അനധികൃത ഫ്‌ളെക്സ് ബോര്‍ഡുകൾ; 15.92 ലക്ഷം രൂപ പിഴ ചുമത്തി
അനധികൃത ഫ്‌ളെക്സ് ബോര്‍ഡുകൾ;  15.92 ലക്ഷം രൂപ പിഴ ചുമത്തി
Thursday, November 30, 2023 1:56 AM IST
കൊച്ചി: അനധികൃത ഫ്‌ളെക്സ് ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചതിന് സംസ്ഥാനത്താകെ 15.92 ലക്ഷം രൂപ പിഴയായി ചുമത്തിയെന്നും ഇതില്‍ 4.67 ലക്ഷം രൂപ ലഭിച്ചെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

സംസ്ഥാനത്ത് അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിനെതിരായ ഹര്‍ജികളില്‍ തദ്ദേശഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയത്.

നഗരമേഖലകളില്‍ മാത്രം 6.30 ലക്ഷം രൂപ പിഴ ചുമത്തി. അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നവര്‍ക്കെതിരേ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം 5,000 രൂപ വരെ പിഴ ചുമത്തുമെന്നും ഇവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇക്കാര്യവും തദ്ദേശഭരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജികള്‍ ഡിസംബര്‍ ഏഴിനു പരിഗണിക്കാനായി മാറ്റി.


നവംബര്‍ 20 വരെയുള്ള കണക്കുപ്രകാരം 45,821 ഫ്‌ളെക്‌സ് ബോര്‍ഡുകളും 22,544 ബാനറുകളും 13,940 കൊടികളും 2,443 ഹോര്‍ഡിംഗുകളും നീക്കം ചെയ്തു. 32 പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.