പരീക്ഷാദിനങ്ങൾ കൂടാതെതന്നെ കുറഞ്ഞത് 80 പ്രവൃത്തിദിവസങ്ങൾ സിലബസ് പഠിപ്പിച്ചു തീർക്കാൻ ലഭിക്കേണ്ടിടത്താണ് 50 ദിവസത്തിൽ താഴെ ആറാം സെമസ്റ്ററിൽ ലഭ്യമാകുന്നത്. വിദ്യാർഥിസൗഹൃദം എന്ന് അവകാശപ്പെടുന്ന യൂണിവേഴ്സിറ്റിയും ഉന്നത വിദ്യാഭ്യാസ വകുപ്പും അവരെ പീഡിപ്പിക്കുന്ന നടപടികളിലൂടെയാണു കടന്നുപോകുന്നത്.
വിവിധ വിദ്യാർഥിസംഘടനകളും അധ്യാപക സംഘടനകളും ഇതിനെതിരേ കണ്ണടച്ചിരിക്കുകയാണ്. ഓരോ സെമസ്റ്ററും കൃത്യസമയത്ത് ആരംഭിക്കുകയും അതത് സെമസ്റ്റർ പരീക്ഷകൾക്കു ശേഷം ചുരുങ്ങിയ ദിവസങ്ങൾ സെമസ്റ്റർ ബ്രേക്ക് കൊടുത്തുകൊണ്ടു മാത്രം അടുത്ത സെമസ്റ്റർ തുടങ്ങുകയും ചെയ്യുന്ന ഒരു രീതിയാണു യൂണിവേഴ്സിറ്റി അവലംബിക്കേണ്ടതെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഫാ. ഡോ. ജിബി ജോസ്, വൈസ് പ്രസിഡന്റുമാരായ ഡോ. ചാക്കോ കാളംപറന്പിൽ, സിസ്റ്റർ ഷൈനി, സെക്രട്ടറി ഫാ. ഡോ. ബേബി സെബാസ്റ്റ്യൻ, ട്രഷറർ ഫാ. സിജോയ് പോൾ, നിർവാഹക സമിതി അംഗങ്ങളായ ഫാ. ഡോ. പോളച്ചൻ, ഫാ. ജേക്കബ്, ഫാ. ബൈജു, ഫാ. സാമുവൽ എന്നിവർ പ്രസംഗിച്ചു.