറ്റു വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർതന്നെ ഇംഗ്ലീഷും പഠിപ്പിക്കുന്നതു കാരണം വിദ്യാർഥികൾക്കു നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി തൃശൂർ, പത്തനംതിട്ട സ്വദേശികൾ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ്.

കേരള വിദ്യാഭ്യസ ചട്ടഭേദഗതി അനുസരിച്ച് ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കേണ്ടത് ആ വിഷയം ഐച്ഛികമായി പഠിച്ചവർ തന്നെയാകണം. 10-ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയിൽ വിദ്യാർഥികളുടെ നിലവാരക്കുറവാണ് ചട്ടഭേദഗതിക്കും കാരണമായി പറഞ്ഞിരുന്നത്.


2002-03 അധ്യയന വർഷം മുതൽ ഘട്ടംഘട്ടമായി എച്ച്എസ്എ ഇംഗ്ലീഷ് തസ്തിക അനുവദിക്കുമെന്ന് ചൂണ്ടിക്കാട്ടി 2002ൽ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

എന്നാൽ, സർക്കാർതന്നെ ഇതിൽനിന്നെല്ലാം പിന്നാക്കം പോയതാണ് കോടതിയിൽ ചോദ്യംചെയ്യപ്പെട്ടത്. ഹൈസ്കൂളിൽ അഞ്ച് ഡിവിഷനിൽ താഴെയാണെങ്കിൽ ഇംഗ്ലീഷിന് പ്രത്യേകം അധ്യാപകർ വേണ്ടെന്നായിരുന്നു സർക്കാർ സ്വീകരിച്ച നിലപാട്. ഇത് കോടതി തള്ളിക്കളയുകയായിരുന്നു.

കോടതി വിധി നടപ്പാക്കുന്നതിന്‍റെ ആദ്യഘട്ടമായാണ് 639 തസ്തിക സൃഷ്ടിക്കാനുള്ള തീരുമാനം. പെൻഷൻമൂലം ഭാവിയിലുണ്ടാകുന്ന ഒഴിവുകളിലായിരിക്കും ഇംഗ്ലീഷ് അധ്യാപകരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കപ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.