നവകേരളയാത്രയ്ക്ക് ഫണ്ട് കണ്ടെത്താൻ കളക്‌ടര്‍മാർ: ഉത്തരവു റദ്ദാക്കാൻ ഹര്‍ജി
നവകേരളയാത്രയ്ക്ക് ഫണ്ട് കണ്ടെത്താൻ  കളക്‌ടര്‍മാർ: ഉത്തരവു റദ്ദാക്കാൻ ഹര്‍ജി
Thursday, November 30, 2023 1:56 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസിന് ഫണ്ടു കണ്ടെത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു ചുമതല നല്‍കിയ സര്‍ക്കാര്‍ ഉത്തരവു റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനും പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയുമായ ജോളിമോന്‍ കാലായില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 140 നിയമസഭാ മണ്ഡലങ്ങളിലും നവകേരള സദസ് സംഘടിപ്പിക്കാന്‍ ചെലവു കണ്ടെത്തുന്നതു സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ്.

സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിനു കളക്ടര്‍മാര്‍ ജനപ്രതിനിധികളുമായും ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തണമെന്നു സര്‍ക്കാര്‍ ഒക്ടോബര്‍ 16 ലെ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.


ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് സംഘടിപ്പിക്കുന്നത് അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും ചട്ടപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാടുള്ളൂ എന്നും ഹര്‍ജിക്കാരന്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും തുടര്‍ന്നുള്ള നവകേരള സദസിന്‍റെ പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.