നോട്ടയുടെ വോട്ടുകളില്‍ ഒന്നു കുറഞ്ഞതും റീകൗണ്ടിംഗില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നതിന്റെ തെളിവാണ്. വോട്ടെണ്ണലില്‍ മാത്രമാണു തര്‍ക്കമെന്നതിനാല്‍ വീണ്ടും ഇലക്ഷന് നടത്തണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം അനുവദിക്കാന്‍ കഴിയില്ല.
ആദ്യവോട്ടെണ്ണലില് ശ്രീക്കുട്ടന് 896 വോട്ടുകളും അനിരുദ്ധന് 895 വോട്ടുകളുമാണ് ലഭിച്ചത്. ശ്രീക്കുട്ടന് ഒരു വോട്ടിന് ജയിച്ചെന്ന് ആദ്യഫലവും വന്നിരുന്നു. എന്നാല്‍ റീകൗണ്ടിംഗില്‍ അനിരുദ്ധന് 899 വോട്ടുകളും ശ്രീക്കുട്ടന് 889 വോട്ടുകളും കിട്ടിയതോടെ പത്തു വോട്ടുകള്‍ക്ക് അനിരുദ്ധന് ജയിച്ചതായി പ്രഖ്യാപിച്ചു. തുടര്‍ന്നാണു വോട്ടെണ്ണലില്‍ ക്രമക്കേട് ആരോപിച്ച് ശ്രീക്കുട്ടന് ഹര്‍ജി നല്‍കിയത്.
റീകൗണ്ടിംഗ് നിർത്താന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടെങ്കിലും കോളജ് മാനേജരായ കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് റീകൗണ്ടിംഗ് തുടരാന്‍ നിര്‍ദേശിച്ചെന്നും ഇതു ബാഹ്യ ഇടപെടലാണെന്നും ഹര്ജിക്കാരന് വാദിച്ചു. മാത്രമല്ല, ആദ്യ വോട്ടെണ്ണലിലെ 23 അസാധുവോട്ടുകള്‍ റീകൗണ്ടിംഗില്‍ 27 വോട്ടുകളായി വര്‍ധിച്ചു. നോട്ടയ്ക്കു ലഭിച്ച 19 വോട്ടുകള്‍ റീകൗണ്ടിംഗില്‍ 18 ആയി കുറഞ്ഞതായും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
സര്‍വകലാശാല ബൈലോ പ്രകാരം റീകൗണ്ടിംഗില്‍ സാധുവായ വോട്ടുകള്‍ മാത്രമാണ് എണ്ണാനാവുകയെന്നും ആദ്യവോട്ടെണ്ണലില് അസാധുവെന്നു കണ്ടെത്തിയ വോട്ടുകള്‍ വീണ്ടുമെണ്ണാന് കഴിയില്ലെന്നും വാദമുയർത്തി.