കേന്ദ്ര ഗ്രൗണ്ട് വാട്ടര്‍ എസ്റ്റിമേഷന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് കാസര്‍ഗോഡ് ബ്ലോക്കിലെ 97.68 ശതമാനവും പാലക്കാട് ചിറ്റൂരിലെ 95 ശതമാനവും കോഴിക്കോട് ബാലുശേരി ബ്ലോക്കിലെ 80 ശതമാനവും ഭൂഗര്‍ഭജലം വിനിയോഗിച്ചു കഴിഞ്ഞു.
ഡിസംബര്‍ രണ്ടാം വാരത്തോടെ മഴ നിലയ്ക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ മോശമാകുമെന്ന് ഭൂജലവകുപ്പ് കണക്കാക്കുന്നു. തീര മേഖലയിലും ഭൂഗര്‍ഭജലം വലിയതോതില്‍ കുറയുന്നുണ്ട്. ഓരുവെള്ളത്തിന്റെ കയറ്റവും കൂടിയാകുമ്പോള്‍ തീരങ്ങളില്‍ കുഴല്‍ക്കിണറുകള്‍ ഉപയോഗിക്കാനാകാതെ വരും. തീരമേഖലയിലെ ഭൂഗര്‍ഭജലവിതാനത്തില്‍ അഞ്ച് ശതമാനം മുതല്‍ മുപ്പത് ശതമാനം വരെ കുറവുണ്ട്.
ജൂണ്‍- സെപ്റ്റംബര്‍ മാസങ്ങളില്‍ 55 ശതമാനവും തുലാമഴയില്‍ 15 ശതമാനവുമാണ് ഇക്കൊല്ലം മഴയില്‍ കുറവുണ്ടായിരിക്കുന്നത്.
വരുംവര്‍ഷം ജനുവരി മുതല്‍ മേയ് വരെ കഠിന വേനലിനാണ് സാധ്യതയെന്നും താപനില 40 ഗിഡ്രി കടന്നേക്കാമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണം. പ്രതിസന്ധി മുന്നില്‍കണ്ട് ജല ഉപയോഗം പരമാവധി കുറയ്ക്കാനാണ് നിർദേശം.