തുടർന്ന് കിണറിൽ നോക്കിയപ്പോഴാണ് പുള്ളി പുലിയെ കാണാനായത്. പിന്നീട് വീട്ടുടമസ്ഥനായ സുനിലിനെ വിവരം അറിയിച്ചു. ഇതോടെയാണു പുലി വീണ വിവരം പുറംലോകം അറിയുന്നത്.
പിന്നീട് പുലിയെ കാണാനെത്തുന്നവരുടെ നീണ്ട ഒഴുക്കായിരുന്നു.പോലീസും പാനൂരിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും പുലിയെ പുറത്തെത്തിക്കാൻ അവർക്കായില്ല.
തുടർന്ന് മയക്കുവെടി വയ്ക്കാനുള്ള നിർദേശം ലഭിച്ചതോടെ വൈകുന്നേരം നാലോടെ വയനാട്ടിൽനിന്നു വെറ്ററിനറി സർജൻ ഡോ. അജേഷ് മോഹൻ ദാസിന്റെ നേതൃത്വത്തിലുളള പ്രത്യേക ദൗത്യസംഘമത്തിയാണു കിണറ്റിലെ വെള്ളംവറ്റിച്ചതിനു ശേഷം മയക്കുവെടിവച്ചത്.
തുടർന്ന് പുറത്തെത്തിച്ച പുലിയെ പ്രത്യേകം തയാറാക്കി എത്തിച്ച കൂട്ടിലേക്കു മാറ്റി ഇന്ന് വയനാട്ടിലേക്കു കൊണ്ടുപോകാനിരിക്കേയാണു ചത്തത്. പുലി എങ്ങനെ ജനവാസ മേഖലയിലെത്തി എന്നതിൽ വ്യക്തതയില്ലെന്നു കണ്ണൂർ ഡിഎഫ്ഒ പി. കാർത്തിക് പറഞ്ഞു.